Showing posts with label sex. Show all posts
Showing posts with label sex. Show all posts

Saturday, July 16, 2011

കുമാരന്‍റെ പെണ്‍സുഖം


കൂട്ടുകാരനെ യാത്ര അയയ്ക്കാനാണ് കുമാരന്‍ വിമാനത്താവളത്തില്‍ എത്തിയത്. പട്ടണത്തില്‍ നിന്ന് ഏറെ അകലെയുള്ള ഒരു ഓണം കേറാമൂലയായിരുന്നു കുമാരന്‍റെ സാമ്രാജ്യം. പേരുകേട്ട ഒരു പുരാതന തറവാട്ടിലെ ജോലിക്കാരനാണ് കുമാരൻ. കഠിനാധ്വാനി. ഏത് ജോലിയും ചെയ്യും. ജോലിക്കിടയിൽ കുമാരൻ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല. കാട്ടുപോത്ത് വന്നാലും കുമാരൻ അനങ്ങില്ല, അതാണ് ഡെഡീക്കേഷൻ. പക്ഷേ, ആകാശത്തെങ്ങാനും വിമാനത്തിന്റെ ശബ്ദം കേട്ടാൽ എല്ലാം തീരുന്നു. കുമാരനെ പിന്നെ പിടിച്ചാൽ കിട്ടില്ല. ആ വിമാനത്തെ കണ്ടുപിടിച്ചിട്ടേയുള്ളൂ വേറെ പണി. മുകളിലേക്ക് നോക്കി വാപൊളിച്ച് ലക്കും‌ ലഗാനവുമില്ലാതെ നടക്കും. പാടത്തായാലും, തെങ്ങിന്റെ മണ്ടേലായാലും ഇതുതന്നെ സ്ഥിതി. ദുബായിൽ നിന്ന് മുത്തശ്ചന്റെ കാണാൻ തറവാട്ടിലെത്തിയ കാരണവരുടെ കൊച്ചുമോൻ പറഞ്ഞ ചില കഥകൾ കേട്ടതിന് ശേഷമാണ് കുമാരന് വിമാന കമ്പം തുടങ്ങിയത്. അന്ന് തീരുമാനിച്ചതാണ്, മരിക്കുന്നതിന് മുമ്പ് ഒരു വിമാ‍നത്തെ നേരിട്ട് കാണണം. അതാണ് കുമാരന്‍റെ ജന്‍‌മാഭിലാഷം. കൂട്ടുകാരന്‍ ഗള്‍ഫില്‍ പോകുന്നെന്ന് കേട്ടപ്പോള്‍ ചാടി പുറപ്പെട്ടതിന്റെ പിന്നെ കാരണവും മറ്റൊന്നല്ല. ഇരവയ്ക്ക് വാങ്ങിയ പാന്‍സും ഷര്‍ട്ടും ഇന്‍സേര്‍ട്ട് ചെയ്ത്, കൈയ്യില്‍ ഒരു പ്ലാസ്റ്റിക് കവറും, കാലില്‍ റബ്ബര്‍ ചെരുപ്പുമായി “തനി എക്സിക്യൂട്ടിവ് സ്റ്റൈലില്‍“ വിമാനത്താ‍വളത്തിൽ ബസിറങ്ങുമ്പോള്‍ കുമാരന്‍റെ മനസില്‍ നൂറുകണക്കിന് ബോയിംഗ് വിമാനങ്ങള്‍ തൂവാനത്തുമ്പികളെ പോലെ പറക്കുന്നുണ്ടായിരുന്നു.

പ്രൌഢ ഗംഭീരമായ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും കുമാരന്റെ നിയന്ത്രണം നഷ്ടമാവുമെന്ന് കരുതിയ കൂട്ടുകാരൻ കാണുന്നത് മുന്നോട്ട് ഒരടി പോലും വയ്ക്കാതെ വിഷണ്ണനായി നിൽക്കുന്ന കുമാരനെയാണ്. കൂട്ടുകാരന്‍ കാര്യം തിരക്കി. “വിമാന സ്റ്റാന്‍ഡിന്‍റെ മുന്നില്‍ ഒരൊറ്റ വിമാനം കൂടിയില്ലല്ലോ!” കൂട്ടുകാരന്റെ പൊട്ടിച്ചിരി കണ്ടപ്പോൾ കുമാരന്റെ സംശയം കൂടി. “ഇനി ഇവനെങ്ങാനും തന്നെ പറ്റിക്കുകയാണോ? വിമാനം കാണിക്കാനെന്നും പറഞ്ഞ് കൊണ്ട് വന്ന് തന്നെ ഈ കാർ സ്റ്റാൻഡിൽ ഇറക്കിവിടാനുള്ള പരിപാടിയാണോ? ങാഹാ... കുമാരനെ അങ്ങനെ എളുപ്പമൊന്നും പറ്റിക്കാൻ പറ്റില്ല. ഇതല്ല, ഇതിന്റെ അപ്പുറത്തെ കാറുകൾ കുമാരൻ കണ്ടിട്ടുണ്ട്.“ കുമാരന്റെ വിമാനം കാണിച്ച് നാട്ടിലേക്ക് ബസ് കയറ്റി വിടാനുള്ള സമയവും സാവകാശവും ഇല്ലാത്തതിനാൽ കുട്ടുകാരൻ കുമാരന്റെ കൈയ്ക്ക് പിടിച്ച് യാത്ര പറഞ്ഞു. “നാട്ടിൽ വരുമ്പോൾ കുമാരന്റെ എന്താ കൊണ്ട് വരേണ്ടത്?” കൂട്ടുകാരൻ തിരക്കി. “നീയെനിക്ക് ഒരു കോപ്പും കൊണ്ട് വരണ്ട. മര്യാദയ്ക്ക് നീയെനിക്ക് വിമാനം കാണിച്ച് താ.” കുമാരന്റെ കൂടെ കൂട്ടിയത് വലിയ തലവേദനയായെന്ന് മനസിലാക്കിയ കൂട്ടുകാരൻ എങ്ങനെയെങ്കിലും തലയൂരാൻ അടുത്തുനിന്ന് പൊലീസുകാരന്റെ അടുക്കലേക്ക് കുമാരനെ പറഞ്ഞയച്ചു. പിന്നെ അയാൾ സൂത്രത്തിൽ അപ്രത്യക്ഷനായി.

ആരോരുമില്ലാത്തവർക്ക് ഈശ്വരൻ തുണ. ആ പൊലീസുകാരന്റെ സഹായത്തോടെ കുമാരൻ അങ്ങനെ സന്ദര്‍ശകർക്ക് വിമാനം കാണാനുള്ള വലിയ ഗ്യാലറിയിലെത്തി! മൂന്ന് വശവും കണ്ണാടി കൊണ്ട് മറച്ച ഒരു കണ്ണാടി കൂടായിരുന്നു അത്. വലിയ തിരക്കില്ലെങ്കിലും ഗ്യാലറിയുടെ മുന്‍‌നിരയിൽ മുഴുവൻ ഉന്തും തള്ളുമാണ്. സൌകര്യപ്രദമായ ഒരിടം കിട്ടാതെ, പേ പിടിച്ച നായയെ പോലെ കുമാരന്‍ കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഗത്യന്തരമില്ലാതായപ്പോള്‍, മുന്‍പന്തിയിലേക്ക് നുഴഞ്ഞുകയറാന്‍ പാകത്തിന് ബലക്ഷയം ബാധിച്ച ഒരിടം കണ്ടുപിടിക്കുക എന്ന അവസാന അടവ് പയറ്റാന്‍ കുമാരന്‍ തീരുമാനിച്ചു. അങ്ങനെയാണ് കുറേ ചെറുപ്പക്കാരികളും തള്ളമാരും നിന്ന സ്ഥലത്ത് കുമാരന്‍ എത്തിപ്പെടുന്നത്.

നുഴഞ്ഞു കയറാൻ പറ്റിയ വിടവിനായി കുമാരന്‍ ഏറെ നേരം സഹിഷ്ണുതയോടെ കാത്തുനിന്നു. അതിനിടയില്‍, പറന്നുയരുന്ന വിമാനങ്ങളെ കഴുത്ത് നീട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കാന്‍ കുമാരന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, ഇങ്ങനെ അരകുറയായി വിമാനം കണ്ടിട്ട് കാര്യമില്ലല്ലോ! “കുറച്ചുകൂടി പൊക്കം വയ്ക്കേണ്ടതായിരുന്നു...!“ ഏതോ നല്ല ജനിസിൽ പെട്ട ചില ചേച്ചിമാരുടെ പൊക്കം കണ്ട് കുമാരൻ അസൂയപ്പെട്ടു. തരത്തിനുള്ള ചില ചേച്ചിമാരെ കയറി മുട്ടണമെന്ന് കുമാരന് ആഗ്രഹമുണ്ടെങ്കിലും അതൊന്നും തൽക്കാലം ഇന്നത്തെ അജണ്ടയിൽ ഇല്ല. ആദ്യം വിമാനം കാണുക, അതുകഴിഞ്ഞാലോചിക്കാം തട്ടണോ മുട്ടണോ എന്ന്!

കുമാരന്‍റെ വെപ്രാളവും വേഷവും കണ്ട് ഭയന്ന ഒരു ഇളം‌മുറക്കാരി പേടിച്ച് അമ്മയുടെ കരവലയത്തിലേക്ക് കയറിയതോടെയാണ് കുമാരൻ അതുവരെ കാത്തിരുന്ന ന്യൂനമര്‍ദ്ദ പ്രദേശം സഫലമായത്. ഇനി, മുന്നില്‍ നില്‍ക്കുന്ന ഒരുത്തിയെ കൂടി ഒഴിവാക്കിയാല്‍ സൌകര്യമായി വിമാനം കാണാം. ആ പെണ്ണിന്‍റെ കഴുത്തിനിടയില്‍ കൂടിയും, ഇടക്കിടെ പാറുന്ന തലമുടിക്കിടയിലൂടെയും കുമാരന്‍ ഭാഗീകമായിട്ടെങ്കിലും വിമാനത്താവളത്തിന്‍റെ ഭൂപടം വരച്ചെടുത്തു. പിന്നെയും ചില സംശയങ്ങള്‍! വിമാനത്താവളത്തിന്‌ വിമാനത്താവളം എന്ന പേര് വരാൻ കാരണമെന്താണ്? കാറ്റ് സ്റ്റാൻഡ്, ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള പേരുകൾ വച്ചുനോക്കുമ്പോൾ വിമാന സ്റ്റാൻഡ് എന്ന പേരല്ലേ വരേണ്ടിരുന്നത്? പിന്നെ, വിമാനത്തിന്‌ മാത്രം ഹോണില്ലാത്തത് എന്തുകൊണ്ടാ‍ണ്? പാടത്തും പറമ്പത്തും നിന്നും താൻ എത്ര കൈ കാട്ടിയിട്ടും വിമാനം നിർത്താതെ പോകുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ പോവുന്ന സംശയങ്ങളെ ദൂരീകരിക്കാൻ ഒരു ആൺ‌തരിയെങ്കിലും അടുത്തുണ്ടാവുമോ എന്നറിയാൻ കുമാരൻ തിരിയാന്‍ തുടങ്ങിയതേയുള്ളൂ. “എന്‍റമ്മോ....” എന്നൊരു നിലവിളിയോടെ കുമാരന്‍ ദേ കിടക്കുന്നു. അസൂയപൂണ്ട ഏതോ പട്ടണപ്പരിശ പിന്നില്‍ നിന്ന് തള്ളിയതാണ്. തള്ളലിന്‍റെ ഊക്കില്‍ സകല നിയന്ത്രണവും വിട്ട് കുമാരന്‍ മുന്നില്‍ നിന്ന പെണ്ണിന്‍റെ പുറത്തേക്ക് ചെന്നുവീണു. രണ്ട് ശരീരങ്ങളും മുന്നിലുണ്ടായിരുന്ന കണ്ണാടിയില്‍ അല്‍പ്പനേരം ഒട്ടിയിരുന്നു. കുമാരന്‍ മുകളില്‍ പെണ്ണ് അടിയില്‍! അതുവരെ ഇംഗ്ലീഷിലും മംഗ്ലീഷിലും വാചകമടിക്കുകയായിരുന്ന പെണ്ണുങ്ങളെല്ലാം “എന്റെമ്മച്ചിയേ” എന്ന് വിളിച്ച് നാലുപാടും ചിതറി. സ്പോഞ്ച് മെത്തയിൽ വീണ പോലെ കുമാരന്റെ ശരീരം കുളിര് കോരി. “ഹോ... ഇത്രയ്ക്ക് സോഫ്റ്റാണോ?” കുമാരന് ആ റിലേഷൻഷിപ്പിനെ അടുത്ത ലവലിലേക്ക് കൊണ്ടുപോകണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷേ അതിന് ആ പെണ്ണ് സമ്മതിക്കില്ലല്ലോ! എന്തുചെയ്യും? കിട്ടിയത് ആട്ടേ എന്ന് തൽക്കാലം സമാധാനിച്ച് കുമാരൻ സമനില വീണ്ടെടുത്തു, പിന്നെ ചിതറിയോടിയ പെണ്ണുങ്ങളുടെ സ്ഥാനം അപഹരിച്ച് കണ്ണാടിക്കൂടിലേക്ക് ചേർന്ന് നിന്നു. അതിന് ശേഷം ഒന്നുമറിയാത്തതു പോലെ, വിമാനത്തിന് കൈകാട്ടാനും ടാറ്റാ പറയാനും തുടങ്ങി.

ഇതുവരെ മുന്നില്‍ നിന്ന പെണ്ണിപ്പോള്‍ കുമാരന്‍റെ പിന്നിലാണ് നില്‍പ്പ്. കുമാരന്റെ തൂമ്പാ തട്ടി അവളുടെ ഡിക്കി ചളുങ്ങിയെന്ന് തോന്നുന്നു, ഇടക്കിടെ അവൾ പിന്നാമ്പുറം നോക്കുകയും അവിടം തടവുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരോ തവണ തിരിയുമ്പോഴും അവളുടെ കൈ കുമാരന്‍റെ മുതുകില്‍ സ്പർശിച്ചു. യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനിടയില്‍ ആദ്യമൊന്നും കുമാരന്‍ അത് ശ്രദ്ധിച്ചതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, വേദനയും അസ്വസ്ഥതയും മൂലം ഞെരിപിരി കൊള്ളുന്ന അവളുടെ ആട്ടവും അനക്കവും കുമാരൻ ശ്രദ്ധിക്കാൻ തുടങ്ങി, ചെവിയും തൊലിയും ഉപയോഗിച്ച്! തിരിഞ്ഞു നോക്കിയാൽ ഇതുവരെ ലഭിച്ച സ്പര്‍ശനസുഖം എന്നന്നേക്കുമായി നഷ്ടമായാലോ? അതുവരെ കൈ കാണിച്ചും പല്ലിളിച്ചും ഖുഷിയായി നിന്ന കുമാരൻ പെട്ടെന്ന് വടിയായി. ടെൻഷൻ! ടെൻഷൻ!

പിന്നിലെ ചലനങ്ങൾ അറിയാൻ കുമാരന്റെ കണ്ണുകൾ ആവത് ശ്രമിക്കുന്നുണ്ട്. കുറ്റിയിൽ കെട്ടിയ പശു അതിന് എത്താത്ത സ്ഥലത്ത് നിൽക്കുന്ന പുല്ലിനെ കടിക്കാൻ പരാക്രമം കാണിക്കുന്നതുപോലെ കുമാരന്റെ കണ്ണുകളും കടമിഴിക്കോണുകളിൽ പരാക്രമം തുടർന്നു. പരാജയമായിരുന്നു പരിണിത ഫലം. എങ്കിലും കുമാരൻ വിടുമോ? മുഖം കാണാൻ പറ്റീല്ലേങ്കിലും വേണ്ടില്ല. വേറെന്തെങ്കിലും കണ്ടാലും മതിയായിരുന്നു. കുമാരൻ കക്ഷത്തിനിടയിലൂടെ താഴേക്ക് നോക്കി. തൊട്ടുവന്ദിക്കാൻ തോന്നുന്ന സുന്ദരമായ പാദങ്ങൾ... ഹാവൂ..... അങ്ങനെ നെടുവീർപ്പിട്ട് നിൽക്കുമ്പോഴാണ് തനിക്ക് മുന്നിലെ കണ്ണാടിയില്‍ അവളുടെ മുഖം പ്രതിഫലിക്കുന്ന കാര്യം കുമാരന്റെ ശ്രദ്ധയിൽ പെടുന്നത്. തല പിന്നിലേക്ക് അഡ്ജസ്റ്റ് ചെയ്ത്, കണ്ണിന്‍റെ ലെന്‍സ് പരമാവധി ക്രമീകരിച്ച് കുമാരൻ നോക്കി. ചെന്താമര പോലെ ചുവന്നു തുടുത്ത ഒരു പെണ്‍കുട്ടി. അതിനടുത്ത് കറുത്ത് കരുവാളിച്ച ഒരു കോന്തൻ. സ്വന്തം രൂപം അവഗണിച്ച് കുമാരൻ വീണ്ടും വീണ്ടും നോക്കി. അവളുടെ സൌന്ദര്യം വ്യക്തമാവുന്തോറും കുമാരന്റെ ചങ്കടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി. ജീ‍വിതത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി ഇത്ര അടുത്ത്! മിന്നല്‍പ്പിണര്‍ പോലെ എന്തോ ഒന്ന് അടിവയറ്റിൽ നിന്ന് മേലോട്ട് കയറിപ്പോവുന്നതുപോലെ! അതിന്റെ ചൂടിൽ മസ്തിഷ്ക്കവും നാവും വരളുന്നു. കണ്‍ധമനികള്‍ ചൂടുപിടിക്കുന്നു. ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നു, അതിൽ ശ്വാസോച്ഛാസത്തിന്റെ നൃത്തം പാളുന്നു. അങ്ങനെ, ജീവിതത്തിനും മരണത്തിനുമുടയിൽ ഘടികാര സൂചിയാടുമ്പോഴാണ് വീണ്ടും ഒരു തണുപ്പ് മുതുകത്ത് അനുഭവപ്പെടുന്നത്. “ഈശ്വരാ… ഇതെന്ത് പരീക്ഷണമാണ്?” മുഖത്ത് പൊട്ടിയ സന്തോഷം മറച്ചുവച്ച്, മുഖം പരമാവധി ശോകമയമാക്കി കുമാരൻ മുകളിലേക്ക് നോക്കി ചോദിച്ചു. പിന്നെ, അപ്രതീക്ഷിതമായി വീണുകിട്ടിയ രതിസാഫല്യത്തിന്‍റെ പൂര്‍ത്തീകരണത്തിനായി കുമാരന്‍ അനങ്ങാതെ സ്വയം നിന്നുകൊടുത്തു.

നിമിഷങ്ങളും മിനിറ്റുകളും ആരെയും വകവയ്ക്കാതെ മാർച്ച്‌പാസ് ചെയ്തുകൊണ്ടിരുന്നു. മൂക്കിലെ പാലം തകരുന്ന മാതിരി ആരോ അമർത്തി വിട്ട അധോവായുവാണ് കുമാരന്റെ തലയ്ക്ക് തട്ടി അയാളെ പരിസര ബോധത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. അശുദ്ധ വായുവിന്റെ മന്ദത മാറിയപ്പോൾ കുമാരന്‍റെ മനസില്‍ ലജ്ജയും അതിലുപരി ഒരു തരം ഭീതിയും രൂപപ്പെട്ടു. “ഛേ... എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും താനീ കാണിച്ചതെല്ലാം! തനിക്ക് അപരിചയമായ ഒരു സ്ഥലമാണെങ്കില്‍ കൂടി, ഇത്ര തരംതാഴാന്‍ പാടില്ലായിരുന്നു.” തനിക്ക് ഇപ്പോഴെങ്കിലും പരിസര ബോധം ഉണ്ടായതിൽ കുമാരൻ ആ‍രുടെയോ ഗ്യാസ് ട്രബിളിന് നന്ദി പറഞ്ഞു. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതി! ഇടംവലം നോക്കാതെ അവിടെ നിന്ന് പതിയെ പിന്‍‌വാങ്ങാന്‍ കുമാരന്‍ തീരുമാനിച്ചു. അതിനുമുമ്പ്, തന്‍റെ പിന്നില്‍ നില്‍ക്കുന്ന ‘പ്രിയതമയുടെ’ മുഖം ശരിക്കൊന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!! കുമാരന്‍ കൊതിച്ചു. എവിടെയെങ്കിലും വച്ച് കണ്ടാൽ ഒന്ന് ചിരിക്കാൻ പറയാമല്ലോ! സ്വന്തം വികാരങ്ങളെ തട്ടിയുണര്‍ത്തി ഇത്രയും നേരം മുലയൂട്ടിയ ആ പെണ്‍കുട്ടിയോടുള്ള ലജ്ജാവഹമായ കൃതജ്ഞതയോടും പ്രണയാതുര ഭാവത്തോടും കുമാരന്‍ മെല്ലെ തിരിഞ്ഞു. അവിടെ പെണ്ണ് പോയിട്ട് ഒരു കുഞ്ഞുപോലും ഉണ്ടായിരുന്നില്ല! ഗ്ലാസ് കൊണ്ടടച്ച ഗ്യാലറിയിലെ ഉഷ്ണത്തില്‍ വിയർത്തൊഴുകിയ മുതുകില്‍ ഷര്‍ട്ട് ഒട്ടിപ്പിടിച്ചപ്പോള്‍ മനസില്‍ രൂപംകൊണ്ട മരീചികകളായിരുന്നു തനിക്ക് ലഭിച്ച തണുപ്പും, ‘പെണ്‍സുഖമെന്ന്’ കുമാരന്‍ വീട്ടിലെത്തിയപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

Friday, July 15, 2011

എങ്കിലും, ഞാനൊരു ഗേ അല്ല!

അസ്ഥിയിൽ പിടിച്ച പ്രണയം
എനിക്ക് അവനോട്!
കള്ളമല്ല, ഇതു സത്യം!
വർഷങ്ങൾക്ക് മുമ്പാണ്,
കൌമാരം പൂത്തുലഞ്ഞ്,
കായ്ക്കാൻ തുടങ്ങുമ്പോൾ!
വൈകിയെങ്കിലും
ഞാനത് തിരിച്ചറിഞ്ഞു.

അവനില്ലാത്തപ്പോൾ
ശ്വാസം മുട്ടുക;
കണ്ണുകൾ പരതുക;
ഇടനെഞ്ച് തുടിക്കുക;
സ്വൈര്യം നശിക്കുക;
പിന്നെ
അലസത, നിരാശ.
കാണുമ്പോഴാകട്ടെ,
ആ സാന്നിധ്യത്തിലാവട്ടെ,
മുഖത്ത് ആയിരം വസന്തം;
ആത്മാവിൽ ഉത്സവം;
കൊടിയും തോരണവും
ചെണ്ട മേളവും
പിന്നെ, വെടിക്കെട്ടും.
ആകപ്പാടെ ഉഷാർ!
അതിനെല്ലാം പിന്നിൽ
ഏതോ ഒരു നിർവൃതി.

അവനെന്റെ സഹപാഠി.
ഒരേ ബഞ്ചിൽ, ഒരേ മാർക്ക്
ഒരേ ഇഷ്ടങ്ങൾ
ഒരേ കുപ്പായങ്ങൾ
ഒരേ നോട്ടുബുക്കുകൾ
ഒരേ പേന
ഒരേ സോപ്പ്
ഒരേ ബക്കറ്റ്
ഒരേ ഹോസ്റ്റൽ മുറി
എന്തിനും ഏതിനും ഒപ്പം.

ഇതെങ്ങനെ സംഭവിച്ചു?
എനിക്കറിയില്ല.
കുറേ ആ‍ശയക്കുഴപ്പത്തിനും,
ചിന്തയ്ക്കുമൊടുവിൽ
ഞാൻ തിരിച്ചറിഞ്ഞു,
വൈകിയെങ്കിലും.

അവന്റെ കണ്ണുകൾ
എന്തൊരഴകാണ്!
കണ്മഷിയിട്ട പോലെ
ഇടതൂർന്ന കൺപീലികൾ!
അതിനിടയിൽ
നീലത്തടാകം പോലെ
കൃഷ്ണമണികൾ.
ബാല്യം വിടാത്ത കവിളുകൾ.
അതിലങ്ങിങ്ങായി
മുഖപ്പരുകൾ.
ആരും കൊതിക്കും
ചുവന്ന ചുണ്ടുകൾ.
അതിൽ വിടരും
കള്ള പുഞ്ചിരി.
ചിരിയിൽ തെളിയും
കുച്ചരിപ്പല്ലുകൾ.
കണ്ഠ മുഴയില്ലാത്ത
നഗ്നമാം കഴുത്ത്.
തടിച്ച മാറിടം
അതിൽ,
ഉന്തിൽ നിൽക്കും
റോസാപ്പൂ പോലെ
മുലക്കണ്ണുകൾ!
വീർത്ത വയറിൽ
കടൽച്ചുഴി പോലെ
അഴകാർന്ന പൊക്കിൾ.
തേൻ കുടം പോലെ
നിതംബം.
രോമം കിളിർക്കാത്ത
തുടകൾ.
ഈട്ടിത്തടി പോലെ
കാൽകൾ.
താമരപ്പൂ പോലെ
പാദം.
ആകെക്കൂടിയൊരു
പെൺ‌രൂപം.

“കുപ്പായമില്ലേൽ പെൺകുട്ടി“ എന്ന്
ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്,
പലപ്പോഴും.
അതുകേട്ടവൻ
മുഖം ചുളിക്കാറുണ്ട്,
പിണങ്ങാറുമുണ്ട്.
എങ്കിലും,
എനിക്കവനോടുള്ള
പ്രണയം മാത്രം
ഞാൻ മറച്ചുവച്ചു.
ഒപ്പം, അവനോടുള്ള
അഭിനിവേശങ്ങളും.
ഒരു പക്ഷേ,
അവനെന്നിൽ നിന്ന്
അകന്നുപോയാലോ?

അവനുള്ള രാത്രികളിൽ
എനിക്ക് ഉറക്കം വന്നില്ല.
പ്രണയാതുരനായി,
ജനാലയിലൂടെ
അരിച്ചിറങ്ങുന്ന
പ്രകാശ കിരണങ്ങളുടെ
കണ്ണുവെട്ടിച്ച്
അവന്റെ കട്ടിലിൽ
ചെന്നിരിക്കാനും,
പിന്നെ പ്രണയാർദ്രമായി
ആ കാൽ വിരലുകളിൽ
സ്പർശിക്കാനും,
അവയെ ചുംബിക്കാനും,
കാലുകളിൽ
വിരലുകൾ ഓടിക്കാനും,
പൊക്കിൾ കുഴിയുടെ
ആഴമളക്കാനും
വിരലുകൾ വെമ്പി.
അടഞ്ഞിരിക്കും കൺകളിൽ
മുത്തമിടാനും,
ചെവികളിൽ ഊതാനും,
മൂക്കിൽ നാവ് കൊണ്ട്
സ്പർശിക്കാനും,
ചുണ്ടുകളിൽ ചുണ്ടുകൊണ്ട്
ഉരസാനും വ്യഗ്രത.
എങ്കിലും, അതിനൊന്നും
ഞാൻ മുതിർന്നില്ല.
ഭയം..., സദാചാര ബോധം....
പിന്നെ,
ഇതറിയുമ്പോൾ
അവനെന്നെ വെറുത്താലോ?

ഒടുവിൽ, എങ്ങനെയോ
ഞാൻ പറയാതെ തന്നെ
അവന് മനസിലായി
...

മനസിലൊളിപ്പിച്ച
എന്റെ അനുരാഗം.
എങ്കിലും, അവനെന്നെ
വെറുത്തില്ല, അകന്നുപോയില്ല.
പുരുഷമായി നോക്കിയില്ല.
കുത്തുവാക്കുപറഞ്ഞില്ല.
കുപിതനായില്ല.
മുഖം തിരിച്ചില്ല.
ശകാരിച്ചില്ല.
ആ ഒറ്റ മുറിയിൽ
ഞങ്ങൾ വീണ്ടും കഴിഞ്ഞു
ഏറെ നാളുകൾ!
കിടക്ക പങ്കിടാതെ,
പരസ്പരം പുണരാതെ.
ചുംബിക്കുകയോ,
സ്പർശിക്കുകയോ,
കൈ കോർക്കുകയോ,
ചെയ്യാതെ.
തികഞ്ഞ
സാത്വികരെ പോലെ!

Thursday, July 14, 2011

ചില ഡേറ്റിംഗ് വിശേഷങ്ങള്‍!

