Tuesday, June 7, 2011

ശരത്തിന്റെ കുഞ്ഞമ്മ

ശരത് തിരക്കിലാണ്. മെഡിക്കൽ എൻട്രൻസ്‌ തുടങ്ങാൻ ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. പത്താം ക്ളാസിൽ സ്കൂൾ ഫസ്റ്റ്‌ വാങ്ങിയ കുട്ടിയാണ് ശരത്. അതുകൊണ്ട് തന്നെ വീട്ടുകാർക്ക് അവന്റെ മേൽ വല്യ പ്രതീക്ഷയാണുള്ളത്. കാശ്മീരിൽ മിലിട്ടറി മേധാവിയായി ജോലി ചെയ്യുന്ന  ശരത്തിന്റെ അച്ഛൻ കൃഷ്ണൻ നായർ എല്ലാ ദിവസവും വീട്ടിലേക്ക് ഫോൺ ചെയ്യും, പിന്നെ ശരത്തിനെ കുറിച്ച് മാത്രമേ അദ്ദേഹം സംസാരിക്കൂ... ശരത്ത് ഉപയോഗിക്കുന്ന പേപ്പർ ക്ലിപ്പ് മുതൽ അണ്ടർവറിൽ വരെ കൃഷ്ണൻ നായരുടെ ഉപദേശമുണ്ടാവും. എങ്കിലും, പഠിത്തത്തിന്റെ കാര്യത്തിൽ മാത്രം അദ്ദേഹം ശരത്തിനെ ഉപദേശിക്കാറില്ല. ശരത്ത് പഠിത്തത്തിൽ ഉഴപ്പില്ലെന്ന അദ്ദേഹത്തിന് നന്നായി അറിയാം. എങ്കിലും, അധികം ഉറക്കം മെനക്കെടരുതെന്ന്‌ മാത്രം അദ്ദേഹം അവനെ അടിക്കടി ഓർമ്മിപ്പിച്ചു.

പരീക്ഷാ ചൂടിൽ മകനെ ശല്യപ്പെടുത്തരുതെന്ന കൃഷ്ണൻ നായരുടെ ഉത്തരവ്‌ മാനിച്ച്‌ ശരത്തിന്റെ അമ്മ ഗിരിജ മകന്‌ സർവ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. രാത്രിയിൽ എത്ര മണിവരെ വേണമെങ്കിലും പഠിക്കാം, രാവിലെ എപ്പോൾ വേണമെങ്കിലും ഉണരാം, കമ്പൈൻ സ്റ്റഡിക്ക്‌ ആരെ വേണമെങ്കിലും വീട്ടിൽ കൊണ്ടുവരാം, എവിടെ വേണമെങ്കിലും പോകാം... എന്നിങ്ങനെ പോകുന്നു ശരത്തിന്റെ വിശേഷാധികാരങ്ങൾ! മകനെ കയറൂരി വിടേണ്ടി വന്നതിനെ കുറിച്ച്‌ ഗിരിജയ്ക്ക്‌ പരിഭവമുണ്ടെങ്കിലും, എൻട്രൻസ്‌ കഴിയുന്നതോടെ എല്ലാം നിയന്ത്രണ വിധേയമാക്കാമല്ലോ എന്ന്‌ അവർ സമാധാനിച്ചു. എങ്കിലും, മകന്റെ എല്ലാ നീക്കങ്ങളും അവന്റെ സുഹൃത്തുക്കളിലൂടെ അവർ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു.

