Wednesday, July 6, 2011

രാപ്പാടികൾ പറന്നകലുമ്പോൾ

ആറരയ്ക്കുള്ള പാസഞ്ചർ ട്രെയിൽ പോയതോടെ പ്ലാറ്റ്ഫോം പിന്നെയും വിജനമായി. പൂർണ്ണമായും വിജനമായെന്ന് പറയാൻ ഒക്കില്ല. അസ്തമയ സൂര്യൻ ഇപ്പോഴും ചക്രവാളത്തിൽ തന്നെയുണ്ട്, പിന്നെ പ്ലാറ്റ്ഫോമിലെ തടി ബഞ്ചിൽ ഗായത്രിയും! അവർ ഏറെ നേരം മുഖത്തോട് മുഖം നോക്കിയിരുന്നു. പിന്നെ, സൂര്യനും യാത്ര പറഞ്ഞ് അകലെയുള്ള തെങ്ങിൻ തോട്ടത്തിനുള്ളിൽ മറഞ്ഞു. അങ്ങനെയാണ് പ്ലാറ്റ്ഫോമിലെ ട്യൂബ് ലൈറ്റുകൾ തെളിയുന്നത്. ഗായത്രി അങ്ങോട്ടുമിങ്ങോട്ടും കണ്ണോടിച്ചു. ഒറ്റ മനുഷ്യക്കുഞ്ഞ് പോലുമില്ല. എങ്കിലും അവൾക്ക് പേടിയില്ല. ഇന്നും ഇന്നലെയും തൂടങ്ങിയതല്ല ഈ റെയിൽ‌വേ സ്റ്റേഷനുമായുള്ള ബന്ധം! നാല് വർഷങ്ങൾക്ക് മുമ്പ് അച്ഛനോടൊപ്പം ഈ പ്ലാറ്റ്ഫോമിൽ വന്നിറങ്ങിയത് മുതൽ അവളും റെയിൽ‌വേ സ്റ്റേഷനും ഉറ്റ സുഹൃത്തുക്കളാണ്. അധ്യയന വർഷത്തിനിടയിൽ കിട്ടുന്ന അവധികളിൽ നാട്ടിൽ പോകാൻ അവൾ സ്ഥിരം എത്താറുള്ളത് ഈ റെയിൽ‌വേ സ്റ്റേഷനിലാണ്. അപ്പോഴൊക്കെ അവർ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പുതുതായി നടപാത വന്ന കാര്യവും, ടിക്കറ്റ് കൌണ്ടർ വിപുലീകരിച്ച കാര്യവും, ഇലട്രിക് ലൈൻ വന്ന കാര്യവും അവളെ കാണിക്കാറുണ്ട്. പക്ഷേ, ഇന്നുമാത്രം അവൾക്ക് അതിലൊന്നും താല്പര്യം ഉണ്ടായില്ല. അവളുടെ മുഖത്തിൽ തളം കെട്ടി നിൽക്കുന്ന മൂകത ആ റെയിൽ‌വേ സ്റ്റേഷന്റെ മുഖത്തും പ്രകടമായി.

പതിവിൽ നിന്ന് വ്യത്യസ്തമായി ഗായത്രിയുടെ കൂടെയുള്ള ലഗേജുകൾ കണ്ടപ്പോഴാണ് സ്റ്റേഷന് കാര്യം പിടി കിട്ടിയത്. അവൾ പോവുകയാണ്! കോഴ്സ് കഴിഞ്ഞാൽ പിന്നെ പോകാതിരിക്കുന്നതെങ്ങനെ? അതിന്റെ മുഖം വീണ്ടും ദുഃഖാർത്തമായി. ഇതുകണ്ട ചീവീടുകൾ സ്റ്റേഷനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അതിൽ ഫലം ഉണ്ടായില്ല. ഏഴരയ്ക്കുള്ള മെയിൽ എത്തിയാൽ അവൾ പോകും... പിന്നെ, എന്നാവും കാണുക? ഗായത്രിയുടെ മടക്കയാത്രയിൽ നീരസം പ്രകടിപ്പിക്കുകയാണെന്ന പോലെ, റെയിൽ‌വേ സ്റ്റേഷനിലെ സ്പീക്കറുകൾ മെയിലിന്റെ സമയം മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. സമയം വൈകുന്തോറും ഗായത്രിയും അസ്വസ്ഥയായി. മൂക്കിയൂടെ തെന്നിയുറങ്ങിയ കണ്ണട മുകളിലോട്ടാക്കി അവൾ ബെഞ്ചിൽ ചാരിയിരുന്നു.