നാലഞ്ച് വർഷം മുമ്പ് നടന്ന സംഭവമാണ്... ചെന്നൈയിൽ ബാച്ചിലറായി കഴിഞ്ഞിരുന്ന കാലത്ത് എനിക്കൊരു റൂംമേറ്റ് ഉണ്ടായിരുന്നു. സുമുഖൻ! കക്ഷി യാദൃശ്ചികമായി പഴയൊരു സഹപാഠി പെൺകുട്ടിയെ കണ്ടുമുട്ടി. പെണ്ണ് എന്തോ ആവശ്യത്തിന് ചെന്നൈയിൽ വന്നതായിരുന്നു. പരസ്പരം കണ്ടപ്പോൾ ഇരുവരും കെട്ടിപ്പിടിച്ച് അടുത്തുള്ള മലയാളി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഭക്ഷണമെല്ലാം കഴിഞ്ഞ് പിരിയാൻ നേരത്ത് കൂട്ടുകാരനെ നോക്കി അവൾ ഒറ്റ ചോദ്യം: “നീയിന്ന് ഫ്രീയാണോ? എങ്കീ, shall we date?” ഓർക്കാപ്പുറത്തുള്ള ചോദ്യം കേട്ട് താൻ അന്തംവിട്ട് പോയെന്നും, പഴയകാല സുഹൃത്ബന്ധത്തിന് കളങ്കമേശാതിരിക്കാൻ പെണ്ണിനെ ഭദ്രമായി വണ്ടികയറ്റി വിട്ടെന്നുമുള്ള കഥകൾ വിവരിക്കുമ്പോൾ എനിക്കും കൂടെയുണ്ടായിരുന്ന മറ്റ് റൂം‌മേറ്റ്സിനും അത്ഭുതം! ലോകം ഇത്രയേറെ പുരോഗമിച്ചോ? അതോ അർത്ഥമറിയാതെ ആ പെണ്ണ് ചുമ്മാ തട്ടിവിട്ടതാണോ? ഇവയായിരുന്നു ആ സായംസന്ധ്യയിലെ ഞങ്ങളുടെ ചർച്ചാവിഷയം. ഏതായാലും, ഡേറ്റിംഗ് (വാച്യാർത്ഥത്തിൽ) ഏറെ ജനകീയമായിക്കൊണ്ടിരിക്കുന്നുവെന്ന് അന്ന് എനിക്ക് മനസിലായി.

ഇന്നത്തെ ആൺ-പെൺ സൌഹൃദങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഔപചാരികതയുണ്ടോ എന്ന് എനിക്കറിയില്ല! എങ്കിലും, ഒരു കാര്യം നിശ്ചയം! എല്ലാവരും വളരെ കൂൾ ആണ്. പണ്ടത്തെ പോലെ തൊടാനും പിടിക്കാനും മരചുറ്റി പ്രേമത്തിന്റെ ചാരുതയൊന്നും വേണ്ട. മനസിലുള്ളത് മുഖത്തടിച്ച പോലെ പറയുക, ആ പെൺകുട്ടിയെ പോലെ! Yes or No! ഉത്തരം ഉടൻ കിട്ടും. നോ പറഞ്ഞാൽ പിടിയും വലിയും ഒന്നുമില്ല. നിനക്ക് നിന്റെ വഴി, എനിക്ക് എന്റെ വഴി. അത്ര തന്നെ! ഇത്തരം ഡേറ്റിംഗ് വിശേഷങ്ങൾ ക്യാമ്പസുകളില്‍ നിന്നാരംഭിച്ച്, ഓഫീസ് അന്തരീക്ഷങ്ങളിലൂടെ, സിനിമ ലോകത്തിലൂടെ ഒരു മെട്രോ സംസ്ക്കാരമെന്ന പോലെ വ്യാപിച്ചുകിടക്കുന്നു. ഒരു തരത്തിൽ ഇതൊക്കെ ഒരു ഹരം തന്നെയാണ്.

ഇതുപോലെ ഹരം പിടിപ്പിക്കുന്ന മറ്റൊരു കഥ യാദൃശ്ചികമായിട്ടെങ്കിലും ഞാൻ അടുത്തിടെ വായിച്ചു, അതും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ബി‌എ മൂന്നാം സെമസ്റ്റർ സെക്കണ്ട് പേപ്പർ മലയാളം പുസ്തകമായ ‘സാഹിത്യ കൈരളി‘യിൽ. എന്റെയൊരു സുഹൃത്ത് വളരെ ആകാംശയോടെ എന്തോ വായിക്കുന്നത് കണ്ട് പുസ്തകം പിടിച്ചുവാങ്ങി നോക്കിയതാണ് ഞാൻ. നോക്കുമ്പോൾ കെആർ മീരയുടെ “മോഹമഞ്ഞ“ ആണ് കഥ. ഉഗ്രൻ കഥയാണെന്നും കഥയെപ്പറ്റി അവന്റെ കോളേജിൽ വല്യ ചർച്ച നടക്കാൻ പോവുകയാണെന്നും ബി‌എയ്ക്ക് പഠിക്കുന്ന സുഹൃത്ത് പറഞ്ഞപ്പോൾ ഒറ്റ ശ്വാസത്തിൽ വായിച്ചു. “മോഹമഞ്ഞ“ വായിച്ചിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി കഥ ഓർമ്മയിൽ നിന്ന് ചുരുക്കിപ്പറയാം. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ ഒരു മധ്യവയസ്ക്കയും, വിവാഹമോചിതനായ മധ്യവയസ്ക്കനും ഒരു ആശുപത്രിയിൽ വച്ച് കണ്ടുമുട്ടുന്നു. രണ്ടുപേർക്കും മഞ്ഞപ്പിത്തമാണ്. അസുഖാവസ്ഥയാണെങ്കിലും, അവരുടെ കണ്ണുകൾ ആദ്യ നോട്ടത്തിൽ തന്നെ ഉടക്കുന്നു, സുഹൃത്തുക്കളാവുന്നു. രണ്ടുപേരും രക്തം പരിശോധിക്കാൻ കൊടുക്കുന്നു. പരിശോധനയുടെ ഫലം വൈകിട്ടേ കിട്ടൂ എന്ന് ലാബ് ടെക്നീഷൻ പറയുന്നു. വീട്ടിൽ പോയിട്ട് തിരികെ വരാനുള്ള മടിയും, ഇനി മണിക്കൂറുകൾ വെറുതേ കുത്തിയിരിക്കണമല്ലോ എന്ന ചിന്തയും ഇരുവരെയും ഒരു സിനിമയ്ക്ക് പോകാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ കാതൽ കൊണ്ടേൻ എന്ന തമിഴ് പടം കാണുന്നു. ഇന്റർവെൽ കഴിയുമ്പോൾ അയാൾ അവളുടെ തോളിൽ കയ്യിടുന്നു. അവൾ അത് കണ്ടതായി ഭാവിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് അവൾ അയാളുടെ തോളിൽ ചാരുന്നു. അയാളും അത് ശ്രദ്ധിക്കുന്നില്ല. ഷോ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പിന്നെയും സമയം ബാക്കി. എന്നാൽ പിന്നെ ഏതെങ്കിലും ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കാമെന്ന് അവർ. അങ്ങനെ ലോഡ്ജിൽ മുറിയെടുക്കുന്നു. ഇരുവരും കട്ടിലിൽ ഇരിക്കുന്നു. പിന്നെ ഇണ ചേരുന്നു. മഞ്ഞ നോവ് മൂലം മരിക്കുന്ന നായകന്റെ ചിത്രം നായിക പത്രത്തിന്റെ ചരമ കോളത്തിൽ കാണുന്നതോടെ കഥ അവസാനിക്കുന്നു.

സത്യം പറഞ്ഞാൽ, കഥ വായിച്ച് ഞാൻ അന്തം വിട്ടു. ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്താൻ പറ്റിയ കഥയാണോ ഇത് എന്നതായിരുന്നു എന്റെ സംശയം മുഴുവൻ! ഉത്തരാധുനിക സാഹിത്യ സൃഷ്ടി എന്ന നിലയിൽ “മോഹമഞ്ഞ“ എന്ന കഥ അഭിനന്ദനം അർഹിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, അതിനെ ഒരു യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തുമ്പോൾ ഉണ്ടായേക്കാവുന്ന അപകടങ്ങളായിരുന്നു എന്റെ മനസ് മുഴുവൻ. തീർച്ചയായും, ഇത്തരം കഥകളെ അക്കാഡമിക് തലത്തിൽ യുവതലമുറ വിശകലനം ചെയ്യണം! പക്ഷേ, കഥ വായിക്കുമ്പോൾ കുട്ടികൾക്ക് ആദ്യം കിട്ടുന്ന ഇപ്രെഷൻ ഡേറ്റിംഗും, വഴിപിഴച്ച ബന്ധങ്ങളും സർവ സാധാരണമായി നടക്കുന്നതാണെന്നും, അതിന്റെ പിന്നാലെ പോയാലും വല്യ തെറ്റില്ല എന്നല്ലേ? തെറ്റും ശരിയും മനസിലാക്കാനും, ഒരു കഥയെ അക്കാഡമിക് തലത്തിൽ മാത്രം നിർത്താനുമുള്ള പക്വത ഒരു കോളേജ് വിദ്യാർത്ഥിക്ക് ഉണ്ട് എന്ന ഞാൻ സമ്മതിക്കുന്നു. എങ്കിലും, “മോഹമഞ്ഞ“ എന്ന കഥ സിലബസിൽ ഉൾപ്പെടുത്തിയതിലൂടെ, അവിഹിത ലൈംഗിക വേഴ്ചകളുടെ തെറ്റിനെ കുറിച്ചോ ശരിയെ കുറിച്ചോ ആലോചിക്കേണ്ടതില്ലെന്നും, സ്വതസിദ്ധമെങ്കിൽ എന്തും കാട്ടിക്കൂട്ടാമെന്നുമുള്ള വികല ചിന്തയല്ലേ പരോക്ഷമായെങ്കിലും ഔദ്യോഗികമാക്കിയിരിക്കുന്നത്? ഈ ലേഖനത്തിന്റെ ഉദ്ദേശം കഥാ നിരൂപണം അല്ലാത്തതിനാൽ “മോഹമഞ്ഞ“യെ കുറിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല, കഥയെ സംബന്ധിച്ച് ആശയപരമായി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും. പറഞ്ഞുവന്നത് ഇതാണ്: വഴിപിഴച്ച ജീവിതശൈലികൾ നമ്മുടെ സമൂഹത്തിൽ ഒരു പകർച്ച വ്യാധി പോലെ പടർന്നുകൊണ്ടിരിക്കുന്നു...., അവയെ മാധ്യമങ്ങളും സിനിമയും, എന്തിന് യൂണിവേഴ്സിറ്റി സിലബസ് പോലും പരോക്ഷമായിട്ടെങ്കിലും പ്രമോട്ട് ചെയ്യുന്നു. ചില നാട്ടുനടപ്പുകൾ പറഞ്ഞന്നേയുള്ളൂ.

ഒരു സ്ത്രീയും പുരുഷനും കാണുന്നു, പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താണ് തെറ്റ്? ചോദ്യം വളരെ പ്രസക്തമാണ്. ഒറ്റ നോട്ടത്തിൽ തെറ്റൊന്നും ഇല്ല. പക്ഷേ, ആ സ്ത്രീയുടെ സ്ഥാനത്ത് സ്വന്തം അമ്മയെ വച്ചുനോക്കുക. അതായത്, സ്വന്തം അമ്മ ഒരു പുരുഷനെ കാണുന്നു, അവർ പരസ്പരം ഇഷ്ടപ്പെടുന്നു, സംസാരിക്കുന്നു, ശാരീരികമായും മാനസികമായും അവർ അടുക്കുന്നു. ഇതിൽ എന്താ തെറ്റ്? അങ്ങനെയൊരു സംഭവത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, പിന്നെയാണോ തെറ്റും ശരിയും! ഇതിന്റെ അർത്ഥം നമ്മുടെ അമ്മമാർക്ക് ഡേറ്റിംഗിനുള്ള അവകാശം ഇല്ലെന്നാണോ? അച്ഛനുമായി അമ്മ എത്ര വേണമെങ്കിലും ഡേറ്റിംഗ് ചെയ്യട്ടെ, പക്ഷേ പരപുരുഷനുമായി വേണ്ട. ഇതാവും ഉത്തരം! അമ്മയ്ക്ക് പകരം ഭാര്യയെ വച്ച് നോക്കിയാലോ? സ്ത്രീകളുടെ ആങ്കിളിൽ നിന്ന് നോക്കുമ്പോൾ, ആ പുരുഷന്റെ സ്ഥാനത്ത് സ്വന്തം അച്ഛനെയോ ഭർത്താവിനെയോ വച്ച് നോക്കിയാലോ? സംഗതി ആകെ കുഴയും... ഇതിന്റെ അർത്ഥം എന്താണ്? എത്രതന്നെ ഉത്തരാധുനികത പ്രസംഗിച്ചാലും, പാശ്ചാത്യ സംസ്ക്കാരത്തിന്റെ വക്താക്കളായാലും, ധാർമ്മികത എന്നത് ആപേക്ഷികം മാത്രമാണെന്ന് എത്രതന്നെ വാദിച്ചാലും, ഉള്ളിന്റെ ഉള്ളിൽ നാമെല്ലാം പക്ക യാഥാസ്ഥിതികരാണ്, അങ്ങനെ അല്ലന്ന് എത്ര തന്നെ നടിച്ചാലും! ഒരു ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ, എല്ലാ സംസ്ക്കാരങ്ങളിലും രാജ്യങ്ങളിലും ഇപ്പറഞ്ഞത് ബാധകമാണ്. അതുകൊണ്ടുതന്നെ ഡേറ്റിംഗ് പോലുള്ള ചിന്തകളെ ജനറലൈസ് ചെയ്യുന്നത് മഹാവിഡ്ഢിത്തമാണ്. ചുരുക്കം ചില വ്യക്തികൾ കാട്ടുന്ന പിള്ളേര് കളി.... അല്ലെങ്കിൽ, ചുരുക്കം ചിലരിൽ കാണുന്ന ചില പ്രായത്തിന്റെ പ്രത്യേകതകൾ... അതിൽ കവിഞ്ഞ് ഡേറ്റിംഗിന് ഒരു മാസ് പരിവേഷം നൽകേണ്ട ആവശ്യമുണ്ടോ? ഇതെല്ലാം തികച്ചും സ്വാഭാവികമാണെന്ന് വാദിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള കച്ചവട താൽ‌പ്പര്യം ഉണ്ടാകാതിരിക്കില്ല. ഏതായാലും, കുടുംബ ജീവിതത്തിന്‍റെ ഭദ്രത ആഗ്രഹിക്കുന്നവർ ഇത്തരം ഫണ്ണുകളിൽ (funs) നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് ബുദ്ധി. പണി പാളിയാൽ പണിയാവുമേ....!

ഇനി, ഡേറ്റിംഗിനെ വളരെ സീരിയസ് ആയി കാണുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരെ സംബന്ധിച്ച് കാമുകീ കാമുകന്മാർക്ക് പരസ്പരം അടുത്തറിയാനും മനസിലാക്കാനുമുള്ള ഉപാധിയാണിത്. അതായത്, വിവാഹത്തിന് മുമ്പ് എതിർലിംഗത്തിൽ പെട്ടയാളുടെ ഭൂമിശാസ്ത്രവും ജീവശാസ്ത്രവും കൃത്യമായി പഠിച്ച്, അപകട സാധ്യതകൾ പരമാവധി ഒഴിവാക്കാനുള്ള ഒരു മുൻ‌കരുതൽ. വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുടെ അളവും തൂക്കവും കൃത്യമായി അറിഞ്ഞാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ! ജീവിതകാലം മുഴുവന്‍ കൊണ്ട് നടക്കേണ്ടതല്ലേ..., കേടുവന്നതും പുഴുക്കുത്തേറ്റതും വാങ്ങി വെറുതേ കാശ് കളയുന്നതെന്തിന്? എന്റെ ചോദ്യം ഇതാണ്, ഇത്രയേറെ മുൻ‌കരുതലിന്റെ ആവശ്യമുണ്ടോ? കാരണം, എങ്ങനെ പോയാലും കല്യാണം കഴിക്കുന്നതോടെ ഒരാളുടെ കച്ചോടം അവസാനിക്കും, അതിനെന്തിനാണ് പ്രത്യേകിച്ചൊരു മുൻ‌കരുതൽ? ;) എല്ലാ അളവുകളും കൃത്യമായാലും വിവാഹശേഷം അതെല്ലാം ഉദ്ദേശിച്ച പോലെ വർക്കൌട്ട് ആവുമെന്നതിന് എന്താ ഗ്യാരണ്ടി? പ്രണയ വിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയപ്പെടുമ്പോൾ, നാം സ്വീകരിക്കുന്ന മുൻ‌കരുതലുകളിൽ കാര്യമില്ലന്നല്ലേ മനസിലാക്കേണ്ടത്? അതുകൊണ്ട്, എന്റെ ഗുരു പറയാറുള്ളതുപോലെ, കണ്ണടച്ച് അങ്ങോട്ട് ചാടുക....  അതല്ലേ നല്ലത്? വിവാഹം എപ്പോഴും അങ്ങനെയാണ്, കിട്ടിയ ഊട്ടി. ഇല്ലെങ്കിൽ ചട്ടി. കൂടുതൽ എന്തര് പറയാൻ! എല്ലാം കർത്താവീശോ മിശിഹായുടെ ഇഷ്ടം പോലെ നടക്കട്ടെ!

Sunday, June 26, 2011

കൊഴിയാത്ത ധാന്യമണികള്‍

ലേഖ വീണ്ടും ഗര്‍ഭിണിയായി! ഇത് ഏഴാം തവണയാണ് അവള്‍ ഗര്‍ഭിണിയാകുന്നത്. എങ്കിലും, അവള്‍ അക്കാര്യം ആരെയും അറിയിച്ചില്ല. ഗര്‍ഭധാരണം ആ വേശ്യാലയത്തിൽ ഒരു വാർത്തയല്ല. അങ്ങനെയെങ്ങാനും സംഭിച്ചാൽ ഉടൻ വിവരം അറിയിക്കണമെന്നാണ് മണിച്ചേച്ചിയുടെ നിയമം. ചേരിയിലെ ജീർണ്ണിച്ചു തുടങ്ങിയ ആ ഇരുനില കെട്ടിടത്തിന്റെ ഉടമയാണ് മണിച്ചേച്ചി. പട്ടണത്തിൽ നടക്കുന്ന സകല കൂട്ടിക്കൊടുപ്പുകൾക്കും ഒത്താ‍ശ ചെയ്യുന്ന മണിച്ചേച്ചിയെ ചേരിയിലുള്ള ആബാലവൃദ്ധം ജനങ്ങൾക്കും ഭയമാണ്, എന്തിന് അവിടത്തെ രാഷ്ട്രീയക്കാർക്ക് പോലും! എങ്കിലും, ലേഖയ്ക്ക് അത് പറയാൻ തോന്നിയില്ല. വഴിയാത്രക്കാരുടെ ഓട്ടക്കീശയില്‍ നിന്ന് വീഴുന്ന ധാന്യമണികൾ ആരും പെറുക്കാറില്ല, എന്നാലും...! ലേഖയുടെ മനസ് മടിച്ചു.

കഴിഞ്ഞ ആറ് തവണയും ലേഖയ്ക്ക് ഗർഭഛിദ്രം നടത്തിയത് ഒരു നേഴ്സാണ്. വൈകുന്നേരങ്ങളിലാണ് അവർ എത്തുക. ആ കെട്ടിടത്തിൽ അവർക്ക് പ്രത്യേകം ഒരു മുറിയുണ്ട്, അതിൽ പൊക്കമുള്ള ഒരു ഇരുമ്പ് കട്ടിലും. ഓരോരുത്തരായി വേണം ചെല്ലാൻ. അകത്തുകടന്നാൽ കയറിയ ആൾ തന്നെ വാതിലടച്ച് കുറ്റിയിടണം, തുണിയഴിച്ച് കട്ടിലിൽ കിടക്കണം, പിന്നെ കാലുകൾ വിടർത്തണം. ആ സ്ത്രീ ഒന്നും പറയുകയോ മിണ്ടുകയോ ചെയ്യില്ല. അവർ പറയാതെ തന്നെ ഇവ ചെയ്തില്ലെങ്കിൽ മുതുകത്ത് അടിയാണ്, ചിലപ്പോൾ കട്ടിലേക്ക് പിടിച്ച് തള്ളും. ചികിത്സയ്ക്കിടയിൽ കരയാനോ ശബ്ദിക്കാനോ പാടില്ല. ശബ്ദിച്ചാൽ കൈയ്യിലിരിക്കുന്നത് വച്ച് തുടയിൽ കുത്തും. ആദ്യ രണ്ട് ഗർഭഛിദ്രങ്ങളോടെ ലേഖ പഠിച്ചു. ആ താടകയിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചു. പക്ഷേ, ഫലമുണ്ടായില്ല! ക്വാണ്ഡം ഉപയോഗിച്ചാൽ സുഖം നഷ്ടമാവുമെന്ന് പറയുന്ന കസ്റ്റമേഴ്സിനെ പിന്നെ എന്തുചെയ്യാൻ കഴിയും?

ഇടനാഴിയില്‍ കേട്ട കാലൊച്ചയാണ് ലേഖയെ ചിന്തയിൽ നിന്ന് ഉണർത്തിയത്. സാരിത്തുമ്പുകൊണ്ട് മുഖം തുടച്ച് അവൾ എഴുന്നേറ്റു. സ്വൽ‌പ്പം നേരം മുമ്പ് വന്നുപോയ മനുഷ്യന്റെ പരാക്രമങ്ങള്‍ മൂലം അലങ്കോലമായ കട്ടിലിലെ കിടക്കവിരിയും തലയിണയും നേരെയാക്കി അവള്‍ കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്നു. അരക്കെട്ടിലൂടെ അയഞ്ഞുതൂങ്ങുന്ന സാരിയുടെ അറ്റം കണ്ടുപിടിക്കുന്നതിനിടയിൽ, ആ കാലൊച്ച കതക് തുറന്ന് ഉള്ളില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എങ്കിലും, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ ആ കണ്ണാടിക്ക് മുന്നിൽ നിന്നു. ആ കാലൊച്ച ആവേശത്തോടെ തന്നെ സമീപിക്കുകയാണെന്ന് മനസിലാക്കിയപ്പോള്‍, പൊക്കിൾ താഴ്ത്തി തിരുകാൻ സ്വരൂപിച്ച സാരിത്തുമ്പിന്‍റെ പിടി അവൾ മെല്ലെ വിട്ടു. മുഖത്ത് നിന്ന് വിയര്‍പ്പുകണികകള്‍ കിനിഞ്ഞിറങ്ങുന്നതുപോലെ സാരി മുഴുവന്‍ സാവധാനം നിലം പതിച്ചു. പിന്നെ, വില കൊടുത്തു വാങ്ങിയ ശരീരത്തിന്റെ നഗ്നത യാതൊരു പരിശ്രമവും കൂടാതെ വെളിവാക്കപ്പെട്ടതിന്റെ ലഹരിയിൽ ചുണ്ടുകൾ നുണയുന്ന ശബ്ദം തന്റെ പിന്നിൽ നിന്ന് വരുന്നത് അവൾ കേട്ടു.

വഴിയമ്പലങ്ങളില്‍ എണ്ണവിളക്കുമായി നില്‍ക്കുന്ന കല്‍‌പ്രതിമയെ പോലെ ലേഖ നിന്നു. എന്നിട്ടും, പിന്നിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടാവില്ലെന്ന് കണ്ടപ്പോൾ അവൾ ദീർഘമായി നിശ്വസിച്ചു... പിന്നെ സ്വയം തിരിഞ്ഞ് തനിക്ക് മുന്നിൽ നിൽക്കുന്ന പുരുഷത്വത്തിന്റെ കണ്ണുകളിലേക്ക് നോക്കി, അപരിചിതമായ മരണ താഴ്വരയില്‍ ചെന്നകപ്പെട്ട പഥിതന്‍റെ ഭയപ്പാടുകള്‍ അവൾക്ക് ആ കണ്‍കളില്‍ കാണാമായിരുന്നു! അവ നന്നായി ആസ്വദിച്ച ശേഷം, ലേഖ കട്ടിലില്‍ ഇരുന്നു.

സങ്കോച രഹിതമായ അവളുടെ കണ്‍കളില്‍ നിന്ന് നിര്‍ഭരം പ്രസരിക്കുന്ന ഉദാസീനതയിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആ യുവത്വം കൈകൾ തുരുമി. മുൻ‌കൈയ്യെടുക്കേണ്ടത് താനാണെന്ന് അറിയാമായിരുന്നിട്ടും, ലേഖ അയാളുടെ ചേഷ്ടകളെ ആസ്വദിച്ച് കട്ടിലിൽ തന്നെ ഇരുന്നു, പുഞ്ചിരിക്കുന്ന ഒരു മനസുമായി! ഒടുവിൽ, സ്വന്തം കഴിവുകേട് സമ്മതിച്ച് ആ യുവാവ് കതക് തുറന്ന് ഇടനാഴിയിലൂടെ അതിവേഗം നടന്നകന്നു, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ! ലേഖയുടെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നു, ഏറെ നാളുകൾക്ക് ശേഷം!

മനുഷ്യ ശ്രവങ്ങളുടെ മനം പുരട്ടുന്ന ദുർഗന്ധം വമിക്കുന്ന ആ കെട്ടിടത്തിലെ ഇടനാഴിയിൽ പിന്നെയും കാലൊച്ചകൾ കേട്ടുകൊണ്ടേയിരുന്നു. അവയെല്ലാം അവളുടെ മജ്ജയും മാംസവും ആവോളം രുചിച്ചു. എങ്കിലും, അവള്‍ ഗര്‍ഭിണിയാണെന്ന വിവരം മാത്രം അവിടെ ആരും അറിഞ്ഞില്ല. ഏറെ വൈകി, തന്‍റെയുള്ളില്‍ വളരുന്ന ഗര്‍ഭ ശ്രീമാനെ കുറിച്ച് പുറം‌ ലോകമറിയുമ്പോള്‍ ഈ മാംസച്ചന്തയില്‍ നിന്ന് താന്‍ പുറത്താവുമെന്ന് ലേഖയ്ക്ക് നന്നായി അറിയാമായിരുന്നു. ഈ കെട്ടിടത്തിന്റെ ചുവരുകൾ ചാടിക്കടക്കാന്‍ വേറെ വഴികള്‍ ഇല്ലാഞ്ഞിട്ടല്ല, എങ്കിലും ഇവിടെ നിന്നും തനിക്ക് അജ്ഞാതമായ മരുപ്രദേശങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അനുഭവപ്പെട്ടേക്കാവുന്ന അര്‍ത്ഥ ശൂന്യതകളിലും ഏകാന്തതയിലും ആവേശം പകരാന്‍..., പാപ പങ്കിലമായ ചുറ്റുപാടില്‍ കിടന്ന് ജീർണ്ണമായ തന്‍റെ നിഷ്ക്കളങ്ക വികാരങ്ങളെ ഒരു താരാട്ടുപാട്ടിലൂടെ പുനര്‍ജനിപ്പിക്കുവാന്‍..., മനുഷ്യമൃഗങ്ങൾ കടിച്ച് വലിച്ച നീരില്ലാത്ത മുലകളിൽ നിന്നും മാതൃത്വം ചുരത്തി സായൂജ്യമടയുവാൻ..., മനുഷ്യ വൈകൃതങ്ങൾ ഉഴുതുമറിച്ച തന്റെ ജനനേന്ദ്രിയങ്ങളെ സൃഷ്ടികര്‍മ്മത്തിലൂടെ ദൈവീകരിക്കാൻ..., സ്നേഹവായ്പ്പുകളോടെ ചുടു ചുംബനങ്ങൾ ആവോളം നൽകാൻ..., പിന്നെ അരോടും പരിഭവം പറയാതെ ഒരു നാള്‍ ആ കൈകളിൽ കിടന്ന് ചത്തൊടുങ്ങാൻ...  ഒരു തുണ! ലേഖ മൌനം ഭജിച്ചു.