കമ്പൈൻ ക്ലാസിന് ശരത്‌ വെളിയിൽ പോകാറുള്ളപ്പോൾ, ഗിരിജ രാത്രി കൂട്ടിന്‌ വിളിക്കാറുള്ളത്‌ ശരത്തിന്റെ കുഞ്ഞമ്മ സീതയെ ആയിരുന്നു. മുപ്പത്‌ വയസുള്ള ആ സ്ത്രീരത്നം രണ്ട്‌ മക്കളെയും കൂട്ടി ഗിരിജയുടെ വീട്ടിൽ വരും. രാത്രി പതിനൊന്ന്‌ മണിവരെ കുടുംബ വിശേഷങ്ങൾ സംസാരിച്ചിരുന്ന ശേഷം സീതയും മക്കളും ഡൈനിംഗ്‌ ഹാളിൽ പായ വിരിച്ചുറങ്ങും. തന്നോടൊപ്പം മുറിയിൽ കിടക്കാൻ ഗിരിജ എത്ര നിർബന്ധിച്ചാലും സീത കേൾക്കാറില്ല. കൃഷ്ണേട്ടനോടും ഗിരിജയോടും ഉണ്ടായിരുന്ന വിധേയത്വം മൂലമായിരുന്നു അത്. കുടുംബസ്വത്ത് ഭാഗം വച്ചപ്പോൾ കിട്ടിയ സ്വത്ത്‌ മുഴുവൻ മുൻപരിചയമില്ലാത്ത ബിസിനസുകൾ ചെയ്ത്‌ നശിപ്പിച്ചയാളാണ്‌ സീതയുടെ ഭർത്താവ്‌, അതായത്‌ കൃഷ്ണൻ നായരുടെ അനുജയൻ ലക്ഷ്മണൻ. കടത്തിൽ മുങ്ങിയിരിക്കുമ്പോൾ സീതയെ സഹായിക്കാൻ കൃഷ്ണൻ നായരെ പ്രേരിപ്പിച്ചത്‌ ഗിരിജയായിരുന്നു. അതിന്റെ നന്ദി സീതയ്ക്കുണ്ട്. രണ്ട്‌ കുടുംബങ്ങളിൽ നിന്ന്‌ കയറി വന്ന മരുമക്കളായിരുന്നിട്ടും ഗിരിജയും സീതയും എല്ലാ കാര്യങ്ങളിലും ഒറ്റ മനസാണ്.

ശരത്തിനെ കുറിച്ചായിരുന്നു അന്നത്തെ അവരുടെ ചർച്ച. അവനെ പോലെ പഠനത്തിൽ ശ്രദ്ധാലുവായ മറ്റൊരു കുട്ടി ആ പഞ്ചായത്തിൽ തന്നെ ഇല്ലെന്നാണ്‌ സീതയുടെ അഭിപ്രായം. തന്നെയുമല്ല, സ്വഭാവശുദ്ധിയിലും അച്ചടക്കത്തിലും കൃഷ്ണൻ നായരുടെ തനിപകർപ്പ്‌! അതിനോട്‌ ഗിരിജ പൂർണ്ണമായും യോജിച്ചുവെങ്കിലും, എൻട്രൻസിലെ ജയപരാജയ സാധ്യതകളായിരുന്നു ഗിരിജയുടെ വ്യാകുലതകൾ. മണിക്കൂറുകൾ നീണ്ട സംഭാഷണത്തിനൊടുവിൽ “ഈശ്വരൻ നല്ലവർക്ക്‌ നല്ലതേ വരുത്തൂ“ എന്ന നിഗമനത്തിലെത്തി സീത നീണ്ട കോട്ടുവായിട്ടു. സീതയ്ക്ക് ഉറക്കം വരുന്നുവെന്ന് മനസിലാക്കിയ ഗിരിജ സംഭാഷണം മതിയാക്കി സീതയോടെ കിടക്കാൻ പറഞ്ഞു. പിന്നെ, ശരത്തിനുള്ള അത്താഴം വിളമ്പി ഡൈനിംഗ്‌ ഡേബിളിൽ മൂടിവച്ചശേഷം മുൻവശത്തെ വാതിൽ ഉള്ളിൽ നിന്ന്‌ താഴിട്ട്‌ ഗിരിജ മുറിയിലേക്ക്‌ പോയി. ഹാളിലെ ലൈറ്റണച്ച്‌ ഉറങ്ങിക്കിടന്ന മക്കളോട്‌ ചേർന്ന്‌ സീതയും കിടന്നു.