എത്രയും പെട്ടെന്ന് കോഴ്സ് കഴിയണേ എന്ന പ്രാർത്ഥനയായിരുന്നു ഇതുവരെ.... പഠിത്തം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നതിന്റെ സന്തോഷമായിരുന്നു ഈ റെയിൽ‌വേ സ്റ്റേഷനിൽ എത്തുന്നതുവരെ.... പക്ഷേ, എന്തോ! മനസിൽ എവിടെയോ ഒരസ്വസ്ഥത! സഹപാഠികൾ എത്ര നിർബന്ധിച്ചിട്ടും ഇന്നീ രാത്രിയിൽ നടക്കുന്ന ഫെയർവെൽ പ്രോഗ്രാമിൽ പങ്കെടുക്കാതെ പുറപ്പെട്ടതാവുമോ ഈ അസ്വസ്ഥതയ്ക്ക് കാരണം? ഗായത്രി അങ്ങനെയാണ്. അവൾക്ക് ഒന്നിനൊടും അത്ര പെട്ടെന്നൊന്നും ആത്മബന്ധം അനുഭവപ്പെടാറില്ല, ആ കോളേജിനോടും സഹപാഠികളോടും തീരെയില്ല! ഒരു പക്ഷേ, അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി താല്പര്യമില്ലാതിരുന്ന കോഴ്സും കോളേജും തിരഞ്ഞെടുക്കേണ്ടി വന്നതിനാലാവും ഇത്. യാന്ത്രികമായ നാല് വർഷങ്ങൾ.... കുറേ കഴിയുമ്പോൾ എല്ലാം ശരിയാവുമെന്ന് കരുതി. ഒന്നും നടന്നില്ല. എന്നിട്ടും സമാധാനിച്ചു, ഇനി അധികം നാൾ ഇല്ലല്ലോ എന്ന്! ഇപ്പോൾ, എല്ലാം പൂർത്തിയാക്കി നാട്ടിലേക്ക് വണ്ടി കയറാനിരിക്കുമ്പോൾ എവിടെയോ ഒരു നോവ്! അതിന്റെ ഉറവിടം തേടി അവൾ ഓർമ്മകളെ ചിക്കി മാറ്റാൻ തുടങ്ങി.

അച്ഛനോടുള്ള നീരസം പകയായി, പിന്നെ വെറുപ്പായി പടർന്ന് പന്തലിച്ച് ഈ നാല് വർഷക്കാലം തന്നെ തന്റേതല്ലാത്ത സ്വഭാവ വൈകൃതങ്ങളിലൂടെ കൂട്ടിക്കൊണ്ട് പോയെന്ന് ഗായത്രിക്ക് നന്നായി അറിയാം. പരോക്ഷമായിട്ടെങ്കിലും അവൾ അവയ്ക്ക് വളം വച്ചുകൊടുത്തു. അവൾക്ക് പുസ്തകങ്ങളെ ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല, ക്ലാസ് മുറികളെ പ്രണയിക്കാൻ കഴിഞ്ഞില്ല. ഈ വെറുപ്പും നിഷ്ക്രിയത്വവും അധ്യാപകരോടും സഹപാഠികളുമായുള്ള ബന്ധത്തിലും എങ്ങനെയൊക്കെയോ പ്രതിഫലിച്ചു. ഒന്നും വേണ്ടായിരുന്നു! ഇനിയൊരിക്കലും കോളേജ് ജീവിതത്തിൽ തിരികെ കിട്ടില്ലല്ലോ! അതിൽ എന്തൊക്കെയോ നഷ്ടപ്പെടുത്തിയതുപോലെ.... യൌവനത്തിന്റെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ച്, കുസൃതികൾ കൊണ്ടും തമാശകൾ കൊണ്ടും കോളേജ് ജീവിതം ആർഭാഢമാക്കിയ സഹപാഠികളുടെ മുന്നിൽ താനൊരു വട്ടപ്പൂജ്യം. യൌവനത്തിന്റെ ചൂടും നീരുമുള്ള ഒരു പ്രണയ ബന്ധത്തിൽ പോലും വീഴാൻ കൂട്ടാക്കാത്തതിലുള്ള അപകർഷതാബോധം... പ്രണയാഭ്യര്‍ത്ഥന നടത്തിയവരെയും കൂട്ടുകൂടാനെത്തിയ ചെറുപ്പക്കാരെയും പടിക്ക് പുറത്തുനിർത്തി ആഢ്യത്വം കാട്ടിയ അപക്വതയെ കുറിച്ചുള്ള കുറ്റബോധം... എന്തിന് വേണ്ടിയായിരുന്നു ഇതൊക്കെ? ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു!