Monday, June 13, 2011

കറുത്ത കുർബാന: A form of Devil Worship


തിന്മ എന്നത് വെറും ആശയമോ (idea), അഭാവമോ (absence) അല്ല എന്നും, മറിച്ച്, നിയതമായ രൂ‍പവും സ്വഭാവവുമുള്ള മൂർത്തിയാണെന്നുമുള്ള ചർച്ചയാണ് സാത്താന് രൂപമുണ്ടോ? (How Satan looks like?) എന്ന എന്റെ കഴിഞ്ഞ പോസ്റ്റിൽ നടന്നത്. സാത്താന്റെ അസ്ഥിത്വം തെളിയിക്കപ്പെട്ടാൽ, സാത്താൻ ആരാധന (Devil worship), സാത്താൻ സേവ, ബ്ലാക്ക് മാജിക്, മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളിലേക്ക് ജനം വൻ‌തോതിൽ തിരിയുമെന്നും, അത്തരം ധാർമ്മിക പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിനാണ് തിന്മയെ (സാത്താനെ) സംബന്ധിച്ച് പണ്ഡിതന്മാരും/ആത്മീയ ഗുരുക്കന്മാരും മനപ്പൂർവം മൌനം ഭജിക്കുകയോ, പൊള്ള ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയോ ചെയ്യുന്നതെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. സാമൂഹിക നന്മ ലക്ഷ്യം വച്ച് ഇവർ നടത്തുന്ന ഈ “കണ്ണിൽ പൊടിയിടൽ പരിപാടി“ ഒരു പരുധിവരെ സ്ലാഘനീയം തന്നെ. എന്നാൽ, സത്യമറിയാവുന്ന ഒരു ന്യൂനപക്ഷം ഇന്നും സാത്താനെ ആരാധിക്കുകയും, ബ്ലാക്ക് മാസ് പോലുള്ള അനാചാരങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. ലോകപ്രസിദ്ധമായ ചില രഹസ്യ സമൂഹങ്ങളുടെ (secret societies) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇത്തരം അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് ലോകത്തിന് ഇന്നും കിംവദന്തികൾ മാത്രമേ അറിയൂ എന്നത് ഒരു അതിശയോക്തിയാണെങ്കിലും, സത്യം അതാണ്! സാത്താൻ ആരാധനയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന ഈ അതീവ രഹസ്യാത്മകത കാര്യങ്ങൾ നാം വിചാരിക്കുന്നതിനേക്കാൾ ഗൌരവമാണെന്നല്ലേ സൂചിപ്പിക്കുന്നത്? ആർക്കറിയാം? ഏതായാലും, സാത്താൻ ആരാധനയിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഒരു പഠനം കാലഘട്ടത്തിന്റെ ആവശ്യകതയായി ഞാൻ കരുതുന്നു, അത് എത്രമാത്രം അപ്രിയമാണെങ്കിലും!

കറുത്ത കുർബാന

സാത്താൻ ആരാധനയെ കുറിച്ച് ചിന്തിക്കുമ്പോൽ തന്നെ മനസിൽ ആദ്യം വരിക കറുത്ത കുർബാനയുടെ (blass mass) ദൃശ്യങ്ങൾ ആയിരിക്കും. The Da Vinci code, Angels and Demons തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കറുത്ത കുർബാനയുടെ ചലച്ചിത്ര ആവിഷ്ക്കരണം കാണാം. അടിസ്ഥാനപരമായി, വിശുദ്ധ കുര്‍ബാന എന്ന ക്രൈസ്തവ ആരാധനയുടെ പാരഡിയാണ് കറുത്ത കുർബാന. യഥാർത്ഥ കുർബാനയിൽ അപ്പവും വീഞ്ഞും ബലിപീഠത്തിലെ ബലിവസ്തുക്കൾ ആവുമ്പോൾ, കറുത്ത കുർബാനയിൽ രക്തവും മാംസവും ബലി വസ്തുക്കളാവുന്നു. മാംസമായി ബലിപീഠത്തിൽ അധികവും പ്രത്യക്ഷപ്പെടുക പരിപൂർണ്ണ നഗ്നയായ സ്ത്രീ ആയിരിക്കും. പിന്നെ, അവളുമായുള്ള ലൈംഗിക വേഴ്ചയും സാത്താൻ സ്തുതികളുമായി പുരോഗമിക്കുന്ന കറുത്ത കുർബാനയുടെ ഒരു ഉദ്ദേശം വിശുദ്ധ കുർബാനയെ അവഹേളിക്കുകയാണ്. എങ്കിലും, പരമമായ ലക്ഷ്യം സാത്താൻ ആരാധന തന്നെ.

ചരിത്രം

കറുത്ത കുർബാനയുടെ ഉൽഭവത്തെ കുറിച്ച് വ്യക്തമായ ചരിത്ര രേഖകൾ ഇല്ലെങ്കിലും, ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ ഫ്രാൻസാണ് കറുത്ത കുർബാനയുടെ ജന്മദേശം. ഫ്രാൻസിന്റെ രാജ്ഞിയായിരുന്ന Catherine de’ Medici-യാണ് ചരിത്രത്തിലാദ്യമായി കറുത്ത കുർബാന അർപ്പിച്ചതെന്ന് പറയപ്പെടുന്നു, 1500-ലായിരുന്നു ഇത്. അതിനുശേഷം, 1600-ല്‍ Etienne Guibourg എന്ന വൈദീകൻ ഫ്രാന്‍സിലെ രാജാവായിരുന്ന Louis XIV-നായി കറുത്ത കുര്‍ബാന അര്‍പ്പിച്ചു. രാജാവിന്റെ പത്നി Madame de Montespan-യെ ബലിപീഠത്തില്‍ നഗ്നയായി കിടത്തി, അവളുടെ വയറില്‍ കാസയും, കറുത്ത മെഴുകുതിരികളും വച്ച് നടത്തപ്പെട്ട ആ കുർബാനയെ അനുകരിച്ചുകൊണ്ടാണ് പിന്നെ നടക്കുന്ന എല്ലാ കറുത്ത കുര്‍ബാനകളും വികാസം പ്രാപിച്ചത്. പതിനേഴാം നൂറ്റാണ്ടോടെയാണ് കറുത്ത കുർബാനകൾ ജനകീയമാവുന്നത്. സന്യാസികള്‍, വൈദീകര്‍ എന്നിവർ ഉൾപ്പെടെ മാര്‍പ്പാപ്പമാര്‍ പോലും കറുത്ത കുര്‍ബാന അര്‍പ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങള്‍ സാക്ഷിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ Coven എന്നൊരാൾ Church of Satan ആരംഭിച്ചതോടെ കറുത്ത കുര്‍ബാനകൾ സർവ സാധാരണമായിത്തീരുന്നു. Richard Cavendish's “The Black Arts” (1967) , H.T.F. Rhodes' “The Satanic Mass” (1954), “The Dark God: Satan Worship and Black Masses” (1964) എന്നിവയാണ് കറുത്ത കുര്‍ബാനയെ കുറിച്ച് പ്രതിപാദിക്കുന്ന ചില പ്രധാന പുസ്തകങ്ങൾ. (കറുത്ത കുർബാനയുടെ ബൃഹത്തായ ചരിത്രം മുഴുവൻ പ്രതിപാദിക്കുക പ്രായോഗികമല്ലാത്തതിനാൽ വായനക്കാരുടെ സ്വകാര്യവായനയ്ക്ക് അത് വിടുന്നു.)

അനുഷ്ഠാനം

കറുത്ത കുര്‍ബാന അർപ്പിക്കുന്ന വിധം ഇങ്ങനെയാണ്: നഗ്നമായ ശരീരത്തില്‍ കറുത്തതോ കട്ടപിടിച്ച രക്തത്തിന്‍റെ നിറത്തിലുള്ളതോ ആയ പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുര്‍ബാന അര്‍പ്പിക്കുക. ബലിപീഠത്തില്‍ പൂര്‍ണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആര്‍ത്തവ രക്തവും ബീജവും കലര്‍ത്തിയ ഓസ്തി (കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയോ ചെയുക, ആശീര്‍വദിച്ച വീഞ്ഞ് തറയില്‍ ഒഴിച്ച് കളയുക, വീഞ്ഞിന് പകരം തലയോട്ടിയില്‍ നിറച്ച മൂത്രമോ രക്തമോ കുർബാനയ്ക്ക് ഉപയോഗിക്കുക, മനുഷ്യ കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ കറുത്ത മെഴുകുതിരി കത്തിക്കുക, കുറുക്കന്‍റെയോ മനുഷ്യന്‍റെയോ തൊലിയിൽ പൊതിഞ്ഞ ബൈബിള്‍ പ്രദർശിപ്പിക്കുക എന്നിവയാണ് പൊതുവേ നടത്തപ്പെടുന്ന ആചാരങ്ങൾ. ചില ആഘോഷ വേളകളിൽ മൊരിച്ച മനുഷ്യ മാംസവും പുരോഗിതർ ഉപയോഗിക്കാറുണ്ടത്രേ! മദ്യപാനം, ബലി പീഠത്തിന്മേലുള്ള ലൈംഗിക വേഴ്ച, നവജാത ശിശുക്കളെ ജീവനോടെ കുരിശില്‍ തറക്കുക, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തില്‍ കാഴ്ചയായി വയ്ക്കുക, ആണ്‍കുട്ടികളുടെ കഴുത്ത് മുറിക്കുമ്പോൾ ചീറ്റുന്ന രക്തം കാസയില്‍ ശേഖരിച്ച് കുർബാനയ്ക്ക് ഉപയോഗിക്കുക, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെ തലതിരിച്ച് ചൊല്ലുക എന്നിങ്ങനെ പോവുന്നു കറുത്ത കുർബാനയുടെ ഭീതികരവും വിചിത്രവുമായ അനുഷ്ഠാന രീതികൾ.

God, evil, good എന്നീ പ്രയോഗങ്ങളാ‍ണ് സാത്താനെ വര്‍ണ്ണിക്കാന്‍ കറുത്ത് കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. “Beelzebub! Beelzebub! Beelzebub!” (അർത്ഥം: Lord of the Flies) എന്നിങ്ങനെ കുർബാനയിൽ നിരന്തരം ചാന്റ് ചെയ്യാറുണ്ടത്രേ. ക്രിസ്തുവിന്‍റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാല്‍‌വെള്ളയിൽ കുരിശ് പച്ചകുത്താറുണ്ടത്രേ. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക എന്നിവയും കറുത്ത കുര്‍ബാനയുടെ ഭാഗമാണ്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുര്‍ബാനകളും അവസാനിക്കുക. തുടർന്ന് മദ്യവും പെണ്ണും യദേഷ്ടം ആസ്വദിക്കാം! ഈ ആഘോഷങ്ങളിൽ ചിലർ പച്ച മാംസം പോലും ഭക്ഷിക്കാറുണ്ടെന്ന് കേൾക്കുന്നു.

ഉപസംഹാരം

കേരളത്തിൽ നടക്കുന്ന കറുത്ത കുർബാനകളെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ കാര്യമായി മിണ്ടിയിട്ടുണ്ടോ എന്നറിയില്ല. (അന്വേഷിച്ചപ്പോൾ ഒരു റിപ്പോർട്ട് കൈയ്യിൽ തടഞ്ഞു. അതിതാണ്.) ഏതായാലും, തിരുവനന്തപുരത്തും, പിന്നെ കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും കറുത്ത കുർബാനയുടെ വിവിധ രൂപങ്ങൾ നിലനിൽക്കുന്നതായി ചില സുഹൃത്തുക്കൾ മുഖേന എനിക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജിജ്ഞാസ മൂലം ഇത്തരം ചടങ്ങുകളിൽ പോയി ഒടുവിൽ ജീവനും കൊണ്ടോടേണ്ടി വന്ന സന്ദർഭങ്ങൾ കേൾക്കുമ്പോൾ മനസ് മരവിച്ച് പോവും. ഇതൊക്കെ കാണുമ്പോൾ, സാത്താൻ എന്നത് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടിയുണ്ടാക്കപ്പെട്ട ആശയം മാത്രമാണെന്ന് പറയാൻ കഴിയുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ല എന്ന് പറയുന്നതുപോലെ, ഇത്തരം അനാചാരങ്ങൾക്ക് പിന്നിൽ അദൃശ്യമായ ഏതെങ്കിലും ശക്തി ഉണ്ടാവുമോ? കറുത്ത കുർബാനകളിലൂടെ സം‌പ്രീതനായി അത് പ്രാർത്ഥനകൾ താൽക്കാലികമായെങ്കിലും സാധിച്ചുകൊടുക്കുന്നുണ്ടാവുമോ? സമൂഹത്തിലെ ചില ഉന്നതന്മാരുടെ ഐശ്വര്യത്തിന് പിന്നിൽ സാത്താൻ ആരാധനയാണെന്ന കേട്ടുകേൾവികളിൽ വാസ്തവമുണ്ടാവുമോ? ചോദ്യങ്ങളിൽ നിന്ന് ചോദ്യങ്ങളിലേക്കിങ്ങനെ അർത്ഥമില്ലാ‍തെ പ്രയാണം ചെയ്യാമെന്നല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല, ഈശ്വരൻ പോലും!

Tuesday, June 7, 2011

ശരത്തിന്റെ കുഞ്ഞമ്മ

ശരത് തിരക്കിലാണ്. മെഡിക്കൽ എൻട്രൻസ്‌ തുടങ്ങാൻ ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. പത്താം ക്ളാസിൽ സ്കൂൾ ഫസ്റ്റ്‌ വാങ്ങിയ കുട്ടിയാണ് ശരത്. അതുകൊണ്ട് തന്നെ വീട്ടുകാർക്ക് അവന്റെ മേൽ വല്യ പ്രതീക്ഷയാണുള്ളത്. കാശ്മീരിൽ മിലിട്ടറി മേധാവിയായി ജോലി ചെയ്യുന്ന  ശരത്തിന്റെ അച്ഛൻ കൃഷ്ണൻ നായർ എല്ലാ ദിവസവും വീട്ടിലേക്ക് ഫോൺ ചെയ്യും, പിന്നെ ശരത്തിനെ കുറിച്ച് മാത്രമേ അദ്ദേഹം സംസാരിക്കൂ... ശരത്ത് ഉപയോഗിക്കുന്ന പേപ്പർ ക്ലിപ്പ് മുതൽ അണ്ടർവറിൽ വരെ കൃഷ്ണൻ നായരുടെ ഉപദേശമുണ്ടാവും. എങ്കിലും, പഠിത്തത്തിന്റെ കാര്യത്തിൽ മാത്രം അദ്ദേഹം ശരത്തിനെ ഉപദേശിക്കാറില്ല. ശരത്ത് പഠിത്തത്തിൽ ഉഴപ്പില്ലെന്ന അദ്ദേഹത്തിന് നന്നായി അറിയാം. എങ്കിലും, അധികം ഉറക്കം മെനക്കെടരുതെന്ന്‌ മാത്രം അദ്ദേഹം അവനെ അടിക്കടി ഓർമ്മിപ്പിച്ചു.

പരീക്ഷാ ചൂടിൽ മകനെ ശല്യപ്പെടുത്തരുതെന്ന കൃഷ്ണൻ നായരുടെ ഉത്തരവ്‌ മാനിച്ച്‌ ശരത്തിന്റെ അമ്മ ഗിരിജ മകന്‌ സർവ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. രാത്രിയിൽ എത്ര മണിവരെ വേണമെങ്കിലും പഠിക്കാം, രാവിലെ എപ്പോൾ വേണമെങ്കിലും ഉണരാം, കമ്പൈൻ സ്റ്റഡിക്ക്‌ ആരെ വേണമെങ്കിലും വീട്ടിൽ കൊണ്ടുവരാം, എവിടെ വേണമെങ്കിലും പോകാം... എന്നിങ്ങനെ പോകുന്നു ശരത്തിന്റെ വിശേഷാധികാരങ്ങൾ! മകനെ കയറൂരി വിടേണ്ടി വന്നതിനെ കുറിച്ച്‌ ഗിരിജയ്ക്ക്‌ പരിഭവമുണ്ടെങ്കിലും, എൻട്രൻസ്‌ കഴിയുന്നതോടെ എല്ലാം നിയന്ത്രണ വിധേയമാക്കാമല്ലോ എന്ന്‌ അവർ സമാധാനിച്ചു. എങ്കിലും, മകന്റെ എല്ലാ നീക്കങ്ങളും അവന്റെ സുഹൃത്തുക്കളിലൂടെ അവർ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു.

കമ്പൈൻ ക്ലാസിന് ശരത്‌ വെളിയിൽ പോകാറുള്ളപ്പോൾ, ഗിരിജ രാത്രി കൂട്ടിന്‌ വിളിക്കാറുള്ളത്‌ ശരത്തിന്റെ കുഞ്ഞമ്മ സീതയെ ആയിരുന്നു. മുപ്പത്‌ വയസുള്ള ആ സ്ത്രീരത്നം രണ്ട്‌ മക്കളെയും കൂട്ടി ഗിരിജയുടെ വീട്ടിൽ വരും. രാത്രി പതിനൊന്ന്‌ മണിവരെ കുടുംബ വിശേഷങ്ങൾ സംസാരിച്ചിരുന്ന ശേഷം സീതയും മക്കളും ഡൈനിംഗ്‌ ഹാളിൽ പായ വിരിച്ചുറങ്ങും. തന്നോടൊപ്പം മുറിയിൽ കിടക്കാൻ ഗിരിജ എത്ര നിർബന്ധിച്ചാലും സീത കേൾക്കാറില്ല. കൃഷ്ണേട്ടനോടും ഗിരിജയോടും ഉണ്ടായിരുന്ന വിധേയത്വം മൂലമായിരുന്നു അത്. കുടുംബസ്വത്ത് ഭാഗം വച്ചപ്പോൾ കിട്ടിയ സ്വത്ത്‌ മുഴുവൻ മുൻപരിചയമില്ലാത്ത ബിസിനസുകൾ ചെയ്ത്‌ നശിപ്പിച്ചയാളാണ്‌ സീതയുടെ ഭർത്താവ്‌, അതായത്‌ കൃഷ്ണൻ നായരുടെ അനുജയൻ ലക്ഷ്മണൻ. കടത്തിൽ മുങ്ങിയിരിക്കുമ്പോൾ സീതയെ സഹായിക്കാൻ കൃഷ്ണൻ നായരെ പ്രേരിപ്പിച്ചത്‌ ഗിരിജയായിരുന്നു. അതിന്റെ നന്ദി സീതയ്ക്കുണ്ട്. രണ്ട്‌ കുടുംബങ്ങളിൽ നിന്ന്‌ കയറി വന്ന മരുമക്കളായിരുന്നിട്ടും ഗിരിജയും സീതയും എല്ലാ കാര്യങ്ങളിലും ഒറ്റ മനസാണ്.

ശരത്തിനെ കുറിച്ചായിരുന്നു അന്നത്തെ അവരുടെ ചർച്ച. അവനെ പോലെ പഠനത്തിൽ ശ്രദ്ധാലുവായ മറ്റൊരു കുട്ടി ആ പഞ്ചായത്തിൽ തന്നെ ഇല്ലെന്നാണ്‌ സീതയുടെ അഭിപ്രായം. തന്നെയുമല്ല, സ്വഭാവശുദ്ധിയിലും അച്ചടക്കത്തിലും കൃഷ്ണൻ നായരുടെ തനിപകർപ്പ്‌! അതിനോട്‌ ഗിരിജ പൂർണ്ണമായും യോജിച്ചുവെങ്കിലും, എൻട്രൻസിലെ ജയപരാജയ സാധ്യതകളായിരുന്നു ഗിരിജയുടെ വ്യാകുലതകൾ. മണിക്കൂറുകൾ നീണ്ട സംഭാഷണത്തിനൊടുവിൽ “ഈശ്വരൻ നല്ലവർക്ക്‌ നല്ലതേ വരുത്തൂ“ എന്ന നിഗമനത്തിലെത്തി സീത നീണ്ട കോട്ടുവായിട്ടു. സീതയ്ക്ക് ഉറക്കം വരുന്നുവെന്ന് മനസിലാക്കിയ ഗിരിജ സംഭാഷണം മതിയാക്കി സീതയോടെ കിടക്കാൻ പറഞ്ഞു. പിന്നെ, ശരത്തിനുള്ള അത്താഴം വിളമ്പി ഡൈനിംഗ്‌ ഡേബിളിൽ മൂടിവച്ചശേഷം മുൻവശത്തെ വാതിൽ ഉള്ളിൽ നിന്ന്‌ താഴിട്ട്‌ ഗിരിജ മുറിയിലേക്ക്‌ പോയി. ഹാളിലെ ലൈറ്റണച്ച്‌ ഉറങ്ങിക്കിടന്ന മക്കളോട്‌ ചേർന്ന്‌ സീതയും കിടന്നു.

ഒരു ദു:സ്വപ്നം കണ്ടാണ്‌ ഗിരിജ ഞെട്ടിയുണർന്നത്‌! വിയർത്തൊലിച്ച മുഖം മുന്താണി കൊണ്ട്‌ തുടച്ച്‌ തലയിണയ്ക്ക് അരികിലിരുന്ന ടോർച്ചെടുത്ത്‌ അവ പ്രകാശിപ്പിച്ചു. മണി 12:20. “ശരത്‌ വന്നോ ആവോ?” ലൈറ്റിട്ട് അവർ കട്ടിലിൽ നിന്ന് എഴുന്നേറ്റു. മുറിക്ക് പുറത്തുവരുമ്പോൾ ഡൈനിംഗ്‌ ടേബിളിലിരുന്ന്‌ ഭക്ഷണം കഴിക്കുകയായിരുന്നു ശരത്‌. “നീ എപ്പോ വന്നു?” ഗിരിജ തിരക്കി. “പത്ത്‌ മിനിറ്റായി.” സീതയെയും മക്കളെയും ശല്യപ്പെടുത്താതെ ഗിരിജ ശരത്തിന്റെ അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. “നീയെന്താ ഇത്ര വിയർത്തിരിക്കുന്നേ?” അമ്മയുടെ ചോദ്യം കേട്ടപ്പോൾ അടുത്തിരുന്ന ടൗവലെടുത്ത്‌ അവൻ മുഖം തുടച്ചു. “അമ്മ പോയിക്കിടന്നുറങ്ങിക്കോളൂ...” മകന്റെ കഠിനാധ്വാനത്തെ കുറിച്ചോർത്ത്‌ നിശ്വാസിച്ച് ഗിരിജ മുറിയിലേക്ക്‌ പോയി. അമ്മ ലൈറ്റണച്ച്‌ കിടന്നുവെന്ന്‌ ഉറപ്പായപ്പോൾ ശരത്തിന്റെ നോട്ടം വീണ്ടും താഴേക്ക്‌ പോയി...! അവിടെ അഴകൊത്ത സ്തനങ്ങൾ അലക്ഷ്യമായി മറച്ച്‌ സീത ചരിഞ്ഞൂകിടപ്പുണ്ടായിരുന്നു.

ശരത്‌ നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ്‌ കൊച്ചച്ചൻ സീതയെ വിവാഹം കഴിക്കുന്നത്‌. എല്ലാവരോടും സരസമായി പെരുമാറാറുള്ള സീതയ്ക്ക്‌ ശരത്തിനെ ജീവനായിരുന്നു. ‘കൃഷ്ണേട്ടനെ പോലെ‘ എന്നാവും ശരത്തിന്റെ കുറിച്ച്‌ എന്തുപറഞ്ഞാലും സീത വിശേഷിപ്പിക്കുക. വീട്ടിലിരുന്ന്‌ മുഷിയുമ്പോൾ ശരത്‌ പോകാറുള്ളതും സീതയുടെ വീട്ടിലേക്കാണ്. കുട്ടികളെ കൊഞ്ചിച്ചും, കുഞ്ഞമ്മയുമായി സംസാരിച്ചും മണിക്കൂറുകളോളം അവൻ അവിടെയിരിക്കും. ശരത്ത് വളർന്നു. പണ്ടൊന്നും തന്റെ ശ്രദ്ധയിലെ പെടാത്ത ഒരപാര സൗന്ദര്യം സീതയിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് ശരത്തിന്റെ അടിവയറിൽ അനുഭവപ്പെട്ടത് ഏതാനും ചില വർഷങ്ങൾക്ക് മുമ്പാണ്. മാംസളതയുടെ അമിതഭാരം മൂലം താഴേക്ക്‌ തൂങ്ങുന്ന അവരുടെ ചുണ്ടുകളും, ഗിരിശിഖിരം പോലെ ഉന്തിനിൽക്കുന്ന സ്തനങ്ങളും, അരിച്ചാക്ക് പോലെ മുഴുത്ത് നിതംബങ്ങളും, ഇടക്കിടെ മാത്രം കാണാൻ കിട്ടുന്ന വടിവൊത്ത കാലുകളും ശരത്തിനെ വല്ലാതെ അസ്വസ്ഥനാക്കി. വായിലൂറിയ തുപ്പൽ കണങ്ങൾ കുടിച്ചിറക്കി ശരത്‌ ഒരു നിമിഷം നിർന്നിമേഷനായി. പിന്നെ, പരിസരബോധം വീണ്ടെടുത്ത്‌ മുറിയിലേക്ക്‌ പോയി.

ടേബിൾ ലാമ്പ്‌ തെളിയിച്ച്‌ പഠിക്കാനിരിക്കുമ്പോഴും ശരത്തിന്റെ ചിന്തകൾ താനാദ്യമായി കണ്ടുമുട്ടിയ മാദക സൗന്ദര്യത്തിന്‌ മുമ്പിൽ താണ്ഡവനൃത്തം ചവിട്ടുന്നുണ്ടായിരുന്നു. ഭാവനയുടെ അതിപ്രസരം മൂലം അന്ധമായ അവന്റെ കണ്ണുകൾ കൺകുഴികളിൽ അലക്ഷ്യമായി വട്ടം ചുറ്റി. ഉള്ളിലെവിടെയോ ഇരുന്ന്‌ അലമുറയിടുന്ന സഹജ വാസനകളുടെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ ശരത്‌ എഴുന്നേറ്റു. എങ്കിലും, ആരോ പിന്നോട്ട്‌ നിന്ന്വലിക്കുന്നതുപോലെ! തന്റെ നവജാത വികാരപ്രകടനങ്ങളോട്‌ സീത എങ്ങനെ പ്രതികരിക്കുമെന്ന സംശയവും, ഉറക്കെയൊന്ന്‌ നിലവിളിച്ചാൽ സംഭവിക്കാനിരിക്കുന്ന മാനഹാനിയെ കുറിച്ചുള്ള ആശങ്കകളും അവനെ ഭീതിയിലാഴ്ത്തി. ഒടുവിൽ, ഗത്യന്തരമില്ലാതെ ലൈറ്റണച്ച്‌ അവൻ കമിഴ്ന്ന്‌ കിടന്നു. എന്നിട്ടും...!

പാതിരാത്രി വെള്ളം കുടിക്കുന്നത്‌ ശരത്തിന്റെ ശീലമായിരുന്നില്ല, എങ്കിലും അവൻ കട്ടിലിൽ നിന്നെഴുന്നേറ്റ്‌ ഡൈനിംഗ്‌ ടേബിളിനെ ലക്ഷ്യമാക്കി നടന്നു. ഫ്രിഡ്ജ്‌ തുറക്കുമ്പോൾ ഹാളിൽ പരന്ന അരണ്ട വെളിച്ചത്തിൽ സീതയുടെ ദിവ്യസൗന്ദര്യം ശരത്‌ വീണ്ടും കൺകുളിർക്കെ കണ്ടു. അവളുടെ മാറിടത്തെ ഭാഗികമായി മറച്ചിരുന്ന സാരി അപ്പോഴേക്കും പൂർണ്ണമായും സ്വതന്ത്രമായിരുന്നു. തണുത്ത വെള്ളം ശരത്‌ ശ്വാസം വിടാതെ വായിലേക്കൊഴിച്ചു. പിന്നെ, ജഗ്ഗ്‌ അകത്തുവച്ച്‌ ഫ്രിഡ്ജിന്റെ വാതിലടച്ചു. ഹാളിൽ പരന്ന അന്ധകാരത്തിന്റെ മറവിൽ ശരത്‌ ശബ്ദമുണ്ടാക്കാതെ അവിടെ തന്നെ നിന്നു. പ്രപഞ്ചത്തിൽ അതിവേഗം സ്പന്ദിക്കുന്ന ഒരേയൊരു വസ്തു തന്റെ ഹൃദയം മാത്രമാണെന്ന്‌ ശരത്തിന്‌ അപ്പോൾ തോന്നി. ഇരുകൈകളും കൊണ്ട്‌ ശരത്‌ മുഖം അമർത്തിത്തുടച്ചു, അപ്പോൾ കൈകളിലേറ്റ ശ്വാസവായുവിന്‌ അഗ്നിപർവ്വതത്തിന്റെ ചൂടുണ്ടായിരുന്നു.