ഒരു ദു:സ്വപ്നം കണ്ടാണ്‌ ഗിരിജ ഞെട്ടിയുണർന്നത്‌! വിയർത്തൊലിച്ച മുഖം മുന്താണി കൊണ്ട്‌ തുടച്ച്‌ തലയിണയ്ക്ക് അരികിലിരുന്ന ടോർച്ചെടുത്ത്‌ അവ പ്രകാശിപ്പിച്ചു. മണി 12:20. “ശരത്‌ വന്നോ ആവോ?” ലൈറ്റിട്ട് അവർ കട്ടിലിൽ നിന്ന് എഴുന്നേറ്റു. മുറിക്ക് പുറത്തുവരുമ്പോൾ ഡൈനിംഗ്‌ ടേബിളിലിരുന്ന്‌ ഭക്ഷണം കഴിക്കുകയായിരുന്നു ശരത്‌. “നീ എപ്പോ വന്നു?” ഗിരിജ തിരക്കി. “പത്ത്‌ മിനിറ്റായി.” സീതയെയും മക്കളെയും ശല്യപ്പെടുത്താതെ ഗിരിജ ശരത്തിന്റെ അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. “നീയെന്താ ഇത്ര വിയർത്തിരിക്കുന്നേ?” അമ്മയുടെ ചോദ്യം കേട്ടപ്പോൾ അടുത്തിരുന്ന ടൗവലെടുത്ത്‌ അവൻ മുഖം തുടച്ചു. “അമ്മ പോയിക്കിടന്നുറങ്ങിക്കോളൂ...” മകന്റെ കഠിനാധ്വാനത്തെ കുറിച്ചോർത്ത്‌ നിശ്വാസിച്ച് ഗിരിജ മുറിയിലേക്ക്‌ പോയി. അമ്മ ലൈറ്റണച്ച്‌ കിടന്നുവെന്ന്‌ ഉറപ്പായപ്പോൾ ശരത്തിന്റെ നോട്ടം വീണ്ടും താഴേക്ക്‌ പോയി...! അവിടെ അഴകൊത്ത സ്തനങ്ങൾ അലക്ഷ്യമായി മറച്ച്‌ സീത ചരിഞ്ഞൂകിടപ്പുണ്ടായിരുന്നു.

ശരത്‌ നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ്‌ കൊച്ചച്ചൻ സീതയെ വിവാഹം കഴിക്കുന്നത്‌. എല്ലാവരോടും സരസമായി പെരുമാറാറുള്ള സീതയ്ക്ക്‌ ശരത്തിനെ ജീവനായിരുന്നു. ‘കൃഷ്ണേട്ടനെ പോലെ‘ എന്നാവും ശരത്തിന്റെ കുറിച്ച്‌ എന്തുപറഞ്ഞാലും സീത വിശേഷിപ്പിക്കുക. വീട്ടിലിരുന്ന്‌ മുഷിയുമ്പോൾ ശരത്‌ പോകാറുള്ളതും സീതയുടെ വീട്ടിലേക്കാണ്. കുട്ടികളെ കൊഞ്ചിച്ചും, കുഞ്ഞമ്മയുമായി സംസാരിച്ചും മണിക്കൂറുകളോളം അവൻ അവിടെയിരിക്കും. ശരത്ത് വളർന്നു. പണ്ടൊന്നും തന്റെ ശ്രദ്ധയിലെ പെടാത്ത ഒരപാര സൗന്ദര്യം സീതയിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് ശരത്തിന്റെ അടിവയറിൽ അനുഭവപ്പെട്ടത് ഏതാനും ചില വർഷങ്ങൾക്ക് മുമ്പാണ്. മാംസളതയുടെ അമിതഭാരം മൂലം താഴേക്ക്‌ തൂങ്ങുന്ന അവരുടെ ചുണ്ടുകളും, ഗിരിശിഖിരം പോലെ ഉന്തിനിൽക്കുന്ന സ്തനങ്ങളും, അരിച്ചാക്ക് പോലെ മുഴുത്ത് നിതംബങ്ങളും, ഇടക്കിടെ മാത്രം കാണാൻ കിട്ടുന്ന വടിവൊത്ത കാലുകളും ശരത്തിനെ വല്ലാതെ അസ്വസ്ഥനാക്കി. വായിലൂറിയ തുപ്പൽ കണങ്ങൾ കുടിച്ചിറക്കി ശരത്‌ ഒരു നിമിഷം നിർന്നിമേഷനായി. പിന്നെ, പരിസരബോധം വീണ്ടെടുത്ത്‌ മുറിയിലേക്ക്‌ പോയി.