ദീർഘനേരത്തെ ആലോചനയ്ക്ക് വിരാമമിട്ട് ട്രെയിന്‍ പ്ലാറ്റ്ഫോമിൽ കുതിച്ചെത്തി. പ്ലാറ്റ്ഫോം പെട്ടെന്ന് ആളുകളെ കൊണ്ട് നിറഞ്ഞു. എങ്ങും കലപില ശബ്ദം. റിസര്‍വ് ചെയ്ത സ്വന്തം സീറ്റിനുവേണ്ടി പോലും തിരക്കുകൂട്ടുന്ന ആള്‍ക്കാരുടെ വെപ്രാളവും ബഹളവും ഗായത്രിക്ക് അരോചകമായി തോന്നി. പരക്കം പായുന്ന ചെറുമികളുടെയും തലമൂത്തവരുടെയും ഇംഗിതത്തിന് അവൾ അൽ‌പ്പനേരം വഴിമാറി നിന്നുകൊടുത്തു. അപ്പോഴേക്കും ട്രെയിന്‍ ചലിച്ചുതുടങ്ങിയിരുന്നു.

അത്താഴപ്പൊതി തുറന്ന് തികഞ്ഞ ഭവ്യതയോടെ ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തിന്‍റെ ഇടയിലായിരുന്നു അവളുടെ സീറ്റ്. സുന്ദരിയായ കോളേജ് കുമാരിയെ കണ്ടപ്പോള്‍ മധ്യവയസ്ക്കനായ കുടുംബസ്ഥന്‍ കാലുകൾ വശത്തേക്ക് മാറ്റി അവൾക്ക് വഴിയുണ്ടാക്കിക്കൊടുത്തു. അയാളുടെ ഭാര്യയും അമ്മയും തൊട്ടടുത്ത് തന്നെയുണ്ട്. ബാഗും സാധനങ്ങളും സീറ്റിനടിയിലാക്കി അവരുടെ എതിർവശത്ത് അവൾ ഇരുന്നു. മുന്നിലുള്ള അപ്പർ ബെർത്തിൽ 20 വയസ് തോന്നിക്കുന്ന ഒരു ചെക്കൻ കിടക്കാനുള്ള വട്ടം കൂട്ടുന്നു. അവൻ ഇയാളുടെ മകനാവണം, ഗായത്രി ഊഹിച്ചു. അവളുടെ വലത് വശത്ത് പത്ത് വയസുകാരി പെൺകുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. ജനാലയിൽ തലചാരി അവൾ പുറത്തേക്ക് നോക്കി.

ഇരുളടഞ്ഞ പുറം കാഴ്ചകളില്‍ നക്ഷത്രങ്ങള്‍ പോലെ ചിമ്മിനില്‍ക്കുന്ന വൈദ്യുതവിളക്കുകള്‍ അധികനേരം ആരുടെയും ശ്രദ്ധ പിടിച്ച് നിര്‍ത്താറില്ല, പ്രത്യേകിച്ച് തീവണ്ടി യാത്രകളിൽ... പുറംകാഴ്ചകള്‍ മടുത്തപ്പോൾ ഗായത്രി കണ്ണുകള്‍ വലിച്ചു. അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. സീറ്റിനടിയിലെ ബാഗിൽ നിന്ന് ഒരു പൊതിയെടുത്ത് അവൾ തുറന്നു. ചപ്പാത്തി ചെറുതായി മുറിച്ച് കറിയിൽ മുക്കി അവൾ വായിലേക്ക് വച്ചു. കുപ്പി തുറന്ന് വെള്ളം കുടിക്കാൻ മുഖമുയർത്തുമ്പോഴാണ് അപ്പർ ബെർത്തിലെ ചെക്കനെ ഗായത്രി പിന്നെ ശ്രദ്ധിക്കുന്നത്. അവൻ താഴേക്ക് നോക്കി കിടപ്പാണ്. കുറച്ചുകഴിഞ്ഞപ്പോൾ അവൾ വീണ്ടും അവനെ ശ്രദ്ധിച്ചു. അപ്പോഴും അവന്റെ നോട്ടം താഴേക്ക് തന്നെ! അവൾക്ക് എന്തോ പന്തികേട് തോന്നി. അവളുടെ കണ്ണുകൾ താഴെയാകെ പരതി. ഒടുവിലാണ് അവളുടെ ശ്രദ്ധ സ്വന്തം മാറിടത്തിൽ പതിക്കുന്നത്. സ്ഥാനം മാറിയ ഷോളിനിടയിൽ കൂടി അവളുടെ വെളുത്ത മുലകൾ നന്നായി കാണാം. കൈയ്യിലിരുന്ന ചപ്പാത്തി പ്ലേറ്റിൽ വച്ച് അവൾ ഷോൾ നേരെയിട്ടു. പിന്നെ, ഒന്നും സംഭവിക്കാത്തതുപോലെ ഭക്ഷണം തുടർന്നു.