മനസും ശരീരവും വൈരുദ്ധ്യ ദിശകളിലേക്ക്‌ വികർഷിക്കാൻ വെമ്പുന്ന നിമിഷങ്ങൾ...! തന്റെ ബോധപൂർവമായ സമ്മതമില്ലാതിരുന്നിട്ടും, കാലുകൾ സീതയുടെ നേരെ നിരങ്ങിനീങ്ങുന്നതായി ശരത്‌ തിരിച്ചറിഞ്ഞു. സ്വബോധമനസിന്റെ അന്ത്യശാസനകൾ കാറ്റിൽ പറത്തി സീതയുടെ അരികിലെത്തിയ അവന്റെ കാലുകൾ തറയിൽ മുട്ടുകുത്തി. സന്ധികൾ മടങ്ങുമ്പോൾ പെട്ടിയ ഞൊട്ടകളുടെ ശബ്ദം ഒരു മുന്നറിയിപ്പെന്ന പോലെ വായുവിൽ പ്രസരിച്ചിട്ടും അവന്റെ ചെവികൾ അവയെ അവഗണിച്ചു. കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ ഇടിച്ചുകുത്തിപെയ്യുന്ന വൈകാരിക പേമാരിയിൽ ശരത്തിന്റെ കരങ്ങൾ മുന്നോട്ട്‌ നീണ്ട്‌ സീതയുടെ വെളുത്ത കാലുകളെ മെല്ലെ സ്പർശിച്ചു.

“ആരാത്‌?” പെട്ടെന്നുള്ള ചോദ്യം കേട്ട്‌ ഇടിവാളേറ്റ പോലെ ശരത്‌ ഞെട്ടി. ഒറ്റ നിമിഷം കൊണ്ട്‌ കൂപ്പുകുത്തിയ വൈകാരിക തീവ്രതയ്ക്ക്‌ മുന്നിൽ ഒരു കുറ്റവാളിയെ പോലെ ശരത്‌ പമ്മി. “ശരത്തേ...!” അവർ വിളിച്ചു. കുഞ്ഞമ്മ തന്നെ കൈയ്യോടെ പിടികൂടിയെന്ന്‌ ഉറപ്പാക്കിയ ശരത്‌ കുതറിയെഴുന്നേറ്റ് എന്തുപറയണമെന്നറിയാതെ വിറച്ചു. “കുഞ്ഞമ്മേ.... ഞ...ഞാൻ... വെള്ളം കുടിക്കാൻ വന്നതാ!!!” ശരത്‌ ഒരു വിധം പറഞ്ഞൊപ്പിച്ചു. പിന്നെ, അതിവേഗം ഫ്രിഡ്ജിൽ നിന്ന്‌ വാട്ടർ ബോട്ടിലെടുത്ത്‌ മുറിയിലേക്ക്‌ പാഞ്ഞ്‌ കതകടച്ചു. കഴിഞ്ഞ നിമിഷം സംഭിച്ചതൊന്നും അവന് വിശ്വസിക്കാനേ കഴിഞ്ഞില്ല. അവന്റെ മസ്തിഷ്ക്കം പെരുത്തു. പിന്നെ, സകല ദൈവങ്ങളെയും വിളിച്ച്‌ അവൻ മാപ്പിനായി കരഞ്ഞു. “കുഞ്ഞമ്മ എന്താവും തന്നെ കുറിച്ച്‌ വിചാരിച്ചിട്ടുണ്ടാവുക? താനിനി എങ്ങനെ അവരുടെ മുഖത്ത്‌ നോക്കും?“ അവിവേകമായി പെരുമാറാൻ തോന്നിയ ദുർബലനിമിഷത്തെ ഓർത്ത് അവൻ സ്വയം പഴിച്ചു. നേരം വെളുക്കുന്നതുവരെ അവൻ എല്ലാം മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിരാവിലെ കയറിവന്ന ഉറക്കത്തിന്‌ ശേഷം എഴുന്നേൽക്കുമ്പോൾ സമയം ഉച്ചയോടടുത്തിരുന്നു. വായും മുഖവും കഴുകി അവൻ അടുക്കളയിലേക്ക്‌ ചെന്നു. അപ്പോൾ, തലേന്ന്‌ രാത്രി ലൈറ്റിടാതെ വെള്ളമെടുക്കാൻ വന്ന ശരത്‌ തന്റെ കാലിൽ ചവുട്ടിയ കാര്യം ഒരു തമാശയെന്നോണം സീത ഗിരിജയുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ശരത്തിന്റെ കണ്ണുകൾ പിന്നെ ഈറനണിഞ്ഞു...!

(ചിത്രം കടപ്പാട്: ഗൂഗിൾ)

Thursday, June 2, 2011

പൊറോട്ടയും ചിക്കനും

ശ്യാമളയുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് ബാലകൃഷ്ണന്‍ ഉറങ്ങാന്‍ കിടന്നത്. സ്ഥിരമായി ഉറങ്ങാൻ കിടക്കാറുള്ള സമയം ഇതല്ല, എങ്കിലും ഭാര്യയെ പിണക്കേണ്ടെന്ന് കരുതി. നിദ്രാദേവന്‍റെ കാരുണ്യത്തിനായി ഇടവിടാതെ പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുമടുത്തപ്പോൾ, ശ്യാമളയുടെ തന്തയ്ക്ക് വിളിച്ച് ബാലകൃഷ്ണന്‍ തൊട്ടടുത്ത മേശയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്തു. പിന്നെ, ഫോൺ ബ്രൌസ് ചെയ്യാൻ തുടങ്ങി. ഇന്‍ബോക്സിലെ സകലമാന സന്ദേശങ്ങളും ഓരോന്നായി അയാള്‍ വായിച്ചുതീര്‍ത്തു. ഗാലറിയില്‍ കണ്ടുമടുത്ത ചിത്രങ്ങള്‍ വീണ്ടും വീണ്ടും കണോടിച്ചു. സ്വല്‍പ്പനേരം 3D ഫോര്‍മുല കാറോട്ടവും, അത് മടുത്തപ്പോള്‍ പാമ്പോട്ടവും നടത്തി നോക്കി. എന്നിട്ടും, ഉറക്കത്തിന്‍റെ കാര്യം തദൈവ!

മൊബൈലില്‍ നിന്നുള്ള തുടര്‍ച്ചയായ ബീപ്പ് ശബ്ദം ദുസഹമായപ്പോള്‍ ശ്യാമള ഫോണ്‍ തട്ടിപ്പറിച്ചത് ഓർക്കാപ്പുറത്തായിരുന്നു. ബാലകൃഷ്ണന്‍റെ കവിളിൽ ഒരു കിഴുക്കും, പിന്നെ അയാളുടെ തഴക്ക ദോഷങ്ങൾക്കെതിരെ മുറുമുറുത്ത് പ്രതിക്ഷേധം രേഖപ്പെടുത്തി ശ്യാമള തിരിഞ്ഞ് കിടന്നു, പിന്നെ മൊബൈല്‍ ഫോണ്‍ തലയിണക്കടിയിൽ ഒളിപ്പിച്ചു. അണ്ടി കളഞ്ഞ അണ്ണാനെ പോലെ ബാലകൃഷ്ണന്‍ മിഴിച്ചു. പിന്നെ തലചോറിഞ്ഞു, ഒരു കള്ളച്ചിരിയോടെ. ഗര്‍ഭിണിയായ ശ്യാമളയെ ഇനിയേതായാലും ടെന്‍ഷനടിപ്പിക്കേണ്ട എന്ന് കരുതി ബാലകൃഷ്ണന്‍ അൽ‌പ്പനേരം കണ്ണുകള്‍ അടച്ച് കിടന്നു. എന്നിട്ടും ഉറക്കം വന്നില്ല!

ഭാര്യമാര്‍ ഗര്‍ഭിണികളായാൽ എല്ലാ ഭർത്താക്കന്മാരുടെയും അവസ്ഥ ഇതുതന്നെയാണ്. രാത്രിയായാൽ പഴയ പോലെ കൈയ്യും കാലും വിരുവിരുക്കാൻ തുടങ്ങും, നല്ല എല്ലിൻ കഷ്ണം കടിച്ച് പറിക്കാനും ഒക്കെ തോന്നും... പക്ഷേ കാര്യമുണ്ടാവില്ല, നല്ല വരിക്കച്ചക്ക പോലെ ഭാര്യ അടുത്ത് കിടപ്പുണ്ടായാലും! ബാലകൃഷ്ണന്‍റെ രാത്രികാല പ്രശ്നവും മറ്റൊന്നുമല്ല.

രാത്രി പത്തുമണിക്ക് മുമ്പുതന്നെ ടൈറ്റണച്ച് കിടന്നുറങ്ങണമെന്ന നിര്‍ബന്ധമാണ് ശ്യാമളയ്ക്ക്. അടുത്ത് കാലത്ത് തുടങ്ങിയ ശീലമാണിത്, അതും ഗര്‍ഭിണിയായതിന് ശേഷം. വാസ്തവം പറഞ്ഞാല്‍, വിവാഹത്തിന് മുമ്പ് വരെ അത്താഴം കഴിച്ചാലും ഇല്ലെങ്കിലും, എട്ട് മണിയെന്നൊരു സമയമുണ്ടെങ്കില്‍ അഡ്രസില്ലാതെ ഉറങ്ങുന്ന പ്രകൃതക്കാരിയായിരുന്നു ശ്യാമള. ബാലകൃഷ്ണനാവട്ടെ നേരെ തിരിച്ചും. എഞ്ചിൻ ചൂടാവുന്നത് തന്നെ രാത്രിയിലാണ്. കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ശീലം. ഏതായാലും, അമ്മയുടെ സ്പെഷ്യൻ ട്യൂഷൻ കാരണം വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭര്‍ത്താവിന് അനുയോജ്യയായ ഭാര്യയാവാന്‍ ശ്യാമള ഒരു ശ്രമം നടത്തിനോക്കിയിരുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കുക, പിന്നെ കുളിക്കുക, കണ്ണില്‍ ഈര്‍ക്കില്‍ കേറ്റി ബാലകൃഷ്ണന് ഉറക്കം വരുന്നതുവരെ ഉണര്‍ന്നിരിക്കുക, ഇടക്കിടെ അനിയന്ത്രിതമായി പുറത്തുവരുന്ന കോട്ടുവായ്കളെ ചവച്ചരച്ച് വിഴുങ്ങുക, സകലമാന പാചകകുറിപ്പുകളിലും ഗവേഷണം നടത്തി പാചകം പഠിക്കുക, ഭര്‍ത്താവിന് ഇഷ്ടപ്പെടാത്ത സീരിയലുകളെ തള്ളിപ്പറയുക, ക്രിക്കറ്റിന്റെ കടുത്ത ആരാധികയാവുക, ദിനവും പത്രം വായിക്കുക, തുണിയലക്കുക, പാത്രം കഴുകുക… ഇങ്ങനെ പോകുന്നു ശ്യാമളയുടെ “അതിവേഗ കുടുംബ പത്നീവൃത പരിശീലനക്കളരികള്‍‍”.

ശ്യാമളയുടെ മാതൃകാപരമായ കുടുംബ ജീവിതവും, അതിന്റെ അടുക്കും ചിട്ടയും കണ്ട് “താനെത്ര ഭാഗ്യവാനാണ്“ എന്ന് കരുതിയിരിക്കുമ്പോഴാണ് ശ്യാമള ഗർഭിണിയാവുന്നത്. അതോടെ അവൾ ഭരണം അട്ടിമറിച്ചു, ഒരു അവസരം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നെന്ന പോലെ! എന്തെടുത്താലും ഏനക്കേട്! പോരാത്തതിന് കൊഞ്ചല്‍ രൂപേണയുള്ള അനാവശ്യ പിടിവാശികള്‍, സ്നേഹത്തിന്‍റെ നിറക്കൂട്ടണിയിച്ച പരോക്ഷമായ ആജ്ഞാപനങ്ങള്‍, അതൊന്നും ഏല്‍ക്കാതെ വരുമ്പോള്‍ പൊടിയുന്ന കണ്ണുനീരുകള്‍… പുരുഷനെ വറുതിയിലാക്കാന്‍ എന്തൊക്കെ വിദ്യകള്‍! ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ മിക്കവാറും എല്ലാ സ്ത്രീകളും ഏതാണ്ടിങ്ങനെയാണ്. ലോകത്താരും പ്രസവിക്കാത്തതുപോലെയാണ് ചില പെണ്ണുങ്ങളുടെ നടപ്പും ഭാവവും. ഭര്‍ത്താക്കന്‍‌മാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഈശ്വരന്‍ സ്ത്രീകള്‍ക്ക് നല്‍കിയ വരമാണോ ഈ ഗര്‍ഭം! പാവം ബാലകൃഷ്ണന്‍! വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ഭാവി ഒരുവശത്ത്, പരോക്ഷമായിട്ടെങ്കിലും സ്നേഹത്തിന് വിലപേശുന്ന ഭാര്യ മറുവശത്ത്! ഇതിനിടയില്‍ സ്വന്തം ഇഷ്ടാനുഷ്ടങ്ങളെ പണയം വയ്ക്കുന്ന ഭര്‍ത്താക്കന്‍‌മാര്‍ എന്തൊക്കെ സഖിക്കണം!

ശ്യാമളയ്ക്കിത് ഏഴാം മാസം. എട്ട് മണിയായാല്‍ പണ്ടത്തേ പോലെ ശ്യാമള ലൈറ്റണച്ച് ഉറങ്ങാന്‍ കിടക്കും. കൂടെ ബാലകൃഷ്ണനും കിടന്നില്ലെങ്കില്‍ അവള്‍ മുറുമുറുക്കും. “ഏതവളെ ആലോചിക്കുവാ“ എന്ന തുറന്നടിക്കും. ഓഫീസ് കാര്യത്തിനായി കമ്പ്യൂട്ടര്‍ തുറന്നാല്‍ “ഓഫീസ് ഓഫീസില്‍ മതി“ എന്നാജ്ഞാപിക്കും. പുകവലിക്കാന്‍ പാടില്ല, കുടിക്കാന്‍ പാടില്ല. നേരാം വണ്ണം ഭക്ഷണമില്ല. ഒരു ഗർഭം മൂലം എന്തൊക്കെ തലവേദനകൾ...! ശ്യാമള ഇപ്പോൾ ഉറക്കമുണരുന്നത് രാവിലെ ഒന്‍പത് മണിക്കാണ്. രാവിലെ നേരത്തെയെഴുന്നേറ്റ് ആഹാരമുണ്ടാക്കാന്‍ ശ്യാമളയുടെ ഗര്‍ഭം അനുവദിക്കാത്തതിനാല്‍, പ്രാതല്‍ ഒരുക്കാൻ ജോലിക്കാരി വരും. അവള്‍ തന്നെ തുണിയലക്കും, വീട് വൃത്തിയാക്കും, മുറ്റമടിക്കും, നല്ലൊരു കൂലി വാങ്ങി മടങ്ങുകയും ചെയ്യും. ഇതെല്ലാം കാണുമ്പോള്‍ ബാലകൃഷ്ണന് ചൊറിഞ്ഞോണ്ട് വരുമെങ്കിലും, നാലഞ്ച് പച്ചത്തെറികള്‍ മനസില്‍ വിളിച്ച് സമാധാനിക്കും. മനസ് തണുന്നതുവരെ എല്ലാ തെറികളും ഉറക്കെ വിളിക്കണമെന്നുണ്ടെങ്കിലും, പുറത്തുവരാനിരിക്കുന്ന സന്തതി ഭാവിയില്‍ “ആ, ആ, ഇ, ഈ“ ചേര്‍ത്ത് സ്വന്തം തന്തയെ അഭിസംബോധന ചെയ്താലോ എന്ന ഭയം കാരണം എല്ലാം ക്ഷമിക്കും. ഏതായാലും, ഭാര്യ ഗര്‍ഭിണിയായതോടെ ബാലകൃഷ്ണന്‍ ശരിക്ക് പഠിച്ചു. കല്യാണം കഴിക്കുന്നതോടെ ജീവിതം കോഞ്ഞാട്ടയാവുമെന്ന് പറയുന്നത് ചുമ്മാതാണ്. കല്യാണത്തോടെ ഒന്നും സംഭവിക്കുന്നില്ല. പക്ഷേ, ഭാര്യ ഗർഭിണിയായോ...? തീർന്നു! കണ്ടകശനി അതോടെ ആരംഭിക്കും! ബാലകൃഷ്ണന്‍ ഒരു കാര്യം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ശ്യാമളയുടെ വീട്ടുകാര്‍ പ്രസവത്തിന് വിളിക്കാന്‍ വരുന്നത് വരെ കാത്തുനില്‍ക്കാതെ, എത്രയും പെട്ടെന്ന് ഇവളെ അവളുടെ വീട്ടില്‍ കൊണ്ടാക്കുക! പിന്നെ, ആറേഴ് മാസം സമാധാനം.

സമയം 11:00 മണി. കട്ടില്‍ കിടന്ന് ബോറടിച്ചപ്പോള്‍, ബാലകൃഷ്ണന്‍ പതുക്കെ എഴുന്നേറ്റു. ഒരു പൂച്ചയെ പോലെ പമ്മിപ്പമ്മി മേശക്കുള്ളില്‍ നിന്ന് സിഗററ്റെടുത്തു. പിന്നെ, വെള്ളം കുടിക്കാനെന്ന ഭാവേന അടുക്കളയിലെത്തി തീപ്പെട്ടി തപ്പിയെടുത്തു. അടുക്കളയിൽ വച്ച് സിഗററ്റ് കത്തിക്കാൻ പറ്റുകേല. സിഗററ്റിന്റെ ഗന്ധം എവിടെയുണ്ടെങ്കിലും അപ്പ അവൾ കണ്ടുപിടിക്കും. അവളുടെ തന്ത ചെറുപ്പത്തിലേ ചത്തുപോയത് പുകവലിച്ചതുകൊണ്ടാണത്രേ! അതുകൊണ്ട്, കുടുംബത്തിലെ ആരെയും പുകവലിക്കാൻ അനുവദിക്കില്ലെന്ന് അവൾ ശപഥം എടുത്തിരിക്കുകയാ! അതുകൊണ്ട്, അടുക്കള വാതിൽ തുറന്ന് ബാലകൃഷ്ണൻ വെളിയിലിറങ്ങി. കിണറ്റിനരിയിലെ തൊട്ടിൽ ഇരുപ്പുറപ്പിച്ച് സിഗററ്റ് കത്തിച്ചു. ഓരോ തവണ പുക അന്തരീക്ഷത്തിലേക്ക് ഊതി വിടുമ്പോഴും, ബാലകൃഷ്ണന്റെ ചിന്ത മുഴുവൻ അയൽ‌പത്തെ പെണ്ണുങ്ങളെ കുറിച്ചായിരുന്നു. അന്യന്റെ ഭാര്യയെ മോഹിക്കുന്നത് പാപമാണെന്ന് ക്രോണിക് ബാച്ചിലറായ കർത്താവിന് പറയാം.... കല്യാണം കഴിഞ്ഞ് അധികനാൾ ആവുന്നതിന് മുമ്പ് തന്നെ പട്ടിണി കിടക്കേണ്ടി വന്നാലുണ്ടാവുന്ന പ്രശ്നങ്ങൾ അങ്ങേർക്കെവിടെ മനസിലാവാൻ? അയല്‍‌പക്കത്തുള്ള ചില വീടുകളില്‍ ഇനിയും ലൈറ്റുകള്‍ അണച്ചിട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന ഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് ടിവിയുടെ സ്വരം അപ്പോഴും കേൾക്കാം. ഗോപാലൻ നായർ വീട്ടിലുണ്ടോ എന്തോ? ഇല്ലെങ്കിൽ, ഒരു കൈ നോക്കാമായിരുന്നു എന്ന ഭാവത്തിൽ ബാലകൃഷ്ണൻ ലുങ്കി പൊക്കി തുട ചൊരിഞ്ഞു. സ്വൽ‌പ്പം കഴിഞ്ഞപ്പോൾ സിഗററ്റ് തീർന്നു. തീ കുത്തിക്കെടുത്തി, പരിസരത്തുള്ള വീടുകളിലേക്ക് വീണ്ടും കണ്ണോടിച്ച് ബാലകൃഷ്ണൻ അടുക്കളയിലേക്ക് കയറി. ഉച്ചയ്ക്ക് ഭക്ഷണമുണ്ടാക്കിയ പാത്രങ്ങളെല്ലാം സിങ്കില്‍ നിറഞ്ഞ് കിടക്കുന്നു. പാത്രങ്ങൾ കഴുകിവച്ചാല്‍ ശ്യാമള അതൊരു ശീലമാക്കുമെന്ന് അറിയാവുന്ന ബാലകൃഷ്ണന്‍ ഒരു ദാക്ഷണ്യം കൂടാതെ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു. പിന്നെ, സോഫയില്‍ ചാരിക്കിടന്നു. ഇരുട്ടത്തിരുന്ന് സഹികെട്ടപ്പോള്‍, ബാലകൃഷ്ണന്‍ രണ്ടും കല്‍പ്പിച്ച് ടിവി ഓണ്‍ചെയ്തു. ശബ്ദം മ്യൂട്ട് ചെയ്ത് പൂജ്യം മുതല്‍ മേലോട്ടുള്ള ചാനലുകൾ മാറ്റാൻ തുടങ്ങി. സാഹചര്യത്തിന് യോജിച്ച പരിപാടികളൊന്നും ഇല്ലെന്ന് മനസിലായപ്പോൾ ടിവി ഓഫ് ചെയ്തു. പിന്നെ, കണ്ണടച്ച് കിടന്നു.

ജീവിതമെന്ന് വച്ചാൽ കലാലയ ജീവിതം തന്നെയാണ്, ബാലകൃഷ്ണന്റെ ചിന്തകൾ ഏതാനും വർഷം പിന്നിലേക്ക് പോയി. അതിര്‍‌വരമ്പുകളില്ല, ഉത്തരവാദിത്തങ്ങളില്ല, ഒന്നിനെകുറിച്ചും ആകുലതയില്ല, ഭയമില്ല. ബാലകൃഷ്ണന്‍ എന്തൊക്കെയോ ആലോചിച്ച് ചിരിച്ചു. യൌവനത്തെ തോന്ന്യാസങ്ങളിലൂടെ അയാളുടെ മനസ് സഞ്ചരിക്കുകയായിരുന്നു. അയാളുടെ മുഖം പ്രസന്നമായി, എങ്കിലും ഏറെ വൈകാതെ അത് കറുത്ത് വിഷാദമായി. നഷ്ടപ്പെട്ടവയെ കുറിച്ച് ആലോചിച്ച് എന്ത് പ്രയോജനം? അല്ലേ?

അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒരു സിഗററ്റ് കൂടി വലിച്ചാലോ? എന്തിന്? അതുകൊണ്ട് എന്ത് പ്രയോജനം? ആർക്കെങ്കിലും ഫോൺ ചെയ്താലോ, ഓഫീസിൽ താൻ സ്ഥിരിമായി ശൃംഗരിക്കാറുള്ള ഏതെങ്കിലും പെണ്ണിനെ? അത് നടക്കുകേല, ഫോൺ ശ്യാമളയുടെ കൈയ്യിലാണെല്ലോ! ലാൻഡ് ലൈനിൽ നിന്ന് വിളിച്ചാലോ? എങ്കിലും, നമ്പറെല്ലാം ഫോണിലാണെല്ലോ! തന്നെയുമല്ല, ഈ സമയത്ത് ഫോൺ ചെയ്താൽ ഒരു ലവളുമാരും ഫോൺ എടുക്കില്ല. പുറത്തേയ്ക്ക് പോയാലോ? ബാറിൽ പോയി രണ്ട് പെഗടിച്ചാലോ? വഴിയിൽ വച്ച് ഏതെങ്കിലും നിശാസുന്ദരിമാരെ കണ്ടുമുട്ടിയാലോ! അതൊരു നല്ല ഐഡിയയാണ്. ബാലകൃഷ്ണൻ സോഫയിൽ നിന്ന് എഴുന്നേറ്റു. അയാളുടെ പുരുഷത്വവും ഒപ്പം എഴുന്നേറ്റ് നിൽക്കുന്നു! ലുങ്കിക്കൊപ്പം കൈയ്യിലൊതുങ്ങിയ വ്യാളിയെ ശക്തമായി അമർത്തി, അയാൾ ശബ്ദമുണ്ടാക്കാതെ മുറിയിൽ ചെന്നു. അലമാര തുറന്ന് പാൻസും ഷർട്ടും കരസ്ഥമാക്കി മുറിക്ക് പുറത്തിറങ്ങി. പിന്നെ, ധൃതിയിൽ ഷർട്ടും പാൻസും കുത്തിക്കയറി. പേഴ്സും വണ്ടിയുടെ താക്കോലും ബെഡ്‌റൂമിലെ മേശപ്പുറത്താണെല്ലോ! ബാലകൃഷ്ണൻ ഓർത്തു. വീണ്ടും മുറിയിൽ കയറണമല്ലേ? വേറെ വഴി? അയാൾ രണ്ടും കൽ‌പ്പിച്ച് തിരിച്ചുകയറി. പേഴ്സും താക്കോലും പോക്കറ്റിൽ തിരുകി വെളിയിലേക്കിറങ്ങാൻ തുനിയുമ്പോൾ പിന്നിൽ നിന്നൊരു വിളി. “എങ്ങോട്ടാ?” ബാലകൃഷ്ണന്റെ ഉള്ള് കാളിപ്പോയി. ഇവൾ ഉറങ്ങിയില്ലേ? ബാലകൃഷ്ണൻ എന്തുപറയണമെന്നറിയാതെ സ്തബ്ദനായി. ഒന്നും മിണ്ടിയില്ലെങ്കിൽ അവൾക്ക് സംശയം തോന്നാം. അതുകൊണ്ട് അയാൾ എന്തൊക്കെയോ പറയാൻ ശ്രമപ്പെട്ടു, എങ്കിലും ശബ്ദം പുറത്തുവന്നില്ല. ആരോ തൊണ്ടയിൽ പിടിച്ചതുപോലെ! “തീർന്നു, ഇവളെന്നെ ഇന്ന് പൊളിച്ചടുക്കും!” ബാലകൃഷ്ണൻ ഭയപ്പാടുകളോടെ ശ്യാമളയ്ക്ക് നേരെ തിരിഞ്ഞു. “പുറത്ത് പോവുകയാണോ? എന്നാ, പോയിട്ട് വരുമ്പോ എനിക്കൊരു അഞ്ച് പൊറോട്ടയും ചിക്കൻ കറിയും വാങ്ങീട്ട് വരണം. വല്ലാത്ത വിശപ്പ്!” ശ്യാമള പറഞ്ഞു, പിന്നെ തിരിഞ്ഞ് കിടന്നു. എവിടെന്നോ കിട്ടിയ ധൈര്യത്തിൽ, “ങും” എന്ന് മാത്രം ഗൌരവത്തോടെ മൂളി ബാലകൃഷ്ണൻ പുറത്തിറങ്ങി, ഇനിയെന്നും രാ‍ത്രി പൊറോട്ടയും ചിക്കനും വാങ്ങാൻ പോകാമല്ലോ എന്ന സന്തോഷത്തിൽ!

Friday, May 27, 2011

മടക്കയാത്രയിൽ കാലിടറുമ്പോൾ!


ആവേശകരമായ വേനൽ അവധി കഴിഞ്ഞ് ക്ലാസിലെത്തിയ കുട്ടികളുടെ മുഖത്ത് നിഴലിക്കാറുള്ള വിരസത..., നിരുത്സാഹം! കടലാസുകൾ നിരത്തിയ മേശയ്ക്ക് മുന്നിൽ ചിന്താ നിമഗ്നയായിരുന്ന അവളുടെ മുഖത്തും അവയായിരുന്നു. രാത്രി ഏറെ വൈകിയിരുന്നു, എന്നിട്ടും ഒരു വരി പോലും എഴുതാൻ അവൾക്കിതുവരെ കഴിഞ്ഞിട്ടില്ല. ആശയങ്ങൾ പിടി കൊടുക്കാതെ അവൾക്ക് ചുറ്റും ഓടികളിച്ചു. വാക്കുകൾ അവൾക്ക് നേരെ കല്ലുകൾ എറിഞ്ഞു. അക്ഷരങ്ങള്‍ അടുക്കിയും വിളക്കിയും തഴമ്പ് വീണ അവളുടെ കൈകളിൽ നിന്ന് എഴുത്തിന്റെ അനുഭവം മാഞ്ഞുപോയിരുന്നു, അങ്ങനെ മാർദ്ദവമായ കൈകളിൽ നിന്ന് ആശയങ്ങൾ പലതും വഴുതി പോകുന്നു. പിടി കിട്ടിയ ചില ബലഹീന ആശയങ്ങൾ ശൂന്യമായ മനസിൽ പ്രാണവായു കിട്ടാതെ മരിച്ചുവീഴുന്നു. അവയുടെ ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞ ചിന്താമണ്ഡലം സ്മശാന സമമായി വിറങ്ങലിച്ച് നിൽക്കുന്നു. മലച്ചുകിടക്കുന്ന ആ മൃതദേഹങ്ങളെ കാണുമ്പോൾ, പിടി തരാതെ തനിക്ക് ചുറ്റും പല്ലിളിച്ച് ചുറ്റുന്ന ചിന്തകളെ കാണുമ്പോൾ അടക്കാനാവാത്ത അരിശം, അപകര്‍ഷതാബോധം, കുറ്റബോധം... തനിക്ക് എന്താണ് സംഭിച്ചത്? മുന്നോട്ട് നീങ്ങാൻ വഴിയില്ലാതെ പാറക്കെട്ടുകൾക്കിടയിലെവിടെയോ അകപ്പെട്ടതുപോലെ! ആ മനശ്ചാഞ്ചല്യത്തിൽ നിഷ്ക്രിയയായി അവൾ ഇരുന്നു. അപ്പോഴും, അതൊന്നുമറിയാതെ ഗോപിയേട്ടൻ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു!