ടേബിൾ ലാമ്പ്‌ തെളിയിച്ച്‌ പഠിക്കാനിരിക്കുമ്പോഴും ശരത്തിന്റെ ചിന്തകൾ താനാദ്യമായി കണ്ടുമുട്ടിയ മാദക സൗന്ദര്യത്തിന്‌ മുമ്പിൽ താണ്ഡവനൃത്തം ചവിട്ടുന്നുണ്ടായിരുന്നു. ഭാവനയുടെ അതിപ്രസരം മൂലം അന്ധമായ അവന്റെ കണ്ണുകൾ കൺകുഴികളിൽ അലക്ഷ്യമായി വട്ടം ചുറ്റി. ഉള്ളിലെവിടെയോ ഇരുന്ന്‌ അലമുറയിടുന്ന സഹജ വാസനകളുടെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ ശരത്‌ എഴുന്നേറ്റു. എങ്കിലും, ആരോ പിന്നോട്ട്‌ നിന്ന്വലിക്കുന്നതുപോലെ! തന്റെ നവജാത വികാരപ്രകടനങ്ങളോട്‌ സീത എങ്ങനെ പ്രതികരിക്കുമെന്ന സംശയവും, ഉറക്കെയൊന്ന്‌ നിലവിളിച്ചാൽ സംഭവിക്കാനിരിക്കുന്ന മാനഹാനിയെ കുറിച്ചുള്ള ആശങ്കകളും അവനെ ഭീതിയിലാഴ്ത്തി. ഒടുവിൽ, ഗത്യന്തരമില്ലാതെ ലൈറ്റണച്ച്‌ അവൻ കമിഴ്ന്ന്‌ കിടന്നു. എന്നിട്ടും...!

പാതിരാത്രി വെള്ളം കുടിക്കുന്നത്‌ ശരത്തിന്റെ ശീലമായിരുന്നില്ല, എങ്കിലും അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ്‌ ഡൈനിംഗ്‌ ടേബിളിനെ ലക്ഷ്യമാക്കി നടന്നു. ഫ്രിഡ്ജ്‌ തുറക്കുമ്പോൾ ഹാളിൽ പരന്ന അരണ്ട വെളിച്ചത്തിൽ സീതയുടെ ദിവ്യസൗന്ദര്യം ശരത്‌ വീണ്ടും കൺകുളിർക്കെ കണ്ടു. അവളുടെ മാറിടത്തെ ഭാഗികമായി മറച്ചിരുന്ന സാരി അപ്പോഴേക്കും പൂർണ്ണമായും സ്വതന്ത്രമായിരുന്നു. തണുത്ത വെള്ളം ശരത്‌ ശ്വാസം വിടാതെ വായിലേക്കൊഴിച്ചു. പിന്നെ, ജഗ്ഗ്‌ അകത്തുവച്ച്‌ ഫ്രിഡ്ജിന്റെ വാതിലടച്ചു. ഹാളിൽ പരന്ന അന്ധകാരത്തിന്റെ മറവിൽ ശരത്‌ ശബ്ദമുണ്ടാക്കാതെ അവിടെ തന്നെ നിന്നു. പ്രപഞ്ചത്തിൽ അതിവേഗം സ്പന്ദിക്കുന്ന ഒരേയൊരു വസ്തു തന്റെ ഹൃദയം മാത്രമാണെന്ന്‌ ശരത്തിന്‌ അപ്പോൾ തോന്നി. ഇരുകൈകളും കൊണ്ട്‌ ശരത്‌ മുഖം അമർത്തിത്തുടച്ചു, അപ്പോൾ കൈകളിലേറ്റ ശ്വാസവായുവിന്‌ അഗ്നിപർവ്വതത്തിന്റെ ചൂടുണ്ടായിരുന്നു.

മനസും ശരീരവും വൈരുദ്ധ്യ ദിശകളിലേക്ക്‌ വികർഷിക്കാൻ വെമ്പുന്ന നിമിഷങ്ങൾ...! തന്റെ ബോധപൂർവമായ സമ്മതമില്ലാതിരുന്നിട്ടും, കാലുകൾ സീതയുടെ നേരെ നിരങ്ങിനീങ്ങുന്നതായി ശരത്‌ തിരിച്ചറിഞ്ഞു. സ്വബോധമനസിന്റെ അന്ത്യശാസനകൾ കാറ്റിൽ പറത്തി സീതയുടെ അരികിലെത്തിയ അവന്റെ കാലുകൾ തറയിൽ മുട്ടുകുത്തി. സന്ധികൾ മടങ്ങുമ്പോൾ പെട്ടിയ ഞൊട്ടകളുടെ ശബ്ദം ഒരു മുന്നറിയിപ്പെന്ന പോലെ വായുവിൽ പ്രസരിച്ചിട്ടും അവന്റെ ചെവികൾ അവയെ അവഗണിച്ചു. കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ ഇടിച്ചുകുത്തിപെയ്യുന്ന വൈകാരിക പേമാരിയിൽ ശരത്തിന്റെ കരങ്ങൾ മുന്നോട്ട്‌ നീണ്ട്‌ സീതയുടെ വെളുത്ത കാലുകളെ മെല്ലെ സ്പർശിച്ചു.