ഭക്ഷണം കഴിഞ്ഞ് കൈ കഴുകി അവൾ അപ്പർ ബെർത്തിൽ കയറി. കൈയ്യിലിരുന്ന ബെഡ് ഷീറ്റ് വിരിച്ച് അവൾ കിടന്നു. പിന്നെ, എതിർവശത്തെ ബെർത്തിൽ കിടക്കുന്ന ചെക്കനെ വെറുതേയൊന്ന് നോക്കണമെന്ന് അവൾക്ക് തോന്നി. കടമിഴിക്കോണിലൂടെ അവളുടെ നോട്ടം അവനിൽ പതിച്ചു. ഒരു നോട്ടം പ്രതീക്ഷിച്ച ചെക്കൻ കണ്ണിറുക്കി, പിന്നെ ഒരു പുഞ്ചിരിയും! ഗായത്രി നെറ്റി ചുളിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! അവൾ വീണ്ടും നോക്കി. ദേ, വീണ്ടും വരുന്നു കണ്ണടി. ഗായത്രിയുടെ നോട്ടം താഴേക്ക് പോയി. അവന്റെ അമ്മയും അച്ഛനും കിടന്നുകഴിഞ്ഞിരുന്നു. അവർ കാണാത്തതിന്റെ ധൈര്യമല്ലേ ഇവന്? ഗായത്രി പിന്നെയും അവനെ നോക്കി, അൽ‌പ്പം പരുഷമായി. ഇത്തവണ വന്നത് ചുംബനം ആയിരുന്നു. ഇത് ശരിയാവില്ല... അവനെ അവഗണിച്ച് അവൾ തിരിഞ്ഞ് കിടന്നു.

“അവനിപ്പോൾ തന്റെ വടിവൊത്ത പിൻ‌ഭാഗം ആസ്വദിക്കുകയായിരിക്കും!” അവൾക്ക് അത് നിശ്ചയമായിരുന്നു. എത്ര മൂടിയാലും ഒളിച്ചുവയ്ക്കാൻ കഴിയാതെ പൊന്തി നിൽക്കുന്ന അരക്കെട്ടിന്റെ നിഗൂഢ സൌന്ദര്യത്തിൽ അവൻ വലിഞ്ഞുമുറുകുകയായിരിക്കാം...  പാളത്തിലൊടുന്ന ട്രെയിനിന്റെ ഇളം ചാഞ്ചാട്ടത്തിൽ ഉലയുന്ന അതിന്റെ വശ്യതയിൽ അവൻ ഉരുകി ഇല്ലാതാവുകയായിരിക്കാം.... അവാച്യമായ സ്ത്രീ സൌന്ദര്യത്തിൽ വശംവദനായി, കാമ വികാരങ്ങളിൽ ആളിക്കത്താൻ തുടങ്ങിയ  ഒരാളുടെ മുഖത്തെ ഭാവഭേദങ്ങൾ എപ്പോഴും ഹൃദയഹാരിയായിരിക്കും. അതൊന്ന് കാണാൻ അവൾക്ക് കൊതി തോന്നി. മനസ് ദുഃഖാത്തമായിരിക്കുമ്പോൾ അതിന് അപാര ധൈര്യമായിരിക്കും. അവൾ രണ്ടും കൽ‌പ്പിച്ച് അവന് അഭിമുഖമായി തിരിഞ്ഞുകിടന്നു. അവന്റെ മുഖത്തെ പുഞ്ചിരി നഷ്ടമായിരുന്നു. കണ്ണുകളിൽ ഗൌരവം പടർന്നിരുന്നു. അതിൽ ആഗ്നേയ ദ്രവം നിറഞ്ഞൊഴുകുന്നത് അവൾ കണ്ടു. അതിന്റെ ചൂടിൽ അവന്റെ മസ്തിഷ്ക്കം ഉരുകിയൊലിച്ചു. നാവും ചുണ്ടുകളും വരണ്ടു. നഷ്ടസ്വപ്നങ്ങളെ കുറിച്ചോർത്ത് ഇനിയും താൻ വിഷമിക്കണമോ? അവൾ സ്വയം ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരം ഒരു ചിരിയായി അവളുടെ ചുണ്ടുകളിൽ വിടർന്നു, അതിന്റെ അർത്ഥം അവനും മനസിലായിരുന്നു...!

2 comments:

  1. മനോഹരമായി തുടങ്ങി മോശമായി തുടര്‍ന്ന് തീര്ര്‍ത്തും മോശമാകുന്നതിനു മുന്‍പ്‌ അവസാനിച്ച കഥ..................(എന്റെ വിലയിരുത്തല്‍ മാത്രം. അങ്ങിനെയാണെന്ന് തീര്‍ത്തും പറയാന്‍ കഴിയുന്നുമില്ല.)
    എഴുത്ത് മനോഹരം ...........
    ആശയം .....ചില നേരങ്ങളില്‍ ചില മനിതര്‍കള്‍ അല്ലെ?

    ReplyDelete