സമയം രാത്രി 12:45. ഒരിക്കല്‍ കൂടി ഇതുപോലെ എഴുതാന്‍ ഇരിക്കാനാവുമെന്ന് കരുതിയതല്ല. വിവാഹത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതി. എങ്കിലും അതുണ്ടായില്ല, അവൾ അത്ഭുതത്തോടെ ഓർത്തു. ഗോപിയേട്ടന്റെ കൈപിടിച്ച് ജനിച്ച വീട്ടിന്റെ പടിയിറങ്ങുമ്പോൾ, ഒരു കാലത്ത് കവിതകൾ കൊണ്ട് നിറച്ച ഡയറികളും ഓർമ്മക്കുറിപ്പുകളും മനപ്പൂർവം ഉപേക്ഷിച്ചതാണ്, അതും അമ്മയുടെ നിർബന്ധം മൂലം! കല്യാണം കഴിഞ്ഞാൽ പിന്നെ നിന്നുതിരിയാൻ സമയമുണ്ടാവില്ലെന്നും, ഇനിയെങ്കിലും ഈ “ഭ്രാന്ത്” അവസാനിപ്പിക്കണമെന്നുമായിരുന്നു അമ്മയുടെ ശകാരം. അനുഭവസ്ഥയായ അമ്മയുടെ വാക്കുകൾ അനുസരിക്കണമെന്ന് തോന്നി. അമ്മ പറഞ്ഞത് പകുതി ശരി, അവൾ ഓർത്തു. അപ്രതീക്ഷിതമായി കാലം വച്ചുനീട്ടിയ മധുവിധുവിനും പ്രേമ സല്ലാപത്തിനുമിടയിൽ അവളിലെ എഴുത്ത് കാലഹരണപ്പെട്ട് പോയി, കുറച്ച് കാലം...! അപ്പോഴൊക്കെ അമ്മ പറഞ്ഞ വാക്കുകളുടെ പൊരുൾ അവൾ ഓർത്തു. മനസിന്റെ ഉള്ളറകളിലെവിടെയോ കവിതകളായി ഒളിപ്പിച്ച വിയർപ്പുമുട്ടലുകളെ ഞെക്കിപ്പിഴിഞ്ഞ്, അതിന്റെ നീരും സത്തയും പുറത്തെടുക്കാൻ പോന്ന ഒരു പൌരുഷത്തെ സ്വന്തമാക്കിക്കഴിയുമ്പോൾ, വാക്കുകളെ വികാരങ്ങൾ അമർച്ച ചെയ്യുന്നു, അതല്ലേ തനിക്കും സംഭവിച്ചത്? അവൾ ചോദിച്ചു. ജന്‍‌മസാഫല്യമെന്ന പോലെ, ഏതോ ഒരു നിർവൃതിയിൽ ശരീരങ്ങൾ ജഢസമാനം മുകളിലേക്ക് നോക്കിക്കിടക്കുമ്പോഴും, ആ മാസ്മരികതയുടെ കാന്തിക വലയത്തിൽ ജീവിതം തുടർന്നങ്ങോട്ട് ഭ്രമണം ചെയ്യാനാരംഭിക്കുമ്പോഴും, എഴുത്തുകാരി മരിക്കുന്നു. പറയാൻ പരിദേവനങ്ങളോ, വിയർപ്പുമുട്ടലുകളോ ഇല്ലാതിരിക്കുമ്പോൾ കവിത ജനിക്കുന്നതെങ്ങനെ? എന്നാൽ, വൈകാതെ സ്ഥിതി മാറുന്നു, അപരിമേയമെന്ന് കരുതിയ നിർവൃതികളുടെ അടിത്തട്ടിൽ എഴുന്നേറ്റ് നിൽക്കുന്നത് സ്വാർത്ഥതയുടെയും അഹംഭാവത്തിന്റേയും മാസക്കഷ്ണമാണെന്ന് കാണുമ്പോൾ, പിന്നെ അവിടെ തെറിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ജാരസന്തതികളാണെന്ന് മനസിലാവുമ്പോൾ! മധുവിധുവിന്റെ താല്‍ക്കാലികമായ അരാജകത്ത്വങ്ങള്‍ക്ക് ശേഷം, സ്വന്തം തിരിഞ്ഞ് നോക്കുമ്പോള്‍ ഒന്നുമില്ല, ഒന്നും!

ഈ ബോധോദയത്തിൽ നിന്നാണ് എഴുത്ത് പുനർജനിക്കുന്നത്. പക്ഷേ, അപ്പേഴേക്കും അക്ഷരങ്ങൾ മരിച്ചിട്ടുണ്ടാവും! ഭാവനകളിൽ അശ്ലീലാംശം കലർന്നിട്ടുണ്ടാവും, പ്രകൃതിയുടെ സ്പന്ദനങ്ങളോട് പഴയപോലെ പ്രതികരിക്കാൻ കഴിയാതായിട്ടുണ്ടാവും, നിസാര കാര്യങ്ങളോടുപോലും സംവേദിക്കാനുള്ള മനസിന്റെ കഴിവ് നഷ്ടമായിട്ടുണ്ടാവും, ഇന്ദ്രിയ ഗോചരത്വം നഷ്ടപ്പെട്ട് ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്ക് നടുവിലും കല്ലുപോലെ നിഷ്ക്രിയമായി നിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാവും, കാൽ‌പ്പനികത പഴയപോലെ ചിറകുവിരിക്കാതായിട്ടുണ്ടാവും... ഇത്തരം കീറാമുട്ടികൾ മാർഗ തടസം സൃഷ്ടിച്ചുകൊണ്ട് വെല്ലുവിളി നടത്തുന്നു. യുദ്ധത്തിനോ അനുരഞ്ജനത്തിനോ വഴിയില്ലാതെ അവൾ സ്വയം പഴിക്കുന്നു. പ്രകൃതിയിലെ ഓരോ കണികയെയും ലാളിക്കുകയും മുത്തമിടുകയും ചെയ്ത അവളുടെ നഷ്ടപ്പെട്ട ആത്മഹര്‍ഷത്തെ ഓർത്ത് അവൾ വിലപിക്കുന്നു. പ്രകൃതിയ്ക്ക് പ്രണയലേഖനം കൊടുത്ത അവളുടെ നിഷ്ക്കളങ്കതയെ തീവ്രമായി സ്മരിക്കുന്നു. എല്ലാറ്റിനുമൊടുവിൽ, സ്വാതന്ത്രത്തിന്‍റെ സ്വച്ഛ താഴ്വരയില്‍ നിർവിഘ്നം വിഹരിച്ച സ്വന്തം ഭാവനയെ മനപ്പുർവം ഭോഗിക്കാന്‍ വിട്ടുകൊടുത്തതിൽ അവൾക്ക് പശ്ചാത്താപം തോന്നും. ഈ ചിന്തകളായിരുന്നു അവളുടെ മനസ് നിറയെ!

അവൾ ഗോപിയേട്ടനെ നോക്കി. ശരീരപേശികളെ നന്നായി അയച്ച്, സായംസന്ധ്യയിൽ ലഭിച്ച നിര്‍വൃതിയുടെ ലഹരി നുകർന്ന് സുഖമായി കിടന്നുറങ്ങുന്ന അദ്ദേഹത്തെ കണ്ടപ്പോൾ അവൾക്ക് പരിഭവം തോന്നി, പിന്നെ ആഴമില്ലാത്ത ആവേശങ്ങളില്‍ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് തന്റെ പവിത്രമായ കവിഹൃദയത്തെ വ്യഭിചരിച്ചതിലുള്ള കുറ്റബോധവും. ആവേശങ്ങള്‍ മനുഷ്യന്‍റെ പാളിച്ചകളാണ്. അവ കെട്ടടങ്ങുമ്പോള്‍ അവശേഷിക്കുക ശൂന്യത മാത്രമായിരിക്കും, മരണത്തിന് പോലും നിർവചിക്കാൻ കഴിയാത്ത ശൂന്യത. അവൾക്ക് തോന്നി.

ടേബിള്‍ ലാബിന്‍റെ വെളിച്ചത്തില്‍ അവൾ ക്ലോക്കിലേക്ക് നോക്കി. മണി 1:30. രാപ്പകല്‍ വിശ്രമമില്ലാതെ കറങ്ങുന്ന ഫാനിന്‍റെ മുറുമുറുപ്പല്ലാതെ മറ്റൊന്നും കേള്‍ക്കുന്നില്ല. ഏറേ നാളത്തെ അജ്ഞാതവാസത്തിന് ശേഷം എഴുതാനിരുന്നപ്പോള്‍ ഉണ്ടായ പിരിമുറുക്കത്തില്‍ ഫാനിന്‍റെ മുരള്‍ച്ച പുശ്ചം കലര്‍ന്ന അടക്കം പറച്ചിലായി അവൾക്ക് തോന്നി. ഗത്യന്തരമില്ലാതെ, ഫാനിന്‍റെ വൈദ്യുതിബന്ധം വിച്ഛേദിച്ച് അവൾ സമാധാനിക്കാന്‍ ശ്രമിച്ചു. ഫാനിന്‍റെ ഇതളുകള്‍ സാവധാനം നിശ്ചലമായി. പിന്നെ, പരിപൂര്‍ണ്ണ നിശബ്ദത. സർവ ചരാചരങ്ങളും മരണത്തിലെന്നപോലെ കിടന്നുറങ്ങുമ്പോൾ, ഇനി താൻ മാത്രമേ “നിശ്ചലമാവാനുള്ളൂ“ എന്ന ഏകാന്തത അവളെ എന്തിനോ പ്രേരിപ്പിച്ചു, ഒരു നിമിഷത്തേക്കെങ്കിലും! എഴുത്ത് മരിക്കുമ്പോൾ ഒപ്പം ശരീരവും മരിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ? തനിക്ക് ചുറ്റും ആവീർഭവിക്കുന്ന ഏകാന്തതയെ മറികടക്കാനാനെന്ന പോലെ, എഴുതാന്‍ പറ്റിയ വിശേഷങ്ങള്‍ തിരഞ്ഞ് അവൾ പ്രയാണം ആരംഭിച്ചു. ആയിരം സൂര്യന്മാരുടെ പ്രകാശമൊക്കെയും ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നതുപോലെ വിഫലമായിരുന്നു ആ ശ്രമവും. ചിന്തകളെ ബിന്ദുവിൽ തറയ്ക്കാനുള്ള ഏകാഗ്രത കടം ചോദിക്കാൻ പോലും ആരുമില്ലെന്ന ദുഃഖം അവളെ തളർത്തി. എങ്കിലും, വിട്ടുകൊടുക്കാൻ അവൾ ഒരുക്കമായിരുന്നില്ല.

സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. ആഴമായ ചിന്തയ്ക്കൊടുവിൽ നിർണ്ണയിച്ച വിഷയത്തെ ചുറ്റിപ്പറ്റി അവൾ ഓടി നടന്നു. എഴുതാൻ കൊള്ളാവുന്ന ചില ചിന്തകളെ അവൾ ഒരു കുറ്റിയിൽ കെട്ടിയിട്ടു. എങ്കിലും, അവളുടെ ഇച്ഛാശക്തിയെക്കാൾ ബലിഷ്ഠമായ ആ ചിന്തകൾ കയറുകൾ പൊട്ടിച്ച്, ഭാവനാ ലോകത്തിന്റെ വേലിക്കെട്ടുകളും തകർത്ത് ഇരുട്ടിലേക്കെവിടെയോ ഓടി രക്ഷപ്പെട്ടു. നിരാശയോടെ അവൾക്കത് നോക്കി നില്‍ക്കേണ്ടിവന്നു. എതിരാളിയില്ലാത്ത രണാങ്കണത്തില്‍ പടവെട്ടാന്‍ വാളുമായി നിൽക്കുന്ന യോദ്ധാവിനെ പോലെ ആവേശം കെട്ട് അവൾ കുനിഞ്ഞിരുന്നു, ശത്രുക്കൾക്ക് കൊല ചെയ്യാൻ യഥേഷ്ടം വിട്ടുകൊടുത്ത ഒരു ആത്മപരിത്യാഗിയെ പോലെ! മനോവ്യാപാരങ്ങളില്ലാത്ത ആ ആത്മസമർപ്പണം ഒരു ധ്യാനമായി, ഉമിത്തീയായി സാവധാനം അവളിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. ചിന്തകളുടെയും വികാരങ്ങളുടെയും അഭാവം സൃഷ്ടിച്ച മൂകതയിൽ “അമൂര്‍ത്തമായ ഒരു അസാന്നിധ്യം” അവളിൽ പ്രകടമാവുന്നത് അവൾ തിരിച്ചറിഞ്ഞു. ഇല്ലായ്മകളില്‍ വിരാചിതമാവുന്ന പ്രപഞ്ചത്തെ പോലെ... വാക്കുകള്‍ കൊണ്ട് മലീമസമാവാത്ത സംഗീതവും പോലെ... അത് അവളിൽ തമോഗര്‍ത്തം സൃഷ്ടിച്ചു! അതിന്റെ പ്രാഭവം അവളുടെ ആത്മാതിർത്തികളോളം പന്തലിച്ചു...

മണി മൂന്ന്! നിശ്ചലമായ ഫാനിന് താഴെ ഉറങ്ങിക്കിടക്കുന്ന ഗോപിയേട്ടന്റെ ദേഹമാസകലം വിയര്‍പ്പുകുമിളകള്‍. ചിന്തയില്ലാത്ത ലോകത്തിലെ സഞ്ചാരത്തിനിടയില്‍ മുറിയിലെ ഊഷ്മാവ് ഉയര്‍ന്നത് അവളറിഞ്ഞില്ല. പാതിയുറക്കത്തിൽ തട്ടിയുണര്‍ത്തിയതിന്‍റെ കുണ്ഡിതത്തോടെയാണെങ്കിലും, ഫാന്‍ ചിറകുകള്‍ മുറുമുറുപ്പോടെ വട്ടം തിരിയാന്‍ തുടങ്ങി. ഒന്നും എഴുതാനാവാത്തതിന്‍റെ നിരാശയുണ്ടായിരുന്നിട്ടും, എന്തെങ്കിലുമൊക്കെ ചിന്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തോടെ അവൾ കട്ടിലിൽ കിടന്നു, അദ്ദേഹത്തിന്‍റെ പൌരുഷം വീണ്ടും ഉണരും മുമ്പ് അല്‍പ്പമൊന്ന് മയങ്ങാന്‍!

Tuesday, May 24, 2011

ദമയന്തി ഉറങ്ങാൻ കിടന്നു!


ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു ദമയന്തി. കഠിനാധ്വാനി. കുടുംബത്തിന്റെ ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളിൽ വിഷണ്ണയാവാതെ അവൾ പഠിച്ചു; ബിരുദാനന്തര ബിരുദം നേടി. 1975-ൽ ഒരു സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ശാരീരിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളായിരുന്നു അത്. സെക്കന്‍ഡ് ഗ്രേഡ് ഹെഡ് മിസ്ട്രസ് തസ്തികയിലായിരുന്നു നിയമനം. ജോലി കിട്ടിയിട്ടും, ദമയന്തി തന്‍റെ തുടര്‍വിദ്യാഭ്യാസം അവസാനിപ്പിച്ചില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ ബി‌എഡും, ബധിര വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുള്ള ഡിപ്ലോമയും (SDTT) സ്വന്തമാക്കി. വേണ്ടെത്ര വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്നതിനാല്‍, 1997-ല്‍ വിദ്യാഭ്യാസവകുപ്പ് ദമയന്തിയെ പോസ്റ്റ്-ഗ്രാജുവേറ്റ് അസിസ്റ്റന്‍ഡ് ഗ്രേഡിലേക്ക് പ്രമോട്ട് ചെയ്യുകയും, മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

അതുവരെ സുഗമമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ദമയന്തിയുടെ ജീവിതത്തിൽ താളപ്പിഴകൾ ആരംഭിക്കുന്നത് ദമയന്തിയെ സെക്കൻഡ് ഗ്രേഡിലേക്ക് സ്ഥാനമിറക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെയാണ്. നടപടിയുടെ കാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, SDTT എന്ന ഡിപ്ലോമ കോഴ്സ് ദമയന്തി ചെയ്തിട്ടില്ലെന്ന സാങ്കേതിക പിശകിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മനസിലായി. അതിനെതിരെ ഉന്നതാധികാരികൾക്ക് പരാതി നൽകി. പരാതി പരിശോധിച്ച് തെറ്റ് മനസിലാക്കിയ വകുപ്പുദ്യോഗസ്ഥര്‍ ജില്ലയിലെ ഒരു മിഡില്‍ സ്കൂളിന്‍റെ ഹെഡ് മിസ്ട്രസായി ദമയന്തിയെ നിയമിച്ച് പ്രശ്നത്തില്‍ നിന്ന് തലയൂരി.

ഇതാദ്യമായാണ് ദമയന്തിക്ക് ഹെഡ് മിസ്ട്രസായി നിയമനം ലഭിക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തങ്ങൾ. ദമയന്തി ചാർജെടുക്കുമ്പോൾ കുത്തഴിഞ്ഞ നിലയിലായിരുന്നു ആ സ്കൂൾ. ജീവനക്കാരുടെ കൃത്യവിലോപവും അഴിമതിയും സ്കൂൾ നടത്തിപ്പിനെ താറുമാറാക്കിയെന്ന് മനസിലാക്കിയ ദമയന്തി സ്കൂൾ നിയമങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ കാര്‍ക്കശമാക്കുകയും, ചില പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ അവയെല്ലാം ദമയന്തിക്ക് വിനയാവുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ പാരകള്‍ക്കും പരാതികള്‍ക്കുമൊടുവില്‍, 1999-ല്‍ വിദ്യാഭ്യാസവകുപ്പ് അവരെ സസ്പെന്‍ഡ് ചെയ്യുകയും, ഒരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഇത്തവണയും ഭാഗ്യം ദമയന്തിക്കൊപ്പമായിരുന്നു. തുടര്‍ച്ചയായ പോരാട്ടത്തിനൊടുവിൽ ദമയന്തിക്ക് ജോലി തിരികെ ലഭിച്ചു, മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റമുണ്ടാവുമെന്ന വ്യവസ്ഥയിൽ. വീണ്ടും, പുതിയൊരു സ്കൂളിലേക്ക്! അവിടം ദമയന്തിയെ കാത്തിരുന്നത് മറ്റു ചില പ്രശ്നങ്ങളുമായിട്ടാണ്.

പുതിയ സ്കൂളിൽ ചാർജെടുത്ത് അധികംനാൾ ആവുന്നതിന് മുമ്പ് തന്നെ, വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ആ ജില്ലയിലെ എല്ലാ സ്കൂളുകളിലും പാഠപുസ്തകം വിതരണം ചെയ്യുന്നതിൽ അനാസ്ഥ കാണിക്കുന്നതായി ദമയന്തി കണ്ടെത്തി. പാഠപുസ്തകമില്ലാതെ കുട്ടികളെ പഠിപ്പിക്കേണ്ട വന്ന അധ്യാപകരുടെയുടെയും, രക്ഷിതാക്കളുടെയും പരാതിന്മേലായിരുന്നു ഇത്. പ്രശ്നം ഉന്നയിച്ച് വിദ്യാഭ്യാസ കാര്യാലയത്തിന് ദമയന്തി കത്തെഴുതി. പക്ഷേ, പ്രതികരണം വിഭിന്നമായിരുന്നു. ദമയന്തിയുടെ രണ്ട് മാസത്തെ ശബളം കാര്യാലയം പിടിച്ചുവച്ചു. 1,850 രൂപ മാത്രം അടിസ്ഥാന ശബളം വാങ്ങിരുന്ന അവര്‍ എല്‍‌പിസിയില്‍ (Last Pay Certificate) ഒപ്പിട്ടില്ല എന്നതായിരുന്നു ഉദ്യോഗസ്ഥര്‍ വിശദീകരിച്ച കാരണം. ദമയന്തിയുടെ പേരില്‍ അന്നുവരെ ഉണ്ടായിരുന്ന 18,000 രൂപയുടെ പ്രോവിഡ്ന്‍റ് ഫണ്ട് പുതിയ ജില്ലയിലേക്ക് ട്രാന്‍സ്ഫർ ചെയ്യുന്നതിലും തടസങ്ങൾ! ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ തേജോവധം സഹിക്ക വയ്യാതെ, തലസ്ഥാനത്തുള്ള വിദ്യാഭ്യാസ ഡയറക്ട്രേറ്റിനെ നേരിട്ട് സമീപിക്കാന്‍ ദമയന്തി തീരുമാനിച്ചത് 2000 മാര്‍ച്ചിലാണ്.

മാര്‍ച്ച് 10. ഡയറക്ട്രേറ്റിലെ കമ്മീഷണറെ ദമയന്തി കാണാനെത്തിയ ദിവസം. IAS റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു കമ്മീഷണര്‍. ദമയന്തിയുടെ പരാതികള്‍ അനുനയത്തോട് കേട്ട് മനസിലാക്കിയ അയാൾ ദമയന്തിയുടെ കുടുംബകാര്യങ്ങളെ കുറിച്ച് സാവധാനം ആരായാന്‍ തുടങ്ങി. ഒരു പ്രേമവിവാഹമായിരുന്നു ദമയന്തിയുടേത്. തന്നോടൊപ്പം ജോലി ചെയ്തിരുന്ന താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെയാണ് ദമയന്തി സ്നേഹിച്ചതും വിവാഹം കഴിച്ചതും. അവര്‍ക്ക് മൂന്ന് കുട്ടികള്‍. മൂത്തയാള്‍ MBBS നാലാം വര്‍ഷം പഠിക്കുന്നു, രണ്ടാമത്തെ മകള്‍ കാർഷിക കോളേജിൽ B.Sc. ചെയ്യുന്നു, മൂന്നാമത്തെയാള്‍ സ്കൂളിലും. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ് മൂന്ന് വര്‍ഷമായി ദമയന്തി ഭര്‍ത്താവില്‍ നിന്ന് അകന്നാണ് താമസിച്ചിരുന്നത്. ഒരേ ഡിപ്പാര്‍ട്ടുമെന്‍റില്‍ ജോലി ചെയ്തിരുന്ന അദ്ധ്യാപക ദമ്പതിമാരായ ദമയന്തിയും ഭര്‍ത്താവും അകന്ന് കഴിയുന്ന വിവരം വകുപ്പിലെ മിക്കവർക്കും അറിയാമായിരുന്നു, ഇക്കാര്യം കമ്മീഷണറും അറിഞ്ഞിട്ടുണ്ടാവണം.

ദമയന്തിയുടെ കുടുംബകഥകള്‍ കേട്ട് ‘മനസലിഞ്ഞ’ കമ്മീഷണര്‍ ആവശ്യമായ പേപ്പറുകള്‍ ക്ഷണനേരത്തില്‍ ശരിയാക്കിക്കൊടുത്തു. ശബളക്കുടിശിക, പ്രോവിഡന്‍റ് ഫണ്ട് എന്നിവയുടെ പേപ്പര്‍വര്‍ക്കില്‍ ഉണ്ടാകാനിടയുള്ള കാലതാമസം ഒഴിവാക്കുന്നതിന് സഹ ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ചാണ് കമ്മീഷണര്‍ എല്ലാം ശരിയാക്കിയത്. അങ്ങനെ, ഒറ്റ ദിവസം കൊണ്ട് ദമയന്തിയുടെ എല്ലാ ഔദ്യോഹിക കുരുക്കുകളും തീര്‍ന്നു. ഓഫീസില്‍ നിന്നിറങ്ങും മുമ്പ് ദമയന്തിയെ കമ്മീഷണര്‍ വീണ്ടും വിളിപ്പിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തശേഷം, അവധി ദിവസമായ നാളെ (ശനിയാഴ്ച) എന്താണ് പരിപാടിയെന്ന് അദ്ദേഹം ദമയന്തിയോട് വെറുതേ ചോദിച്ചു. പ്രത്യേകിച്ച് തിരക്കൊന്നുമില്ലെങ്കിൽ, അടുത്തുള്ള അമ്പലത്തില്‍ വരാനായിരുന്നു അയാളുടെ ആവശ്യം. ശനിയാഴ്ച വൈകിട്ട് മടക്കയാത്ര പ്ലാൻ ചെയ്തിരുന്നതിനാലും, അമ്പലം ഒരു പൊതു സ്ഥലമായിരുന്നതിനാലും കൂടുതലൊന്നും ആലോചിക്കാതെ ദമയന്തി വരാമെന്നേറ്റു, ഒന്നുമില്ലെങ്കിലും ഇത്രയൊക്കെ സഹായിച്ച ആളല്ലേ!

മാര്‍ച്ച് 11. രാവിലെ 11:45 മണിയായപ്പോള്‍ കമ്മീഷണര്‍ സ്വന്തം കാറില്‍ അമ്പലത്തിലെത്തി. കൊച്ചുവർത്തമാനവും അമ്പലം ചുറ്റിയുള്ള നടപ്പും കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോള്‍, ‘ഡ്രോപ്പ് ചെയ്യാം’ എന്നായി അയാൾ. തികച്ചും സ്വാഭാവികമായ ക്ഷണം നിരസിക്കാൻ ദമയന്തിക്ക് തോന്നിയില്ല. അവർ കാറില്‍ കയറി. ഒരു വീടിന്റെ മുന്നിലാണ് പിന്നെ കാര്‍ ചെന്ന് നില്‍ക്കുന്നത്. ഇത് തന്‍റെ വീടാണെന്നും ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോയാല്‍ മതിയെന്നും പിന്നെ! സല്‍ക്കാരവേളയില്‍ ദമയന്തിയുടെ പ്രശ്നങ്ങളെ കുറിച്ച് അനുകമ്പയോടെ സംസാരിക്കുകയും അവയ്ക്കുള്ള പ്രതിവിധികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്ത കമ്മീഷണര്‍ ഒരു കുപ്പി മദ്യം മേശപ്പുറത്തെടുത്ത് വച്ചത് അപ്രതീക്ഷിതമായിട്ടാണ്. സാവധാനം മദ്യപിക്കാന്‍ ആരംഭിച്ച അയാള്‍, ടിവി ഓണ്‍ചെയ്തശേഷം നീലച്ചിത്രങ്ങൾ പ്ലേ ചെയ്തു. അയാളുടെ ഉദ്ദേശം ഞെട്ടലോടെ മനസിലാക്കിയ ദമയന്തി അവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്കിലും ഫലമുണ്ടായില്ല. മദ്യലഹരിയിലും കാമാസക്തിയിലും ഭ്രാന്തനായി മാറിക്കഴിഞ്ഞിരുന്ന അയാള്‍ ദമയന്തിയെ ബലാല്‍ക്കാ‍രമായി വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു. സ്വന്തം ഇംഗിതത്തിന് അവർ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ, അയാൾ ദമയന്തിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മാറിടത്തില്‍ മാരകമായി കടിക്കുകയും ചെയ്തു. മൃതപ്രായയായ അവളെ അയാള്‍ നാല് തവണ ബലാത്സംഗം ചെയ്തു. വൈകിട്ട് 7:30 മണി. ദമയന്തിയെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിട്ട ശേഷം അയാള്‍ ഇരുട്ടിലേക്ക് കാറോടിച്ചുപോയി.

അതിഭീകരമായ വേദനയിലും ഭീതിയിലും സുബോധം നഷ്ടപ്പെട്ട ദമയന്തി ഒരു വിധേന അടുത്തുള്ള ഒരു പരിചയക്കാരിയുടെ വീട്ടിലെത്തിച്ചേര്‍ന്നു. മാനനഷ്ടം മൂലം വന്നേക്കാവുന്ന അപകീര്‍ത്തിയെ ഭയന്ന് അവർ ആരോടും ഒന്നും പറഞ്ഞില്ല. മാറിടത്തിലെ മുറിവിന്‍റെ വേദന അസഹനീയമായപ്പോള്‍ ദമയന്തി അടുത്തുള്ള ആശുപത്രിയില്‍ പോയി ടെറ്റനസ് ഇഞ്ചക്ഷന്‍ എടുത്തു. അതുകൊണ്ടൊന്നും ദമയന്തിയുടെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല. മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന. യോനീതടത്തില്‍ വലിയ മുറികളേറ്റിരിക്കുന്ന കാര്യം ദമയന്തി തിരിച്ചറിയുന്നത് അപ്പേഴാണ്.