“ആരാത്‌?” പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ഇടിവാളേറ്റ പോലെ ശരത്‌ ഞെട്ടി. ഒറ്റ നിമിഷം കൊണ്ട്‌ കൂപ്പുകുത്തിയ വൈകാരിക തീവ്രതയ്ക്ക്‌ മുന്നിൽ ഒരു കുറ്റവാളിയെ പോലെ ശരത്‌ പമ്മി. “ശരത്തേ...!” അവർ വിളിച്ചു. കുഞ്ഞമ്മ തന്നെ കൈയ്യോടെ പിടികൂടിയെന്ന്‌ ഉറപ്പാക്കിയ ശരത്‌ കുതറിയെഴുന്നേറ്റ് എന്തുപറയണമെന്നറിയാതെ വിറച്ചു. “കുഞ്ഞമ്മേ.... ഞ...ഞാൻ... വെള്ളം കുടിക്കാൻ വന്നതാ!!!” ശരത്‌ ഒരു വിധം പറഞ്ഞൊപ്പിച്ചു. പിന്നെ, അതിവേഗം ഫ്രിഡ്ജിൽ നിന്ന്‌ വാട്ടർ ബോട്ടിലെടുത്ത്‌ മുറിയിലേക്ക്‌ പാഞ്ഞ്‌ കതകടച്ചു. കഴിഞ്ഞ നിമിഷം സംഭിച്ചതൊന്നും അവന് വിശ്വസിക്കാനേ കഴിഞ്ഞില്ല. അവന്റെ മസ്തിഷ്ക്കം പെരുത്തു. പിന്നെ, സകല ദൈവങ്ങളെയും വിളിച്ച്‌ അവൻ മാപ്പിനായി കരഞ്ഞു. “കുഞ്ഞമ്മ എന്താവും തന്നെ കുറിച്ച്‌ വിചാരിച്ചിട്ടുണ്ടാവുക? താനിനി എങ്ങനെ അവരുടെ മുഖത്ത്‌ നോക്കും?“ അവിവേകമായി പെരുമാറാൻ തോന്നിയ ദുർബലനിമിഷത്തെ ഓർത്ത് അവൻ സ്വയം പഴിച്ചു. നേരം വെളുക്കുന്നതുവരെ അവൻ എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിരാവിലെ കയറിവന്ന ഉറക്കത്തിന്‌ ശേഷം എഴുന്നേൽക്കുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. വായും മുഖവും കഴുകി അവൻ അടുക്കളയിലേക്ക്‌ ചെന്നു. അപ്പോൾ, തലേന്ന്‌ രാത്രി ലൈറ്റിടാതെ വെള്ളമെടുക്കാൻ വന്ന ശരത്‌ തന്റെ കാലിൽ ചവുട്ടിയ കാര്യം ഒരു തമാശയെന്നോണം സീത ഗിരിജയുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ശരത്തിന്റെ കണ്ണുകൾ പിന്നെ ഈറനണിഞ്ഞു...!

(ചിത്രം കടപ്പാട്: ഗൂഗിൾ)

5 comments:

  1. പമ്മനു പടിക്കുവാണൊ.... എന്തായാലും ഭാവന കൊള്ളാം

    ReplyDelete
  2. എന്തു പറഞ്ഞുനിര്‍ത്താനാണുദ്ദേശിച്ചതെന്ന്‍ തങ്കള്‍ക്ക് നല്ല സംശയമുള്ളതുപോലെ തോന്നുന്നു.

    ReplyDelete
  3. ശ്രീകുട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു..

    ReplyDelete
  4. കൌമാരകാലത്ത് മിക്കവാ‍റും ആണ്‍കുട്ടികള്‍ക്കും ഒരു രതിച്ചേച്ചിയുണ്ട്, സ്വപ്നം കാണാനും ഭാവനയില്‍ രമിക്കാനും..
    ചില (നിര്‍)ഭാഗ്യവാന്മാര്‍ക്ക് അതിനപ്പുറവും നടക്കും.

    ReplyDelete
  5. ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് പോസ്റ്റ്‌ വായിച്ചു നന്നായിരിക്കുന്നു . ഭാവുകങ്ങള്‍ http://shibiram.blogspot.com/

    ReplyDelete