മാര്‍ച്ച് 17. വീട്ടിൽ തിരിച്ചെത്തിയ ദമയന്തിയുടെ മുറിവുകൾ പഴുത്ത് തുടങ്ങിയിരുന്നു. താമസിയാതെ പൊള്ളുന്ന പനിയെ പിടികൂടി. ആരുടെയൊക്കെയോ സഹായത്തോടെ അവർ ആശുപത്രിയിലെത്തി. അധികൃതർ അവരെ അഡ്മിറ്റ് ചെയ്തു. ആശുപത്രി കിടക്കയിലെ മരണ സമാനമായ വേദനയിലും, അപമാനത്തിലും അവർ ദൃഢനിശ്ചയമെടുത്തു, തനിക്കുണ്ടായ അനുഭവം വേറൊരു പെണ്ണിനും ഉണ്ടാവാന്‍ പാടില്ല. ആ പ്രതിജ്ഞയുടെ ശക്തിയെന്നവണ്ണം അവരുടെ ശാരീരിക സ്ഥിതി മെച്ചപ്പെടുകയും, രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആവുകയും ചെയ്തു.

മാര്‍ച്ച് 20.  ദമയന്തി സ്ഥലം എസ്‌പിയെ കാണുകയും കമ്മീഷണര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പരാതി IAS റാങ്കിലുള്ള ഒരാള്‍ക്കെതിരെ ആയതിനാല്‍, ഡിഐജിയെ കണ്ട് പരാതി ബോധിപ്പിക്കാന്‍ SP ദമയന്തിയോട് നിര്‍ദേശിച്ചു. ബലാത്സംഗം നടന്നത് തലസ്ഥാന നഗരിയില്‍ വച്ചായിരുന്നതിനാലും, ആ സ്ഥലം തന്‍റെ നിയന്ത്രണ പരുധിയില്‍ വരാത്തതിനാലും, സംഭവ സ്ഥലത്തിന്‍റെ ചുമതലയുള്ള പൊലീസ് കമ്മീഷണറെ കാണാനായിരുന്നു ഡിഐജിയുടെ ഉപദേശം. ആ നിര്‍ദ്ദേശമനുസരിച്ച്, മാര്‍ച്ച് 21-ന് ദമയന്തി തലസ്ഥാനത്തേക്ക് അവർ വീണ്ടും വണ്ടി കയറി. തുടർന്ന്, പൊലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചു. പരാതി വായിച്ച് മനസിലാക്കിയ ശേഷം, കമ്മീഷണര്‍ ഒന്നാം നിലയിലുള്ള അസിസ്റ്റന്‍ഡ് കമ്മീഷണറെ കാണാന്‍ ദമയന്തിയെ പറഞ്ഞയച്ചു. അദ്ദേഹമാകട്ടെ, വനിതാപൊലീസിന്‍റെ കേന്ദ്ര ഓഫീസില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി കമ്മീഷണറെ കാണാന്‍ ദമയന്തിക്ക് നിർദ്ദേശം നൽകി. അങ്ങനെ, ഓഫീസ് പടികൾ കയറിയിറങ്ങി സഹികെട്ട ദമയന്തി ഒടുവില്‍ ഒരു പത്രപ്രവര്‍ത്തകനെ കാണാന്‍ തീരുമാനിച്ചു. അയാളുടെ നിദേശപ്രകാരമാണ് അവർ ഓള്‍ ഇന്ത്യ ഡൊമാക്രാറ്റിക് വിമന്‍സ് അസോസിയേഷനെ സമീപിക്കുന്നത്. സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, വനിതാ പൊലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദമയന്തിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യൽ  പാതിരാത്രി വരെ തുടർന്നു. എന്നിട്ടും, വൈദ്യപരിശോധയ്ക്ക് അവര്‍ അവളെ അയയ്ക്കാതിരുന്നത് ദമയന്തിയില്‍ സംശയമുണര്‍ത്തി.

മാര്‍ച്ച് 23. ദമയന്തിയുടെ ആരോഗ്യനില വീണ്ടും വഷളായി. കഠിനമായ വയറുവേദനയിൽ അവർ പുളഞ്ഞു. വേദനയിൽ നിലവിളിച്ച അവരെ രണ്ടുമൂന്ന് പേര്‍ ചേർന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമദൃഷ്ടിയില്‍ തന്നെ, ദമയന്തി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ അവരെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. അങ്ങനെ, മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ ദമയന്തിയെ അഡ്മിറ്റ് ചെയ്യാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് വിസമ്മതം. ബലാത്സംഗ കേസായതിനാല്‍ പൊലീസിന്‍റെ മെമ്മോ കൂടാതെ അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് അയാളുടെ വാദം. നേരം ഏറെ വൈകിയിരുന്നതിനാല്‍, ദമയന്തി മറ്റ് വഴികളൊന്നും കാണാതെ മുറിയിലേക്ക് തിരിച്ചുപോന്നു.

മാര്‍ച്ച് 24. വനിതാ അസോസിയേഷന്‍റെ സഹായത്തോടെ പലതവണ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും, അനുകൂലമായ യാതൊരു പ്രതികരണവും ലഭിക്കാതെ ദമയന്തി വലഞ്ഞു. അപ്പോഴും വേദന ദമയന്തിയെ പിടിവിടാതെ തുരത്തുന്നുണ്ടായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി കണ്ട് സംഭ്രമിച്ച അസോസിയേഷന്‍ അംഗങ്ങൾ ദമയന്തിയെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തിരമായി അഡ്മിറ്റ് ചെയ്തു. തനിക്ക് സംഭവിച്ചതെല്ലാം ദമയന്തി ഡ്യൂട്ടി ഡോക്ടറെ ധരിപ്പിച്ചു. പക്ഷേ, ദമയന്തിയുടെ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. ആശുപത്രി അധികൃതർ ദമയന്തിക്ക് മരുന്ന് നൽകുകയോ, ശ്രദ്ധിക്കുകയോ ചെയ്യാതായി. വനിതാ അസോസിയേഷന്‍ പ്രവര്‍ത്തകർക്ക് ആശുപത്രി പ്രവേശനം നിഷേധിക്കപ്പെട്ടു. തടവറ സമാനമായ ആശുപത്രിയില്‍ വച്ച് ഡോക്ടർമാർ അജ്ഞാതമായ ചികിത്സാമുറകൾ ദമയന്തിയിൽ പരീക്ഷിച്ചു. അസഹനീ‍യമായ വേദനയിൽ ദമയന്തി മരിക്കാൻ കൊതിച്ചു. നിരന്തര യാതനകൾക്കും അവഗണനകൾക്കുമൊടുവിൽ, ഏപ്രില്‍ ആറാം തിയതി അധികൃതർ ദമയന്തിയെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ മെഡിക്കൽ റിപ്പോർട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ഒടുവിലാണ് പൊലീസ് ദമയന്തിയെ ജിഡീഷ്യല്‍ മജിസ്ട്രേട്ടിന്‍റെ മുന്നില്‍ ഹാജരാക്കുന്നത്.

കമ്മീഷണര്‍ക്കെതിരായ കേസ് തെളിയിക്കുന്നതിന് ശക്തമായ സാക്ഷികള്‍ വേണമെന്ന് ദമയന്തിക്ക് അറിയാമായിരുന്നു. അതിന് ദമയന്തി മനസില്‍ സൂക്ഷിച്ച ഒരേയൊരു സാക്ഷിയായിരുന്നു കമ്മീഷണറുടെ കാര്‍ ഡ്രൈവര്‍. അമ്പലത്തില്‍ നിന്ന് ദമയന്തിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അയാളായിരുന്നു. കമ്മീഷണര്‍ അയാളെ ‘മുരളി’ എന്ന് വിളിച്ചത് ദമയന്തി ഓര്‍ത്തെടുത്തു. കമ്മീഷണർ തന്നെ മാനഭംഗപ്പെടുത്തുമ്പോൾ അയാള്‍ വീട്ടിന്റെ വെളിയിൽ ഉണ്ടായിരുന്നിരിക്കാമെന്ന് ദമയന്തി ഊഹിച്ചു. അങ്ങനെ, കേസില്‍ അനുകൂലമായ സാഹചര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മറ്റൊരു കാലക്കേട് സംഭവിക്കുന്നത്. കമ്മീഷണര്‍ മാത്രം കുറ്റക്കാരനായ കേസില്‍, അയാളെ മാത്രം പ്രതി ചേര്‍ക്കേണ്ടിയിരുന്ന കോടതി ഡ്രൈവറെയും പ്രതിയാക്കി കേസെടുത്തു. കേസിലെ സുപ്രധാന സാക്ഷിയെ പ്രതിക്കൂട്ടിലാക്കി കേസ് തള്ളിപ്പോകാൻ മനപ്പൂര്‍വ്വം നടന്ന കരുനീക്കമായിരുന്നു അതെന്ന് ദമയന്തി മനസിലാക്കിയത് ഏറെ വൈകി. ഏതായാലും, പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയൊന്നുമെടുക്കാതെ കൃത്യവിലോപം കാണിച്ചുവെന്ന വാദത്തിന്മേല്‍ കോടതി കേസ് CB-CID-ക്ക് കൈമാറാന്‍ ഉത്തരവിട്ടു.

CB-CID കേസ് ഏറ്റെടുത്തതിന് ശേഷം അവരുടെ മുന്നില്‍ സ്റ്റേറ്റുമെന്‍റ് നല്‍കി ദമയന്തി നാട്ടിലേക്ക് മടങ്ങി. തുടര്‍ച്ചയായി അവധിയെടുത്തതുമൂലമുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്, അവർ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. തന്നെ അതിക്രൂരമായി ബലാത്സംഹം ചെയ്ത കമ്മീഷണർക്കെതിരെ തനിക്ക് ഒരു കാലത്തും നീതി ലഭിക്കില്ലെന്ന് ദമയന്തി തിരിച്ചറിഞ്ഞിട്ടുണ്ടാവണം, ഏറെനാൾ കഴിയും മുമ്പേ അവർ പരാതി പിൻ‌വലിച്ചു. ജോലി രാജിവച്ച് മക്കളെയും കൂട്ടി അവർ താൻ സ്നേഹിച്ച് പുരുഷനെ തേടി യാത്രയായി, എല്ലാ അഭിപ്രായഭിന്നതകളും മറന്ന് സുരക്ഷിതമായ ആ കൈകളിൽ സമാധാനമായി കിടന്നുറങ്ങാൻ...!

(കുറിപ്പ്: ഈ കഥ തികച്ചും സാങ്കൽ‌പ്പികമാണ്. അതുകൊണ്ടുതന്നെ, ദമയന്തിയെ കുറിച്ചോ, കമ്മീഷണറെ കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.)

Wednesday, May 18, 2011

മനുഷ്യനും മൃഗവും ഇണ ചേർന്നാൽ!


പ്രിയപ്പെട്ട ആലിസ്,

വളച്ചൊടിക്കാതെ കാര്യത്തിലേയ്ക്ക് കടക്കട്ടെ! അടുത്തിടെ എന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ വച്ച് ഞാനൊരു ആടുമായി സംഭോഗത്തിലേര്‍പ്പെടാന്‍ ഇടയായി. അവിടെയുള്ള നിരവധി ആടുകളുമായി എന്‍റെ സുഹൃത്ത് നടത്തിയ കൌതുകകരമായ സംഭോഗ കഥകളാണ് അത്തരമൊരു സാഹസത്തിന് മുതിരാൻ എന്നെ പ്രേരിപ്പിച്ചത്. ചില ആവശ്യങ്ങള്‍ക്കായി കൂട്ടുകാരൻ പട്ടണത്തിലേക്ക് പോയ നാളിലായിരുന്നു ആ പരീക്ഷണം. സത്യം പറയട്ടെ! എന്‍റെ കാമുകിയുമായി ഞാന്‍ നടത്തിയ ലൈംഗിക സംഭോഗത്തേക്കാള്‍ മികച്ചതായിരുന്നു അത്! ഈ സംഭോഗം തുടരണമെന്നും എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എന്‍റെ ആശങ്ക അതല്ല. മൃഗങ്ങളുമായുള്ള ലൈംഗികവേഴ്ച മൂലം ഏതെങ്കിലും തരത്തിലുള്ള രോഗബാധ (Sexually Transmitted Infections – STI) ഉണ്ടാകാന്‍ ഇടയുണ്ടോ? അതിന് സാധ്യതയുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ദയവായി എന്നെ സഹായിക്കാമോ?

വിശ്വസ്തതയോടെ,
വൂഡി

********************************

പ്രിയപ്പെട്ട വൂഡി,

പൊതുവായി പറഞ്ഞാല്‍, നേരിട്ടുള്ള ലൈംഗികവേഴ്ച മൂലം മനുഷ്യരുടെ ഇടയില്‍ പടരാറുള്ള എയ്‌ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ മനുഷ്യ-മൃഗ ലൈംഗികവേഴ്ചയിലൂടെ പകരില്ല. കാരണം, ഈ രോഗങ്ങളെല്ലാം തന്നെ വര്‍ഗസംബന്ധിയാണ് (Species-specific). അതായത്, ജൈവശൃംഖലയിലെ വ്യത്യസ്ത കണ്ണികളില്‍ നിലനില്‍ക്കുന്ന രണ്ട് വ്യത്യസ്ത ജീവികള്‍ നടത്തുന്ന ശാരീരിക സമ്പര്‍ക്കത്തിലൂ‍ടെ ഈ രോഗങ്ങള്‍ പകരില്ല. അതേസമയം, പകരാന്‍ സാധ്യതയുള്ള രോഗങ്ങളും ഇല്ലാതില്ല. എന്നാൽ അവയെയൊന്നും ലൈംഗിക രോഗങ്ങളുടെ പട്ടികയിൽ വരില്ല. രോഗബാധയുടെ സാധ്യതയെ കുറിച്ച് താങ്കള്‍ക്ക് ഇനിയും ആശങ്കയുണ്ടെങ്കില്‍, സുരക്ഷിതമായ ഉറകള്‍ ഉപയോഗിച്ച് ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാം. അതോടൊപ്പം, നിങ്ങള്‍ ബന്ധപ്പെടുന്ന എല്ലാവരുമായും സുരക്ഷിത ലൈംഗികവേഴ്ച പുലർത്തേണ്ടതാണ്.


മൃഗങ്ങളിലൂടെ മനുഷ്യന് പകരാനിടയുള്ള ലൈംഗിക രോഗങ്ങളെ അല്‍പ്പനേരം മാറ്റിനിര്‍ത്തി, ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളെ കൂടി ചിന്തിക്കാം. മനുഷ്യനുമായി ലൈംഗിക വേഴ്ച നടത്തുകയെന്നത് ഒരു മൃഗത്തെ സംബന്ധിച്ച് പ്രകൃത്യാ സാധ്യമാവുന്ന കാര്യമല്ല. കാരണം, മനുഷ്യന് വഴങ്ങിക്കൊടുക്കാൻ മാത്രം മൃഗവും, മൃഗത്തിന് വഴങ്ങിക്കൊടുക്കാൻ മാത്രം മനുഷ്യനും ജൈവ ഘടനയനുസരിച്ച് കെല്‍പ്പുള്ളവരല്ല. മനുഷ്യ-മൃഗ ലൈംഗികവേഴ്ച മിക്ക സ്ഥലങ്ങളിലും നിയമവിരുദ്ധവും, പ്രകൃതിവിരുദ്ധവുമാണ്. അതിനാല്‍, മൃഗവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അഭിനിവേശം ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഒരു മനോരോഗ വിദഗ്ദ്ധന്റെ സഹായം ഉടൻ തേടേണ്ടതാണ്. മൃഗവുമായി വേഴ്ച നടത്താനുള്ള ആഗ്രഹം താങ്കളില്‍ ഉണ്ടാവാനുള്ള അടിസ്ഥാന കാരണങ്ങളെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ എന്തെക്കെയാണ്? നിഗൂഢമായ സ്വഭാവ സവിശേഷതകൾ ഉള്ളവർ, സാമൂഹികവിരുദ്ധർ, കുറ്റവാളികൾ തുടങ്ങിയവരിലാണ് മൃഗ-മനുഷ്യ സംഭോഗത്തിനുള്ള അഭിനിവേശം അധികമായി കണ്ടുവരുന്നത്. മനുഷ്യന്‍റെ വികാര പ്രകടനങ്ങള്‍ക്ക് സമമായി പ്രതികരിക്കാനോ, ലൈംഗികവേഴ്ചയിൽ ഏർപ്പെടാനോ ഒരു മൃഗവും സ്വതവേ തുനിയാറില്ല. എങ്കിലും, മനുഷ്യനുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പുലര്‍ത്തിയിരുന്ന കുതിരകളെയും, വളര്‍ത്തുമൃഗങ്ങളെയും കുറിച്ചും ചരിത്രത്തില്‍ ചില സൂചനകളുണ്ടെന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല. ഭയം, മാനസിക വിഭ്രാന്തി, അവിശ്വസ്തത, കോപം, അല്ലെങ്കില്‍ കുട്ടിക്കാലത്ത് നടന്ന ലൈംഗിക ചൂഷണം എന്നിവയൊക്കെ ഇത്തരം അസ്വാഭാവിക ലൈംഗിക തൃഷ്ണ ഒരാളിൽ വളരാന്‍ ഇടയായേക്കാം. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഒരു മാനസികാരോഗ്യ വിദഗ്ദ്ധനുമായി തുറന്ന് സംസാരിക്കുന്നത് ഉത്തമമാവും.

എന്ന് ആലിസ്

*******************************

‘Go Ask Alice’ എന്ന വെബ്‌സൈറ്റിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ ഒരു കത്തും അതിനുള്ള മറുപടിയുമാണ് മുകളിൽ. അവ വിശകലം ചെയ്യുന്ന ഗൌരവമായ വൈകാരിക പ്രശ്നത്തെ കുറിച്ചൊരു ധാരണ ഇതിനോടകം ലഭിച്ചിരിക്കുമല്ലോ! വിഷയം നിസാരം; മനുഷ്യനും മൃഗവും തമ്മില്‍ ലൈംഗികവേഴ്ച (Zoophilia or zoosexuality) നടത്താമോ, അല്ലയോ? ‘ആവാം’ എന്ന് തുറന്ന് സമ്മതിക്കാന്‍ ആരുമുണ്ടാവില്ലെന്ന് അറിയാമെങ്കിലും, നൂറില്‍ എട്ട് ശതമാനം വരുന്ന പുരുഷന്മാരും, നാല് ശതമാനം വരുന്ന സ്ത്രീകളും ജീവിതത്തില്‍ ഒരു തവണയെങ്കിലും മൃഗങ്ങളുമായി ഏതെങ്കിലുമൊരു വിധത്തില്‍ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൃഗ-മനുഷ്യ വേഴ്ചകളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും, ആല്‍ഫ്രഡ് കിന്‍സെ എന്ന ഗവേഷകന്‍ 6,000 പേരില്‍ നടത്തില്‍ ഒരു പഠനത്തില്‍ 40 മുതല്‍ 60 ശതമാനം വരെ വരുന്ന ഗ്രാമപ്രദേശങ്ങളിലെ കൌമാരപ്രായക്കാര്‍ ഏതെങ്കിലും തരത്തിലുള്ള മൃഗ വേഴ്ച നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

മറ്റൊരു പഠനത്തില്‍, 7.5 ശതമാനം പേരെങ്കിലും സ്വന്തം വളര്‍ത്തുമൃഗത്തെ ലൈംഗികപരതയോടെ സ്പര്‍ശിക്കുകയോ, തലോടുകയോ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല. നായ്ക്കളും പൂച്ചകളും കുതിരകളും സ്ത്രീകളുടെ ഭോഗവസ്തുക്കളാവുമ്പോള്‍ ആട്, പശു എന്ന് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളാണ് പുരുഷന്മാര്‍ക്ക് പ്രിയങ്കരമെന്ന് കേള്‍ക്കുന്നു. ഒരു കൌതുകത്തിന്‍റെ പേരില്‍ മാത്രം മൃഗങ്ങളുമായി വേഴ്ച നടത്തുന്നവരും ഇല്ലാതില്ല. ലൈംഗികമായും വൈകാരികമായും മനുഷ്യശരീരം പക്വത പ്രാപിക്കുന്ന യൌവന കാലഘട്ടത്തിലാണ് സ്ത്രീപുരുഷന്മാര്‍ ഏറെയും വളര്‍ത്തുമൃഗങ്ങളിലേക്ക് തിരിയുന്നതെന്നത് ഇതിലെ ശ്രദ്ധേയമായ വസ്തുത.

നിയമപരമായി ചിന്തിച്ചാല്‍, മൃഗ-മനുഷ്യ ലൈംഗിക വേഴ്ച പല രാജ്യങ്ങളിലും നിയമ-പ്രകൃതി വിരുദ്ധങ്ങളാണ്. മിക്ക രാജ്യങ്ങളിലും അത് മൃഗങ്ങളോടുള്ള ക്രൂരതയായിട്ടാണ് കണക്കാക്കുന്നത്. കാരണം, ഇത്തരം ലൈംഗികവേഴ്ചയിലൂടെ ഒരു മൃഗത്തിന് ആന്തരീകമായ മുറിവുകളുണ്ടാവാം. ചില രാജ്യങ്ങള്‍ ഇതിനെ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യമായി (Crime against nature) കണക്കാക്കുന്നു. മതങ്ങളുടെ കാര്യം ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ! ക്രിസ്തുമതം, ഇസ്ലാം, യദൂഹമതം എന്നീ ലോകമതങ്ങളെല്ലാം തന്നെ മനുഷ്യ-മൃഗ ലൈംഗിക വേഴ്ചയെ നഖശിഖാന്തം എതിര്‍ക്കുന്നു. “ഒരു മനുഷ്യന്‍ ഒരു മൃഗവുമായി ലൈംഗികവേഴ്ച നടത്തിയാല്‍, അയാള്‍ കൊന്നുകളയണം. ഒരു സ്ത്രീ മൃഗവുമായി കിടപ്പറ പങ്കിട്ടാല്‍ അവളെയും കൊന്നുകളയണം. അവരുടെ രക്തം അവരുടെമേല്‍ തന്നെ ആയിരിക്കും,” വിശുദ്ധ ബൈബിളിലെ ലേവിയുടെ പുസ്തകം (20:15-16) പറയുന്നത് ഇങ്ങനെയാണ്. മനുഷ്യ-മൃഗ ലൈംഗിക വേഴ്ച ഒരു മ്ലേച്ഛകരമായ തിന്മയായി മതങ്ങള്‍ കല്‍പ്പിക്കുന്നു.

എന്നാല്‍ ഹിന്ദുമതം ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, മദ്ധ്യപ്രദേശിലെ ഖജുരാഹോ എന്ന സ്ഥലത്തുള്ള ലക്ഷ്മണ ക്ഷേത്രത്തില്‍ മനുഷ്യ-മൃഗ ലൈംഗിക ബന്ധത്തെ സാധൂകരിക്കുന്ന തരത്തില്‍ ഒരു വലിയ പ്രതിമ നമുക്ക് കാണാനാവും. ഏതായാലും, ഹിന്ദുമതം ഈ വേഴ്ചകളോട് മൃദുസമീപനം കാട്ടുന്നുവെന്ന് വാദിക്കാന്‍ നിന്നാല്‍ മതപണ്ഡിതന്മാര്‍ സമ്മതിക്കാനും പോകുന്നില്ല. ഇത്രയുമാണ് വിഷയവുമായി ബന്ധപ്പെട്ട് നമുക്കറിയാവുന്ന ചില പൊതുവായ വസ്തുതകള്‍.

ഇനി, വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത ചില ചരിത്ര വസ്തുതകളിലേയ്ക്ക്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇതിഹാസങ്ങൾ, പൌരാണിക ശില്‍പ്പകല, പ്രാചീന ചുവര്‍ചിത്രങ്ങൾ എന്നിവയെ കുറിച്ച് ചിന്തിക്കാം. മുകളില്‍ സൂചിപ്പിച്ച ലക്ഷ്മണ ക്ഷേത്രത്തെ പോലെ, മനുഷ്യ-മൃഗ വേഴ്ചയെ സാധൂകരിക്കുന്ന ശില്‍പ്പങ്ങളും, ചിത്രങ്ങളും, ഇതിഹാസകഥകളും ലോകത്താകമാനമുള്ള എല്ലാം സംസ്ക്കാരങ്ങളിലും കണ്ടെത്താമെന്നതാണ് ഒരു രസകരമായ സംഗതി. ലൈംഗിക വേഴ്ചയ്ക്ക് വേണ്ടി മൃഗമായി പരിണമിച്ച ദേവന്മാരുടെ നിരവധി കഥകള്‍ ഭാരതീയ-ഗ്രീക്ക് ഇതിഹാസങ്ങളില്‍ നിന്ന് എണ്ണിനിരത്താനാവും. ശിലായുഗം മുതലുള്ള മനുഷ്യ സംസ്ക്കരത്തിന്‍റെ വിവിധ പടവുകളിൽ, അവന്റെ ഭാവനയെയും ചിന്തയെയും തൃസിപ്പിക്കുന്നതിന് അവന്റെ സഹജമായ മനുഷ്യ-മൃഗ ലൈംഗിക വേഴ്ചകൾക്ക് കഴിഞ്ഞിരുന്നുവെന്നതിന്റെ തെളിവല്ലേ ഈ കഥകളും ശിൽ‌പ്പകലകളും ചിവർചിത്രങ്ങളും?

യുഗാരിറ്റിക് ഇതിഹാസത്തിലെ ബാല്‍ എന്ന ദേവന്‍ കാളയുടെ രൂപമുള്ള മറ്റൊരു ദേവനെ വരിച്ചതായും, ഗ്രീക്കില്‍ സേയുസ് ദേവനും, അദ്ദേഹത്തിന്‍റെ മക്കള്‍ ഹെലെനും പോളിദെയൂസും മൃഗരൂപം പ്രാപിച്ച് പരസ്പരം ഇണചേര്‍ന്നതായും, മൃഗത്തെ വരിച്ച ദേവന്‍റേയും, ദേവനെ വരിച്ച മൃഗത്തിന്‍റേയും, അവരുടെ സന്താനങ്ങളുടെയും എത്രയെത്ര കഥകൾ! ആനയും, കുതിരയും, പാമ്പും, പരുന്തും, പന്നിയും, പാതിമനുഷ്യനും പാതിമൃഗവുമായ എത്രയെത്ര കഥാപാത്രങ്ങള്‍ ഈ ഇണചേരലിൽ ഭാഗഭാക്കുകളായി! എന്തിനേറെ പറയുന്നു, ഭാരത ദാര്‍ശനികതയുടെ മടിയില്‍ പിറന്നുവീണ കാമസൂത്രയില്‍ പോലും മനുഷ്യ-മൃഗ വേഴ്ചകളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്! മനുഷ്യ-മൃഗ വേഴ്ചകള്‍ പ്രകൃതിവിരുദ്ധമാണെന്നോ, മാനസിക വിഭ്രാന്തിയുടെ ഫലമാണെന്നോ മറ്റോ സ്ഥാപിക്കാൻ കെൽ‌പ്പുള്ള മതങ്ങളോ, തത്വശാസ്ത്രങ്ങളോ ഉടലെടുക്കുന്നതിന് മുമ്പ് വരെ, ഇവയെയെല്ലാം പുരാതന മനുഷ്യൻ സ്വാഭാവികമായി കണ്ടിരുന്നുവെന്നതിനുള്ള തെളിവുകളല്ലേ മാമുനിമാര്‍ രചിക്കുകയോ കൊത്തിവയ്ക്കുകയോ ചെയ്ത ഇത്തരം ഇതിഹാസ കഥാപാത്രങ്ങള്‍?

ലൈംഗീകത (കാമം) എന്ന ധർമ്മത്തിന്റെ വിവിധ ഭാവങ്ങൾക്ക് മഹാതാപസന്മാര്‍ നൽകിയ  നിര്‍വചനങ്ങൾ പലതും അധാര്‍മ്മികമോ മ്ലേച്ഛകരമോ ആയിത്തീര്‍ന്നത് ഒരു പക്ഷേ അടുത്ത കാലത്താവണം. പവിത്രമെന്ന് നാം കരുതുന്ന ഇതിഹാസങ്ങളിലെ ദൈവീകരിക്കപ്പെട്ട കഥാപാത്രങ്ങളെ ‘അഴിഞ്ഞാടാന്‍‍’ ആ മഹാചിന്തന്മാര്‍ അനുവദിച്ചുവെങ്കില്‍, അതിന് പിന്നിലെ സത്യാവസ്ഥ എന്തായിരിക്കാം? മാനവ സംസ്കാരത്തിന്‍റെ പ്രാചീന സാമൂഹിക വ്യവസ്ഥിതിയില്‍ തികച്ചും പ്രകൃതിദത്തമെന്ന് കരുതപ്പെട്ടിരുന്ന മനുഷ്യ-മൃഗ ലൈംഗിക ചിന്തകള്‍ ഇതിഹാസങ്ങളിലൂടെ, ശില്‍പ്പങ്ങളിലൂടെ, ക്ഷേത്രകലകളിലൂടെ ചരിത്രരൂപം പ്രാപിക്കുകയായിരുന്നുവെന്ന് കരുതിക്കൂടേ?

ഇന്‍റര്‍നെറ്റില്‍ കാശുണ്ടാക്കാന്‍ വേണ്ടി ത്രിബിള്‍ എക്‌സ് വെബ്‌സൈറ്റുകൾ പ്രസിദ്ധീകരിക്കുന്ന അട്ടഹാസങ്ങളാണ് കാമമെന്നും, ലൈംഗീകതയെന്നും കരുതുന്ന നല്ലൊരു ശതമാനം വരുന്ന ആളുകളും, ഈ ലേഖനത്തിന്‍റെ ശരിയായ ദിശ മനസിലാക്കുമോ എന്ന് സംശയമുണ്ട്. വര്‍ത്തമാനകാല സമൂഹം പുശ്ചിക്കുന്ന ഒരു സാമൂഹിക തിന്മയ്ക്ക് വേണ്ടി ഓശാന പാടുകയല്ല ഈ ലേഖനത്തിന്‍റെ ഉദ്ദേശം. മറിച്ച്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു മാനവ ചരിത്രത്തിന്‍റെ ഉടമകളായ നാം കാലത്തിന്‍റെ കുത്തൊഴുക്കില്‍ എന്നോ നഷ്ടപ്പെടുത്തിയ തനതായ ചില ആത്മീയതകളെ ഓര്‍പ്പിക്കാനുള്ള ശ്രമമാണിത്. പ്രേമം എന്നത് ഒരു അധമവികാരമല്ല, മറിച്ച് സ്വര്‍ഗീയമായ സ്വഭാവമാണെന്ന് മനസിലാക്കിയ താപസന്മാര്‍ ദേവനെയും മനുഷ്യനെയും മൃഗത്തെയും തമ്മില്‍ “കോര്‍ത്തിണക്കാന്‍” ശ്രമിച്ചുവെങ്കില്‍, അതിന് പിന്നിലുള്ള ആത്മീയത നാമും മനസിലാക്കേണ്ടിയിരിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ അന്ധമായി സ്നേഹിക്കുന്ന പ്രവണത ആധുനിക സമൂഹത്തിന്റെ മുന്നിൽ ആരോഗ്യകരമാണെങ്കിൽ, ലൈംഗികേച്ഛയോടുള്ള ഒരു തലോടലോ, സ്പർശനമോ മാത്രം എങ്ങനെ പ്രകൃതി വിരുദ്ധവും, മാനസിക വിഭ്രാന്തിയുമാവും? മനുഷ്യ-മൃഗ ലൈംഗിക വേഴ്ചയുടെ ധാർമ്മികത പകൽ വെളിച്ചത്തിൽ അങ്ങേയറ്റം പുശ്ചിക്കപ്പെടുമ്പോൾ, ഏകാന്തതയുടെ പുകമറയില്‍ മനുഷ്യ-മൃഗ വ്യത്യാസമില്ലാതെ ആരുമായും കിടപ്പറ പങ്കിടാൻ വ്യഗ്രത കാണിക്കുന്ന സാമൂഹിക ജീവികളെ എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്? സ്വവർഗരതി പല രാജ്യങ്ങളിലും ഇന്ന് നിയമപരവും, സ്വാഭാവികവുമായി കരുതപ്പെടുന്നതുപോലെ, മനുഷ്യ-മൃഗ സംഭോഗങ്ങളെയും സ്വാഭാവികമായി കണക്കാക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.

ചരിത്രത്തിന്‍റെ പഴയ ഏടുകളിലൂടെ സഞ്ചരിക്കുമ്പോള്‍, നാമിന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തത്വസംഹിതകള്‍ പലതും നമ്മുടെ സാസ്ക്കാരിക പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആരൊക്കെയോ അടിച്ചേല്‍പ്പിച്ച വിഴുപ്പുകെട്ടുകളാണെന്ന് തോന്നാറുണ്ട്, പലപ്പോഴും! തനതായതെന്ന് പറയാന്‍ എന്തുണ്ട് നമ്മുടെ കൈകളിലിപ്പോള്‍! നൂറ്റാണ്ടുകളിലൂടെയുള്ള യാത്രകള്‍ക്കിടയില്‍ നമുക്കുണ്ടായിരുന്നതെല്ലാം തച്ചുടക്കപ്പെടുകയായിരുന്നില്ലേ! ഇതില്‍ ഏതിനെ വിശ്വസിക്കണം, ഏതിനെ അവഗണിക്കണം? സ്വാഭാവികമെന്നോ ധാര്‍മ്മികമെന്നോ നാം കരുതുന്ന സംഹിതകള്‍ സത്യസന്ധമാണെന്ന് കരുതാന്‍ എന്ത് ആധാരമാണ് നമ്മുടെ കൈകളിലുള്ളത്? എഴുതപ്പെട്ട നിയമങ്ങളെ വെല്ലുവിളിച്ചാല്‍ സ്വന്തം ശവക്കുഴി മാന്തേണ്ടി വരുമെന്ന ഭീതിയില്‍ ഭൂരിപക്ഷം പേരും കേട്ടത് വിശ്വസിക്കുന്നു, അനുകരിക്കുന്നു, സ്വതന്ത്രമായ വിശകലനം ഒന്നും കൂടാതെ! ഈ അവസ്ഥ എന്ന് മാറുമോ എന്തോ?

Friday, May 13, 2011

എങ്കിലും മൊട്ടുകൾ പ്രതികരിച്ചില്ല

ബാലു ഉറക്കമുണർന്നതേയുള്ളൂ. എങ്കിലും, കിടക്കയിൽ നിന്ന്‌ എഴുന്നേൽക്കാൻ മെനക്കെടാതെ ഉറക്കക്ഷീണത്തിന്റെ ആലസ്യത്തിൽ അൽപ്പനേരം കൂടി മയങ്ങാൻ വീണ്ടും ചുരുണ്ടുകൂടി. തൊട്ടടുത്തുള്ള വീട്ടിലെ കുഴൽക്കിണറിൽ ഘടിപ്പിച്ച പമ്പുസെറ്റിന്റെ വിറയാർന്ന ശബ്ദവും വാഹനങ്ങളുടെ ഇരമ്പലും അരോചകപ്പെടുത്തുന്ന സുപ്രഭാത കീർത്തനങ്ങൾ പോലെ ബാലുവിന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. അലക്ഷ്യമായ ആ കിടപ്പിനിടയിൽ മയങ്ങിപ്പോയത്‌ എപ്പോഴാണെന്നറിയില്ല, പിന്നെ എഴുന്നേൽക്കുമ്പോൾ മണി എട്ടര കഴിഞ്ഞിരുന്നു. മേശപ്പുറത്ത്‌ നിരന്തരം ചിലയ്ക്കുന്ന ടൈം പീസിന്റെ വായിൽ തുണി തിരുകി, ഉറക്കച്ചടവുമൂലം മ്ളാനമായ മുഖം അമർത്തിത്തുടച്ച്‌ ബാലു സാവധാനം എഴുന്നേറ്റു. മേശപ്പുറത്ത്‌ മൂടിവച്ചിരിക്കുന്ന ആറിത്തണുത്ത ബെഡ്‌ കോഫിയുടെ കയ്പ്പിനെ കുറിച്ച്‌ വ്യാകുലപ്പെടാതെ അയാൾ കണ്ണാടിയിലേക്ക്‌ നോക്കി നിന്നു. അതിൽ പ്രതിഫലിച്ച ബിംബത്തിന്റെ താടിയും മീശയും ചൊരിഞ്ഞ പരിഹാസങ്ങൾ അസഹനീയമായപ്പോൾ ഡ്രോയർ തുറന്ന്‌ ഷേവിംഗ്‌ സെറ്റെടുത്ത്‌ ബാലു മേശപ്പുറത്തുവച്ചു, മറതിക്ക്‌ തക്ക മരുന്നായി. രാത്രി മുഴുവൻ എത്ര എഴുതാൽ ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത ആ കവിത അപ്പോഴും മേശപ്പുറത്ത്‌ അനാഥമായി കിടപ്പുണ്ടായിരുന്നു. വെട്ടിയും തിരുത്തിയും പ്രാണൻ നഷ്ടപ്പെട്ട ചിന്തകളുടെ ശവശരീരങ്ങൾ കബറടക്കം കാത്ത്‌ മലച്ചുകിടക്കുന്നു, മഹായുദ്ധം നടന്ന പോർക്കളത്തിലെന്ന പോലെ! ബാലു ആ കടലാസുകഷ്ണങ്ങളിൽ അങ്ങാളമിങ്ങോളം കണ്ണോടിച്ചു, എന്തോ മനസിലാക്കാൻ ശ്രമിക്കുന്നതുപോലെ.

ചിലപ്പോൾ അങ്ങനെയാണ്‌, എഴുതാൻ ശ്രമിക്കുന്തോറും ആശയങ്ങൾ ഗതികിട്ടാത്ത പ്രേതങ്ങളെ പോലെ അലക്ഷ്യമായി അലയുക, വികാരങ്ങൾ കുത്തിയൊഴുകുമ്പോഴും വിരലുകൾ നിഷേധാത്മകമായി ശാഠ്യം പിടിക്കുക, പിന്നെ അതിൽ നിന്നുരുവാകുന്ന നൈരാശ്യത്തിലും അപകർഷതയിലും മനസിൽ തോന്നുന്നതെല്ലാം ഛർദ്ദിച്ചുവയ്ക്കുക, പിന്നെ എഴുതിയതെല്ലാം ഭ്രാന്തമായി വെട്ടിക്കളയുക. വരികൾക്ക്‌ ജന്മം നൽകാനുള്ള ഈ പ്രസവ വേദനകളിലെല്ലാം കാലാന്തരത്തിൽ ലഭിച്ചേക്കാവുന്ന ഒരുതരം സുഖം ഒളിഞ്ഞുകിടപ്പുണ്ടെങ്കിലും, പ്രതിബന്ധങ്ങളെ അതിജീവിക്കാൻ കഴിയാതെ, പരിപക്വമാവാത്ത സ്വന്തം സൃഷ്ടിയെ ഗർഭഛിദ്രം ചെയ്യേണ്ട സ്ഥിതി വരുമ്പോൾ ഒരോ എഴുത്തുകാരന്റെയും മനസിൽ അവശേഷിക്കുക മരണതുല്യമായ നൈരാശ്യമോ ശൂന്യതയോ ആയിരിക്കും. അവന്റെ സർഗാത്മകതെയെ നിഷ്പ്രഭമാക്കിക്കൊണ്ട്‌ ഇടക്കിടെ വന്നുപോവുന്ന ഇത്തരം രാത്രികൾ ഒരർത്ഥത്തിൽ അനിവാര്യത തന്നെയാണ്‌. കാരണം, ക്രിയാത്മകത എന്നത്‌ എതിരാളിയില്ലാത്ത യുദ്ധഭൂമിയല്ലല്ലോ! അവരെ തോല്പ്പിക്കുന്നതുവരെ എഴുത്തുകാരൻ യുദ്ധം തുടരേണ്ടിരിക്കുന്നു. ഒഴുക്ക്‌ നഷ്ടപ്പെട്ട നദിയുടെ മലീമസമായ മ്ളാനത ബാലുവിന്റെ മുഖത്ത്‌ പ്രകടമായിരുന്നു. കൂടുതൽ പൊരുതി ശേഷിച്ച ആത്മവിശ്വാസവും ചോർന്നുപോകാൻ ഇടനൽകാതെ പേപ്പറുകൾ മടക്കി വച്ച്‌ ബാലു ഒരു സിഗററ്റെടുത്ത്‌ കത്തിച്ചു, പിന്നെ ജനാലയിലൂടെ പുറത്തേയ്ക്ക്‌ നോക്കിനിന്നു.

കോളിംഗ്‌ ബെല്ലിന്റെ അപ്രതീക്ഷിതമായ നീണ്ട മുഴക്കമാണ്‌ അസുഖകരമായ പരിസരബോധത്തിലേക്ക്‌ ബാലുവിനെ കൂട്ടിക്കൊണ്ട്‌ വന്നത്‌. അരോചകം കലർന്ന ആ കൂക്കുവിളിയെ അവഗണിക്കാൻ എത്ര ശ്രമിച്ചിട്ടും വിജയിക്കാതെ വന്നപ്പോൾ, സിഗററ്റ്‌ കുറ്റി കുത്തിക്കെടുത്തി, അയഞ്ഞ്‌ തൂങ്ങിയ കൈലി നന്നായുടുത്ത്‌, തന്റെ സ്വകാര്യതയെ കല്ലെഞ്ഞെറിഞ്ഞോടിച്ചതിലുള്ള കുണ്ഠിതത്തോടെ ബാലു സിറ്റൗട്ടിലേക്ക്‌ നടന്നു. രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ ഓരോരുത്തന്മാർ ഇറങ്ങിക്കൊളും. പോകുംവഴി അയാൾ പിറുപിറുത്തു. യാതൊരു മുന്നറിയിപ്പും കൂടാതെ എഴുന്നെള്ളിയിരിക്കുന്ന അതിഥിയെ സ്വീകരിക്കാൻ ഇരുകൈകൾ കൊണ്ടും ഒരുവിധം നന്നായി മുടി ഒതുക്കി ബാലു കതക്‌ തുറന്നു. സ്വയം അലങ്കരിച്ച്‌ വിരൂപമാക്കിയ ഒരു സ്ത്രീ മുന്നിൽ! ബാലു അമ്പരന്നു. കോളിംഗ്‌ ബെല്ലിനോടുള്ള മുജ്ജന്മ വൈരാഗ്യം തീർത്തതിന്റെ ചാരിതാർത്ഥ്യത്തിൽ ആ രൂപം ബാലുവിനെ നോക്കി പുഞ്ചിരിച്ചു. ചക്ക വെട്ടിക്കീറി വച്ചമാതിരിയുള്ള അവളുടെ പുഞ്ചിരി കൂടിയായപ്പോൾ ബാലു സ്വയം വഴിമാറിക്കൊടുത്തു, കിട്ടിയ വിടവിലൂടെ സ്ത്രീരൂപം വീട്ടിനുള്ളിലേക്ക്‌ കയറിപ്പോയി.

സോഫയിൽ കിടന്ന ദിനപത്രത്തിലെ വാർത്തകളിൾക്കിടയിലൂടെ കണ്ണോടിക്കുമ്പോഴും, ഭാര്യ സുമിത്രയോടുള്ള അരിശമായിരുന്നു ബാലുവിന്റെ മുഖത്ത്‌ മുഴുവൻ. ചുക്കിച്ചുളിഞ്ഞ്‌ മുന്നോട്ടാഞ്ഞുനിൽക്കുന്ന പുരികങ്ങൾ സുമിത്രയെ ആവോളം ചീത്തവിളിച്ചുകൊണ്ടിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക്‌ ശേഷം എഴുത്തിന്റെ ലോകത്തേയ്ക്ക്‌ കാലുറപ്പിക്കാൻ ശ്രമിക്കുകയായിരുന്ന ബാലു സുമിത്രയോടൊപ്പം നാട്ടിലെ ബന്ധുവിന്റെ കല്യാണത്തിന്‌ പോകാതിരുന്നതും, സുമിത്രയുടെ അസാന്നിധ്യം മുന്നിൽ കണ്ട്‌ ഓഫീസിൽ നിന്ന്‌ അടിയന്തിരമായി ലീവെടുത്തതും സ്വസ്ഥമായി എന്തെങ്കിലും എഴുതാമല്ലോ എന്ന ചിന്തയായിരുന്നു. പ്രാതൽ ബ്രഡ്ഡും ജാമും കൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യണമെന്ന്‌ മാത്രം നിർദ്ദേശിച്ച്‌ വെളുപ്പിനേ തന്നെ പടിയിറങ്ങുമ്പോൾ വേലക്കാരിയുടെ ഈ വരവ്‌ സുമിത്ര സൂചിപ്പിക്കുക കൂടി ചെയ്തില്ല. “നായിന്റെ മോൾ”. പത്രത്താളുകൾ മറിച്ച്‌ ബാലു അരിശത്തോടെ അടുക്കളയിലേക്ക്‌ നോക്കി. “ഇതിലും ഭേദം ഓഫീസിൽ തന്നെ പോകുന്നതായിരുന്നു!“ എഴുതാൻ ഏകാന്തത കടം വാങ്ങിയ എഴുത്തുകാരനെ പീഡിപ്പിക്കുന്ന പ്രാരാബ്ദങ്ങളെ പോലെ തോന്നി ബാലുവിന്‌ ആ നിമിഷങ്ങൾ!

”ഒരു ദിവസമെങ്കിലും സ്വസ്ഥമായിരിക്കാമെന്ന്‌ വച്ചാൽ സമ്മതിക്കില്ല. എവിടെയെങ്കിലും ഇറങ്ങിപ്പോയാലോ!“ ബാലു ആലോചിച്ചു. ജോലിക്കാരിയെ ഒറ്റയ്ക്ക്‌ വീട്ടിൽ നിർത്തിയിട്ട്‌ രക്ഷപ്പെടാൻ കഴിയാത്ത ദുർഗതി! ബാലു പത്രം സോഫയിലേക്ക്‌ വലിച്ചെറിഞ്ഞു. പിന്നെ അൽപ്പനേരം ചാരിക്കിടന്നു. എഴുത്തിൽ വലിയൊരു ഇടവേള വന്നതിന്‌ ശേഷം ഇങ്ങനെയാണ്‌, ആരുടെയെങ്കിലും സാന്നിധ്യമുണ്ടായാൽ ഒന്നും എഴുതാൻ സാധിക്കാതിരിക്കുക! സുമിത്രയെ ഒഴിവാക്കാൻ കൂടി വേണ്ടിയാണ്‌ ബാലു രാത്രി കാലങ്ങളിൽ എഴുത്തിനിരിക്കാൻ ആരംഭിച്ചതും. എന്തോ, രാത്രിയിൽ ചുറ്റുപാടും കിടന്നുറങ്ങുന്ന ശരീരങ്ങൾക്ക്‌ നടുവിൽ താൻ മാത്രം ഉറർന്നിരിക്കുന്നുവെന്ന അഹങ്കാരത്തോടെ എഴുതാനിരിക്കുന്നതിന്‌ ഒരു പ്രത്യേക സുഖമുണ്ട്‌.

”സാറേ, സാറ്‌ കാപ്പി കുടിച്ചായിരുന്നാ?“ ഭവ്യത മുഖത്തുവരുത്താൻ പരിശ്രമിച്ചുകൊണ്ടുള്ള ജോലിക്കാരിയുടെ ചോദ്യം കേട്ട്‌, ബാലു തലയുയർത്തി നോക്കി. ദ്വയാർത്ഥം കുറിക്കുന്ന വിധം ഇല്ലെന്ന്‌ തലയാട്ടി ബാലു സോഫയിൽ നിന്നെഴുന്നേറ്റു. പിന്നെ, ഗൗരവമായെതെന്തോ ചെയ്തുതീർക്കാനുണ്ടെന്ന ഭാവേന മുറിയിലേക്ക്‌ കയറിപ്പോയി. പൂർത്തിയാക്കുന്നതിന്‌ മുമ്പേ മൃതിയടഞ്ഞുപോയ കലാകാരന്റെ ശില്പം പോലെ ബാലുവിന്റെ കവിത അപ്പോഴും മേശപ്പുറത്ത്‌ കിടപ്പുണ്ടായിരുന്നു. വെട്ടിയും തിരുത്തിയും പരസ്പര ബന്ധം നഷ്ടപ്പെട്ട വരികളെ അയാൾ നിരാശയോടും നിസഹായതയോടും നോക്കിനിന്നു. പണ്ടൊക്കെ എഴുതാൻ കഴിയാതെ വരുമ്പോൾ ഒരു പ്രചോദനമായി സുമിത്ര അടുത്തുണ്ടാവുമായിരുന്നു. അവളോടുത്തുള്ള നിമിഷങ്ങൾ... അതുമാത്രം മതിയായിരുന്നു, ഒരിക്കലും നിലയ്ക്കാത്ത പ്രവാഹം പോലെ വികാരങ്ങൾ നിലംകുത്തിയൊഴുകാൻ, കവിയെ പോലും അതിശയിപ്പിക്കുന്ന കാവ്യഭാവനകൾ ജന്മമെടുക്കാൻ. എല്ലാം നഷ്ടപ്പെട്ടതു പോലെ!

സുമിത്രയെ പരിണയം ചെയ്യാൻ പാടില്ലായിരുന്നു..., ബാലു പലപ്പോഴും ചിന്തിക്കാറുണ്ട്‌. കവിയുടെ അഗാധമായ അബോധാവസ്ഥകളിൽ മടിപിടിച്ചുറങ്ങുന്ന ചില വാക്കുകളെ, ചിന്തകളെ ഇക്കിളിപ്പെടുത്താനും തൊട്ടുണർത്താനും ഭാര്യമാരെക്കാൾ കാമുകിമാർക്ക്‌ പ്രത്യേക കഴിവാണുള്ളത്‌. അതെല്ലാം പ്രണയത്തിന്റെ അജ്ഞാതമായ ലീലവിലാസങ്ങൾ...! അത്തരം മാസ്മരികതകളിൽ മൊഴുകി സുമിത്രയുടെ അവശകാമുകനായിട്ടെങ്കിലും ജീവിക്കാനായാൽ അതുതന്നെ സുകൃതം. മാംസം മാംസത്തോട്‌ ചേരുമ്പോൾ കട്ടപിടിച്ചുറയുന്ന ഇത്തരം ഭാവനലീലകൾ പ്രേമസാഫല്യമനുഭവിക്കുന്ന തന്നെപ്പോലെയുള്ളവർക്ക്‌ ഒരു പ്രയോജനവും ചെയ്യാറില്ല. പ്രണയ നൈരാശ്യം സത്യത്തിൽ ഒരു അനുഗ്രഹമാണ്‌. കാരണം, അവിടെ മനസ്‌ ഒരിക്കലും സംതൃപ്തിയിൽ വിശ്രമിക്കുന്നില്ല, ഇടവേളകളില്ലാത്ത സംഭോഗങ്ങളിൽ അത്‌ എന്നും വിയർപ്പൊഴുക്കിക്കൊണ്ടേയിരിക്കും! അറിയാതെയാണെങ്കിലും, സുമിത്രയെ വിവാഹം ചെയ്തുപോയില്ലേ, ഇനിയെന്ന്‌ ചെയ്യാൻ? ഇതളുകളിൽ നിന്ന്‌ സുഗന്ധം സാവധാനം വിടപറയുന്നതുപോലെ പ്രണയവും കവിതയും തന്നിൽ നിന്ന്‌ അപ്രത്യക്ഷമാകുമെന്ന്‌ ബാലു ഒരിക്കലും കരുതിയതേയല്ല.

വിരാചിതമാവാത്ത സ്വപ്നങ്ങളുടെയും നുണയാത്ത സുഖങ്ങളുടെയും നായകൻ - കാമുകൻ അല്ലെങ്കിൽ കവി. അയാൾ ഒരു സുപ്രഭാതത്തിൽ വിവാഹിതനാവുന്നു, പ്രചോദനങ്ങളുടെ അണ്ഡം നൽകിയ കാമുകിയെ തന്നെ പരിണയം ചെയ്യുന്നു. “തുടർന്നുള്ള കാലം അവനും അവളും സസന്തോഷം സുഖസമൃദ്ധിയിൽ ജീവിച്ചു” എന്ന അടിക്കുറിപ്പോടെ നാടകമോ സിനിമയോ അവസാനിപ്പിക്കാമെങ്കിലും, ജീവിതം അങ്ങനെയല്ല! ബാലു മറ്റൊരു സിഗററ്റ്‌ കത്തിച്ചു. അപ്പോഴേക്കും അയലത്തെ പമ്പുസെറ്റ്‌ നിശ്ചലമായി കഴിഞ്ഞിരിന്നു.

അന്ന്‌ ഒരു തിങ്കളാഴ്ചയായിരുന്നു, 1165 ചിങ്ങമാസം. ബാലു ഗംഗാധരൻ - സുമിത്ര എസ്‌. നായർ ദമ്പതികളുടെ വിവാഹദിനം. നടക്കുമെന്ന്‌ കരുതിയതല്ല. എങ്കിലും നടന്നു, ഒരു നിയോഗം പോലെ. ബാലുവിന്റെ മുറി തീരെ ചെറുതാണ്‌. എങ്കിലും ആ മുറി തന്നെ വേണമെന്ന്‌ നിശ്ചയിച്ചതിന്‌ പിന്നിൽ കാരണങ്ങൾ പലതായിരുന്നു. സുമിത്രയെ കുറിച്ചുള്ള പ്രണയകാവ്യങ്ങൾ രചിച്ച മുറിയിൽ വച്ചുതന്നെ അവളുമായുള്ള ആദ്യനിമിഷങ്ങൾ പങ്കുവയ്ക്കണമെന്ന അഭിനിവേശം. അവിടെ വച്ച്‌ താനെഴുതിയ കാവ്യശകലങ്ങൾ, ഡയറിക്കുറിപ്പുകൾ, ഇനിയും നൽകാത്ത സമ്മാനങ്ങൾ, പ്രേമലേഖനങ്ങൾ എല്ലാം കൊണ്ട്‌ അവളെ മൂടുക. പിന്നെ, ആ ചുവരുകൾക്കുള്ളിൽ താനെന്നും അനുഭവിക്കാറുള്ള കാവ്യഗ്രഹാതുരത്വങ്ങൾക്ക്‌ നടുവിൽ കാണാൻ കൊതിച്ചതെല്ലാം ഒരു കവിത പോലെ വായിച്ചെടുക്കുക. നിലാവുപൊയ്യൂന്ന നിശീഥിനിയുടെ തണുത്ത തലോടലുകളിൽ മെയ്മറന്നിരിക്കുമ്പോൾ, ഒരു കപ്പ്‌ പാലുമായി മുറിയിലേക്ക്‌ കാലെടുത്തുവച്ച സുമിത്രയുടെ ആഭരണങ്ങൾ പറഞ്ഞ കുശുകുശുപ്പുകൾ ബാലു ഇന്നും ഓർക്കുന്നു. വികാരങ്ങളുടെ മുർധന്യാവസ്ഥയിൽ വാരിപ്പുണരാൻ മനസും ശരീരവും കൈനീട്ടി നിൽക്കുമ്പോൾ സുമിത്രയുടെ മുഖത്തെ എന്തോ ഒരു പരിഭവം. അതിന്റെ അർത്ഥം ഊഹിക്കാൻ ശ്രമിക്കുന്നതിനിടയിൽ പാൽ കപ്പ്‌ മേശയിൽ വച്ച്‌, കാണിക്കാൻ വച്ചിരുന്ന ഡയറിയെടുത്ത്‌ കാറ്റുവീശുന്ന സുമിത്ര. വിയർത്തൊലിക്കുന്ന ശരീരവുമായി കാറ്റും വെളിച്ചവും കയറാത്ത ഇത്തിരിപ്പോന്ന മുറിയിൽ ചെന്നുപെട്ടതിലുള്ള കുണ്ഠിതം സ്പഷ്ടമാക്കുന്ന മിഴികൾ. പിന്നെ, എഴുതിവച്ച പ്രണയനാടകത്തിന്റെ ആമുഖരംഗം തുടങ്ങുന്നതിന്‌ മുമ്പേ ഒരു വാക്കുപോലും മിണ്ടാൻ കൂട്ടാക്കാതെ കിടന്നുറങ്ങാൻ അവൾ കാണിച്ച ധൈര്യം. നേരം വെളുക്കുന്നതുവരെ ഡയറിക്കുറിപ്പുകൾ മറിച്ചും പ്രിയതമയുടെ ഉറക്കം ആസ്വദിച്ചും അറിയാതെ മയങ്ങിപ്പോയ തന്നെ ഗൗനിക്കുക പോലും ചെയ്യാതെ പ്രഭാതകൃത്യങ്ങൾക്ക്‌ മുറിവിട്ടിറങ്ങിപ്പോയ അവളുടെ അഹങ്കാരം. പിന്നെ, “ഇവിടെ ബാത്ത്‌റും അറ്റാച്ചിടായി റൂമൊന്നുമില്ലേ?” എന്ന അവളുടെ ചോദ്യം, ഏതോ നികൃഷ്ടജീവിയോടെന്ന പോലെ മുഖം നോക്കാതെയുള്ള അവളുടെ നില്പ്പ്‌. പൊട്ടിത്തെറിക്കാൻ പുകഞ്ഞുനിൽക്കുന്ന സ്ഫോടക വസ്തുവിനെ പോലെ ഗൗരവമായ നോട്ടം. പട്ടണത്തിന്റെ ഈ വലിയ വീട്‌ അവളുടെ അച്ഛന്റെ ചിലവിൽ വാടകയ്ക്കെടുത്ത്‌ വരുന്നതുവരെ ബാലുവിന്റെ ആദ്യരാത്രികൾ ഇത്തരത്തിൽ എഴുതിച്ചേർക്കപ്പെട്ട അദ്ധ്യായങ്ങളായിരുന്നു. എന്നിട്ടും അയാൾ രമ്യതയ്ക്ക്‌ ഒരുക്കമായി, എന്തിനോ വേണ്ടി!

എന്തിനോ വേണ്ടി എന്ന്‌ പറയാനാവില്ല. അറിയില്ലെന്ന്‌ നടിച്ചാൽ അതൊരു ആത്മവഞ്ചനയാവും. ബാലുവിന്‌ സുമിത്രയെ വേണമായിരുന്നു, മുഴുവനായും. അതാണ്‌ സത്യം. കവിതകളിലൂടെ സ്വയംഭോഗം ചെയ്യാനല്ല താനവളെ പ്രണയിച്ചതും വിവാഹം കഴിച്ചതും. എഴുതാനോ പറയാനോ കഴിയാതെ വാക്കുകൾക്കപ്പുറം കിടക്കുന്ന പരമാനന്ദത്തെ നേരിട്ടനുഭവിക്കാൻ, അതിന്റെ ലഹരിയിൽ വീണ്ടും വീണ്ടും അധഃപതിക്കാൻ, അങ്ങനെ താനിതുവരെ സുമിത്രയെ കുറിച്ചെഴുതിയ വരികളെ കവച്ചുവയ്ക്കാൻ! പ്രണയകാലത്തിന്റെ കാല്പനികതകളെ പുനഃസംസ്ഥാപിക്കുന്ന തീവ്രമായ രതിസുഖത്തിലൂടെ സ്വന്തം ഭാവനയെ ശാന്തമാക്കുക. ഈ ദ്രവ്യാസക്തികൾക്കിടയിൽ ബാലുവിന്‌ നഷ്ടമായത്‌ സ്വന്തം കവിതകളെ ആയിരുന്നു. ഉപരിപ്ളവമായ സുഖലോലുപതയ്ക്കിടയിൽ തന്നിലെ കവി എന്ന മൃദുല വികാരത്തെ കളങ്കിതമാകാനും അമർത്തിപ്പൊട്ടിക്കാനും തോന്നിയത്‌ ഏറ്റവും വലിയ പാകതമാണെന്ന്‌ തോന്നുന്നത്‌ ഇപ്പോഴാണ്‌, അതിന്റെ പാർശ്വഫലങ്ങളാണ്‌ വാക്കുകൾ കിട്ടാത്ത ഈ രാത്രികൾ. ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കമായ ചോദ്യങ്ങൾ, ആലോചനകൾ, പരിഭവങ്ങൾ ഇനിയും പുനർജനിച്ചിരുന്നെങ്കിൽ! സുമിത്ര മൂലം ക്ഷയം ബാധിച്ച തന്റെ സർഗാത്മകത ഒരു വശത്ത്‌, ആസക്തികൾക്കുമപ്പുറം സുമിത്രയെ ഉൾക്കൊള്ളാൻ കഴിയാത്തതിലുള്ള അതൃപ്തി മറ്റൊരു വശത്ത്‌. ബാലു തീർത്തും നിരാശനായിരുന്നു.

വ്യക്തികൾ തമ്മിലുള്ള അന്തരം അംഗീകരിക്കേണ്ട യാഥാർത്ഥ്യം തന്നെയാണ്‌, അതില്ലെന്ന്‌ എത്ര തന്നെ ആവർത്തിച്ചാലും. ബാലുവിന്റെ ഇഷ്ടാനിഷ്ടങ്ങളെ ദൂരത്തുനിന്നുപോലും തിരിച്ചറിയാൻ സുമിത്രയ്ക്ക്‌ പണ്ടോക്കെ കഴിയുമായിരുന്നു, ബാലുവിന്‌ തിരിച്ചും. കോളേജ്‌ പഠനകാലത്തെ ഇരുവരും പുലർത്തിയ ഈ മാനസിക സമത്വമാണ്‌ വിവാഹത്തെ കുറിച്ച്‌ ആലോചിക്കാൻ ബാലുവിനെയും സുമിത്രയെയും പ്രേരിപ്പിച്ചതുതന്നെ. പരസ്പരം ഒന്ന്‌ കാണാതിരുന്നാൽ, ശബ്ദം കേൾക്കാതിരുന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന മനസിനെ നിയന്ത്രിക്കാൻ കഴിയാതെ എത്രയോ തവണ ബാലു സുമുത്രയുടെ ഹോസ്റ്റൽ വളപ്പുകളിൽ രാത്രിസഞ്ചാരം നടത്തിയിരിക്കുന്നു. സുമിത്രയില്ലാത്ത നിമിഷങ്ങൾ മരണതുല്യമാണെന്നൊക്കെ കവിതകൾ രചിച്ചിരിക്കുന്നു. എന്നിട്ടും! ഒരു പക്ഷേ, പ്രണയം എന്നത്‌ മറഞ്ഞിരിക്കുന്ന നഗ്നതെ ആവോളം നുകരാനുള്ള പരോക്ഷമായ കാമാസക്തികൾ മാത്രമാവാം, ഒട്ടിരുട്ടി വെളുക്കുമ്പോഴേയ്ക്കും കെട്ടിറങ്ങുന്ന ലഹരിയാവാം. അതിന്റെ ആസക്തിയിൽ മരുഭൂമിയിൽ മുന്തിരിപ്പഴങ്ങൾ വിളയുന്നതായും, സ്വർഗം ഭൂമിയിൽ നിപതിച്ചതായും ഒക്കെ തോന്നിയേക്കാം. എന്നാൽ, കുറച്ചുകാലം ജീവിച്ചുകഴിയുമ്പോൾ, നുകരാൻ കൊതിച്ചവ ആവശ്യത്തിലേറെ നുകർന്നു കഴിയുമ്പോൾ മനസുകൾ വ്യത്യസ്ത ദിശകളിൽ സഞ്ചരിക്കാൻ തുനിയുന്നു. വികാരങ്ങൾക്ക്‌ പുതുമ നഷ്ടപ്പെട്ടും അഭിനിവേശങ്ങളുടെ മുനയൊടിഞ്ഞും കാന്തശക്തി നഷ്ടപ്പെട്ട പച്ചിരുമ്പുകളെ പോലെ മനസുകൾ പരസ്പരം ഇണചേരാതെ കിടക്കുന്നു. പരസ്പരം പങ്കുവയ്ക്കാൻ മലിനതകൾ മാത്രമല്ലാതെ മറ്റൊന്നും ഇല്ലെന്ന്‌ കാണുമ്പോൾ, ചൂഴ്ന്നിറങ്ങാൻ വൈവിധ്യങ്ങൾ അവശേഷിച്ചിട്ടില്ലെന്ന്‌ മനസിലാവുമ്പോൾ, പരിവേഷണം മതിയാക്കി കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയെ പോലെ ഇണപിരിയാൻ മനസുകൾ ശാഠ്യം പിടിക്കുന്നു. അടുക്കുന്തോറും, അറിന്തോറും വിടവുകൾ വലുതായിക്കൊണ്ടിരിക്കുക. കൂടും ഇണയെയും ഉപേക്ഷിച്ച്‌ പണ്ടെന്നോ തനിക്കുണ്ടായിരുന്ന മാനസികാവസ്ഥയിലേയ്ക്ക്‌ തിരികെ പറക്കാൻ തക്കം പാർത്തിരിക്കുന്ന പക്ഷിയെ പോലെ ഉള്ളം വെമ്പിക്കൊണ്ടിരിക്കുക. അതിനിടയിൽ ആരംഭിക്കുന്ന വിമർശനങ്ങൾ, കുത്തുവാക്കുകൾ. എല്ലാം കേട്ടുമടുക്കുമ്പോൾ പലരും അല്പകാലത്തേയ്ക്കെങ്കിലും ജീവച്ഛവമായിട്ടെങ്കിലും സ്വയം നിന്നുകൊടുത്തേക്കാം, പിന്നെ ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കുകളിൽ ആശ്വാസം കണ്ടെത്തി തന്നിലേയ്ക്ക്‌ തന്നെ ചുരുങ്ങിയേക്കാം. അല്ലായിരുന്നെങ്കിൽ, ബാലു വരുന്നില്ലെന്നറിഞ്ഞിട്ടും അതിൽ കൂസാക്കാതെ നാട്ടിലേക്ക്‌ പോകാൻ സുമിത്രയും, ഒറ്റയ്ക്ക്‌ യാത്ര ചെയ്യുന്ന ഭാര്യയെ കുറിച്ച്‌ വ്യാകുലപ്പെടാതെ ലീവെടുത്ത്‌ വീട്ടിലിരിക്കാൻ ബാലുവും ശ്രമിക്കുമായിരുന്നില്ല. മഹാനദികൾ ദിശമാറി ഒഴുകുക സ്വാഭാവികം, എന്നാൽ സമുദ്രം പിളരുമോ? കവിതാപ്രാധാന്യമുള്ള ഒരാശയം മനസിൽ തടഞ്ഞതുപോലെ ബാലു കുറേ നേരം കണ്ണടച്ചിരുന്നു, ഒരു ദീർഘനിശ്വാസത്തോടെ! പിന്നെ, കിടപ്പുമുറിയിലെ ലൈറ്റണച്ച്‌, കതക്‌ ചാരി ബാലു പുറത്തേക്ക്‌ വന്നു.

ഡൈനിംഗ്‌ ടേബിളിലിരുന്ന ബ്രെഡ്‌ പാക്കറ്റിന്റെ കെട്ടഴിച്ച്‌ ബാലു അടുക്കളയിലേക്ക്‌ നോക്കി. അനക്കമൊന്നും കേൾക്കാനില്ല. വിളിക്കാനൊരു പേരുപോലും അറിയാത്തതിന്റെ ദുർഗതി സഹിക്കാനാവാതെ വന്നപ്പോൾ ബാലു ഗതികെട്ട്‌ എഴുന്നേറ്റു. ഫ്രിഡ്ജിൽ നിന്ന്‌ പാലെടുത്ത്‌ അടുക്കളയിലേക്ക്‌ ചെന്നു. ഗ്യാസ്‌ സ്റ്റൗവിന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീരൂപത്തിന്റെ പിൻഭാഗം കണ്ട്‌ ബാലു ചെറുതായൊന്ന്‌ പതറി. ആൾപ്പെരുമാറ്റം കേട്ട്‌ ആ രൂപവും പെട്ടെന്ന്‌ തിരിഞ്ഞു. “ഇതാ പാല്‌, ഒരു ചായയിടൂ...” മുഖത്ത്‌ പ്രകടമായ പതർച്ച മറയ്ക്കാൻ ശ്രമിച്ച്‌ ബാലു പറഞ്ഞു. “ചായ അടുപ്പത്ത്‌ വച്ചിട്ടുണ്ട്‌. ഇപ്പൊ തരാം സാറേ!” എടുത്ത പാൽ ഫ്രിഡ്ജിൽ തന്നെ തിരികെ വച്ച്‌ ബാലു ടേബിളിൽ ചെന്നിരുന്നു, പിന്നെ ബ്രഡ്ഡിൽ ജാം പുരട്ടാൻ തുടങ്ങി.

പിന്നിൽ നിന്ന്‌ നോക്കുമ്പോൾ സുമിത്രയ്ക്കും ഒരു പ്രത്യേക വശ്യതയുണ്ടെന്ന്‌ സമ്മതിക്കാതെ വയ്യാ. മുഴുത്ത നിതംബങ്ങളെ സ്പർശിക്കുന്ന തലമുടിയും അതിനിടയിലൂടെ പുറത്തുകാണുന്ന ചെറുത്ത തോളുകളും ആസ്വദിച്ച്‌ ഏറെനേരം നിശബ്ദം നിൽക്കുക ബാലുവിന്റെ സ്ഥിരം വിനോദമായിരുന്നു, കോളേജ്‌ പഠനകാലങ്ങളിൽ. വായനയിലോ പഠനത്തിലോ മെയ്മറന്നിരിക്കാറുള്ള സുമിത്രയുടെ പിറകിൽ ശബ്ദമുണ്ടാക്കാതെ ഏറെ നേരം നിൽക്കുക. പിന്നിൽ നിൽക്കുന്നയാളിൽ നിന്ന്‌ പ്രസരിക്കുന്ന മാന്ത്രിക തേജസിന്റെ സ്പർശനത്തിൽ ഞെട്ടിത്തിരിയുന്ന സുമിത്രയെ അതുമുതും പറഞ്ഞ്‌ കളിയാക്കുക. പിന്നെ, പിണക്കം മാറ്റാൻ അവളുടെ അടുത്തിരുന്ന്‌ ഏറെ നേരം കൈത്തണ്ടയിൽ ചൊറിയുകയും പിച്ചുകയും ചെയ്യുക. ഒടുവിൽ ഗതികെട്ട്‌, തന്നെ ശല്യം ചെയ്യരുതെന്ന്‌ ചിണുങ്ങുന്ന സുമിത്രയുടെ കൈയ്ക്ക്‌ പിടിച്ച്‌ രണ്ട്‌ വാക്ക്‌ പഞ്ചാര വർത്തമാനം പറയുക. അവളുടെ മുഖം പ്രസന്നമാവുന്നത്‌ കാണുമ്പോൾ യാത്ര പറഞ്ഞ്‌ പിരിയുക.
മണിയറയിലേക്ക്‌ സുമിത്ര കാലെടുത്ത്‌ വയ്ക്കുന്നതിന്‌ മുമ്പ്‌ വരെ ബാലുവിന്റെ മനസിൽ കളിയാടിയിരുന്ന ഇത്തരം കുസൃതികൾ ആവർത്തിക്കാൻ കഴിയാതെ പോയതിൽ ബാലുവിന്‌ കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിലും, സന്ദിഗ്ദ്ധാവസ്ഥകൾ കഴിഞ്ഞപ്പോൾ സുമിത്രയ്ക്കും തന്നോടുള്ള മുൻതൂക്കം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവ്‌ ബാലുവിനെയും നിഷ്ക്രിയനാക്കുകയാണുണ്ടായത്‌. പ്രതിബന്ധതകളോ വൈകാരിക ബന്ധനങ്ങളോ ഇല്ലാത്ത യാന്ത്രികമായ ഒരു ജീവിതശൈലി. ബാലുവിന്‌ എല്ലാം ഒരു ശീലമായി തുടങ്ങിയിരുന്നു. ബാലു ബ്രെഡ്ഡിന്റെ ഇരുകഷ്ണങ്ങളും ചേർത്ത്‌ കടിച്ചു. “സാറെ, ചായ.” മേശപ്പുറത്ത്‌ ചായ ഗ്ളാസ്‌ വച്ച ശേഷം ജോലിക്കാരി അടുക്കളയിലേക്ക്‌ തിരിച്ചുപോയി. ആവിപറക്കുന്ന ചായക്കപ്പ്‌ ചുണ്ടോടടുപ്പിക്കുമ്പോൾ, ബാലുവിന്റെ കണ്ണുകളും അവളോടൊപ്പം സഞ്ചരിച്ചു. “ഒരു പുരുഷനെയും ആകർഷിക്കാനിടയില്ലാത്ത സ്ത്രീരൂപം.”

സുമിത്ര അതിസുന്ദരിയാണ്‌. പഠനകാലത്ത്‌ എത്രയെത്ര ചെറുപ്പക്കാരാണ്‌ അവളുടെ ദർശനസുഖം അനുഭവിക്കാൻ ജീവൻ കളഞ്ഞ്‌ നടന്നിട്ടുള്ളത്‌! എക്കണോമിക്സ്‌ ഡിപ്പാർട്ട്മെന്റിലെ രണ്ടാം വർഷ ക്ളാസ്‌ മുറിയിലെ മൂന്നാമത്തെ ബഞ്ചിലിരുന്ന്‌ പുറത്തേക്ക്‌ നോക്കിയപ്പോൾ യാദൃശ്ചികമായി കണ്ണിൽ പതിഞ്ഞ ആ വെണ്ണപ്രതിമ തന്റെ ജീവിതസഖിയാവുമെന്ന്‌ സ്വപ്നത്തിൽ പോലും കരുതിയതല്ല. ഒന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയായിരുന്നു സുമിത്ര അപ്പോൾ. ഇടതൂർന്ന കാമ്പസ്‌ മരങ്ങളുടെ മറവിലും, ലൈബ്രറി ഇടനാഴികകളിലുമൊക്കെ സുമിത്രയുടെ വരവും കാത്ത്‌ ബാലു എത്രയോ തവണ നിന്നിരിക്കുന്നു, അവൾ പോലുമറിയാതെ! പച്ചമണ്ണിന്റെ വാസനയും ചെന്താമരയുടെ മുഖവും അരയന്നങ്ങളുടെ മിഴികളുമുള്ള ആ കനകവിഗ്രഹത്തിന്റെ പുഞ്ചിരികൾ, കുസൃതിത്തരങ്ങൾ... എല്ലാം ബാലു അകലങ്ങളിൽ നിന്ന്‌ പല തവണ ആസ്വദിച്ചിരിക്കുന്നു. പറയാത്ത പ്രണയത്തിന്റെ രതിവൈഭവങ്ങൾ ബാലുവിന്റെ വിരലുകളിലൂടെ എത്രയോ തവണ കവിതകളായി ജന്മമെടുത്തിട്ടുണ്ട്‌. ക്ളാസ്‌ മുറിയുടെ അരോചകങ്ങളിൽ മുഷിഞ്ഞിരിക്കുമ്പോൾ നടന്നുപോകാറുള്ള അവളുടെ വെളുത്ത കാലുകളും ഓളംതെന്നുന്ന അരക്കെട്ടും വെള്ളക്കുപ്പായത്തിൽ പൊന്തിനിൽക്കുന്ന ഇളം മുലകളും ബാലുവിനെ അവാച്യമായ ഉന്മാദത്തിലേക്ക്‌ പലപ്പോഴും തള്ളിവിടാറുണ്ട്‌. ആ സൗന്ദര്യത്തെ വാരിപ്പുണരുന്നതുവരെ യൗവനത്തിന്റെ ചൂടുള്ള ബീജങ്ങൾ നിരവധി തവണ വായുവിൽ തെറിച്ചത്‌ ബാലു ഇന്നും ഓർക്കുന്നു. എന്നാൽ, ശരീരം ശരീരത്തോട്‌ കാണിക്കുന്ന വന്യമായ ആവേശങ്ങൾ നാൽപ്പത്‌ നാൾ നീണ്ടുനിന്ന പെരുമഴയ്ക്ക്‌ ശേഷം ഇറങ്ങുന്ന പ്രളയജലം പോലെ നൈമിഷികമാണെന്ന തിരിച്ചറിവുകളാണ്‌ പിന്നെ ജീവിതത്തെ ഒരിക്കലും നിനച്ചുനോക്കാത്ത ദിശകളിലേക്ക്‌ നയിക്കുക. ഉപരിപ്ളവമായ സൗന്ദര്യബോധങ്ങളിൽ നിന്ന്‌ രക്ഷപ്പെടാനുള്ള പോരാട്ടമാവും പിന്നെ! അറിയാതെയെങ്കിലും ചെന്നകപ്പെട്ട മാനസിക വൈകൃതങ്ങളുടെ ചതുപ്പുനിലങ്ങളിൽ നിന്ന്‌ ജീവൻ രക്ഷിച്ചെടുക്കാനുള്ള കഠിനമായ പോരാട്ടം.

മനോഹരമായ കണ്ണുകളോ വെളുത്ത നിറമോ നീളമുള്ള മുടിയോ സൗന്ദര്യത്തെ പൂർണ്ണമാക്കുന്നില്ലെന്നും, അതിലെല്ലാമുപരി ദാമ്പത്യജീവിതം അർത്ഥവത്താക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നും മനസിലാക്കാൻ വൈകിയതിൽ പശ്ചത്തപിച്ചിട്ടെന്ത്‌ ഫലം? സുന്ദരിയാണെന്ന ഗർവും അഹങ്കാരത്തോടും മണിയറയിലേക്ക്‌ കാലെടുത്തുവയ്ക്കുന്ന പെണ്ണിന്റെ ആകാരഭംഗിയിൽ നിയന്ത്രണം നഷ്ടപ്പെട്ടത്‌ സ്വന്തം വ്യക്തിത്തിനേറ്റ അപമാനമാണെന്ന്‌ പിന്നെ തോന്നും, ആർക്കും അടങ്ങിക്കൊടുക്കാത്ത പൗരുഷത്തെ വൈകാരികതയുടെ മുൾമുനയിൽ നിർത്തിയതിന്റെ ആത്മസംതൃപ്തിയിൽ പെൺശരീരം വിശ്രമിക്കുന്നത്‌ കാണേണ്ടി വരുമ്പോൾ. നൈമിഷികമായ കെട്ടുകാഴ്ചകൾക്ക്‌ വിലയില്ലെന്ന യാഥാർത്ഥ്യം മനസിലായി വരുമ്പോഴേക്കും രക്ഷപ്പെടാൻ കഴിയാത്ത വിധം സമയം ഏറെ അകന്നുകഴിഞ്ഞിരിക്കും. തേനോ മണമോ ഇല്ലാത്ത പൂവുകൾ അപാര സൗന്ദര്യത്തോടെ വിടർന്ന്‌ നിൽക്കുന്നത്‌ ഇരകളെ ആകർഷിക്കാൻ വേണ്ടി മാത്രമാവും. അത്തരമൊരു പാവം ഇരയാണ്‌ താനും, ബാലു ചിന്തിച്ചു. തേനുള്ള പൂക്കൾ വിരിയാറില്ല, വിരഞ്ഞാൽ സുഗന്ധം പരത്താറില്ല. ബാലു കപ്പ്‌ താഴെ വച്ചു.

“ഇവൾ വിവാഹിതയാവുമോ? അടുക്കളയിൽ നിൽക്കുന്ന സ്ത്രീരൂപത്തെ നോക്കി ബാലു സ്വയം ആരാഞ്ഞു. ആര്‌ വിവാഹം കഴിക്കാൻ! സൗന്ദര്യം തൂക്കി വാങ്ങുന്ന ഇക്കാലത്ത്‌ ഇങ്ങനെയൊരു രൂപത്തെ കെട്ടാൻ ബോധമുള്ളവർ തയാറാവുമോ? മാനദണ്ഡങ്ങളുടെ ലേലച്ചന്തകളിൽ സൗന്ദര്യം തീറെഴുതി വയ്ക്കാനില്ലാതെ വഴിമുട്ടിപ്പോയവർ. ഈ എതിർലിംഗങ്ങളുടെ സാന്നിധ്യം പോലും ഗൗനിക്കാതെ, ഗൗനിച്ചാൽ തന്നെ അറപ്പോടും പുശ്ചത്തോടും നടന്നകലുന്നവർ. തൊലിവെളുപ്പും ആകാരഭംഗിയും ജാതിവ്യവസ്ഥയായി ഉറച്ചുപോയ മനഷ്യമനസുകളുടെ മുൻവിധികളെയും അവഗണനകളെയും സഹിക്കുന്നവർ. വിരൂപികളെന്നും വിരൂപന്മാരുമെന്ന്‌ മുദ്രയടിക്കപ്പെട്ടവർ. ജീവിതമെന്നാൽ ആകാരഭംഗിയെന്ന അളവുകോൽ നിശ്ചയിച്ച്‌, ചായങ്ങൾ പൂശിയും ലോഹങ്ങൾ തൂക്കിയും കുട്ടിക്കുപ്പായങ്ങളിൽ ഗമ കാണിക്കുന്ന ജാതികളുടെ മുന്നിൽ നിന്ന്‌ ഒഴിഞ്ഞുമാറി സ്വന്തം വികാരങ്ങൾ കടിച്ചമർത്തുകയാവും ഇവരൊക്കെ. അല്ലാതെ ഇവർക്ക്‌ എന്തുചെയ്യാൻ സാധിക്കും? ഇവരുടെ അന്തർലീനങ്ങളെ കുറിച്ച്‌ നാല്‌ വരിയെങ്കിലുമെഴുതാൽ കവികളില്ല, ഇവരുടെ സാന്നിധ്യം പ്രചോദനമാണെന്ന്‌ പ്രസംഗിക്കാൻ സ്തുതി പാഠകരില്ല. അവരെല്ലാം കെട്ടുറപ്പില്ലാത്ത ചുണ്ണാമ്പു പ്രതിമകളുടെ പുറകേയാണ്‌! എന്നാലും, ഇവരും ജീവിക്കുന്നു, നിശബ്ദം. സുമിത്രയെ പോലുള്ള ആത്മവഞ്ചനകളുടെ മൂടുപടങ്ങൾ ധരിക്കാതെ, ക്രയവിക്രയ മനോഭാവങ്ങളില്ലാതെ. കാഴ്ചക്കാരന്റെ ധമനികളിൽ രക്തസമ്മർദ്ദമുളവാക്കുന്ന ദേവസ്ത്രീകളുടെ ഗർവുകലർന്ന കാമക്കണ്ണുകളെക്കാൾ മോഹനമാവില്ലേ കണ്ണാടിക്കുമുന്നിൽ നിന്നുപോലും ഒഴുഞ്ഞുമാറുന്ന ഇവരുടെ രതിസങ്കൽപ്പങ്ങൾ, കാവ്യാത്മകമാവില്ലേ ഇവരുടെ ഉൾവലിവുകൾ? സ്വന്തം ശരീരത്തോട്‌ ദ്വന്ദയുദ്ധം നടത്തുന്ന വികലാംഗരും, മാംസമില്ലാത്ത അസ്ഥിപഞ്ചരങ്ങളും ജന്മാന്തരങ്ങളായി തണുത്തുറയാത്ത മനസുമായി മഞ്ചാടിക്കുരുക്കളെണ്ണി കാത്തിരിക്കുകയാവാം..., ശരീരത്തിന്റെ വിലക്കുകളെ അതിജീവിച്ച്‌ ഇന്നല്ലെങ്കിൽ നാളെ ഉള്ളിൽ നീറുന്ന രതിസങ്കൽപ്പങ്ങളെ അതിസൂഷ്മം ആവിഷ്ക്കരിക്കാൻ, വിധിയും സമൂഹവും അടിച്ചമർത്തിയ അഭിനിവേശങ്ങളെ സ്വതന്ത്രമാക്കാൻ! അതിർവരമ്പുകളില്ലാത്ത ഒരു ലോകത്ത്‌ സ്വന്തം വികാരങ്ങളുടെ തനതായ വിഹായസിലേറി ആവോളം പാറി നടക്കാൻ! അതുവരെ, ആശകളെയും അഭിനിവേശങ്ങളെയും അണകെട്ടി നിർത്തുകയേ തരമുള്ളൂ. മണിയറയുടെ അരണ്ട വെളിച്ചത്തിൽ പോലും സ്വാർത്ഥത കാണിക്കുന്ന സ്വർണ്ണവിഗ്രഹങ്ങളെക്കാൾ വിലമതിക്കേണ്ടിവരും ഇവരുടെ ഈ ഉൾവലിവുകളെ! ബാലു എഴുന്നേറ്റു.

എഴുതാൻ കഴിയാത്ത വരികളുടെ നൊമ്പരവും ആശയക്കുഴപ്പങ്ങളും ബാലുവിന്റെ ആത്മാവിൽ അലയടിക്കുന്നുണ്ടായിരുന്നു. അതിന്റെ അലകൾ കെട്ടടങ്ങും മുമ്പേ, കപടതകളോ ആർഭാടങ്ങളോ ഇല്ലാത്ത ഏതെങ്കിലുമൊരു ഹൃദയം തട്ടിത്തുറക്കാൻ ബാലു അതിയായി കൊതിച്ചു. പാതിയടഞ്ഞ വാതിൽ തുറന്ന്‌ അടുക്കളയിലേക്ക്‌ പ്രവേശിക്കുമ്പോഴും ബാലുവിന്റെ മനസ്‌ ചീറ്റിയടിക്കുന്ന മണൽക്കാറ്റുകളിലൂടെ അവ്യക്തമായ ഉത്തരങ്ങൾ തേടി യാത്ര ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കുന്നുകൂടിക്കിടക്കുന്ന എച്ചിൽ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന അവളുടെ തോളിൽ ബാലുവിന്റെ ശ്വാസനിശ്വാസങ്ങൾ സാവധാനം വീശാൻ തുടങ്ങി, എങ്കിലും അവൾ പ്രതികരിച്ചില്ല.